kozhikode local

കരിങ്കുരങ്ങ് വേട്ട: ഒരാള്‍ പിടിയില്‍

താമരശ്ശേരി:കരിങ്കുരങ്ങ്ുകളെ വേട്ടയാടി മാംസമാക്കിയ ഒമ്പതംഗ സംഘത്തിലെ ഒരാള്‍ പിടിയില്‍.മറ്റുള്ളവര്‍ ഓടി രക്ഷപ്പെട്ടു. പുതുപ്പാടി മൈലള്ളാംപാറ ശാശ്ശേരി നിധീഷ്(27)ആണ് താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ സജികുമാര്‍ രയരോത്തിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത്. ഇവരില്‍ നിന്ന് 10 കിലോ ഇറച്ചിയും നാല് തലയോട്ടിയും പിടിച്ചെടുത്തു. ഒമ്പതംഗ നായാട്ടു സംഘം പുതുപ്പാടി മൈലള്ളാം പാറ വനപ്രദേശത്ത് പ്രവേശിച്ചതായി കോഴിക്കോട് ഡി എഫ് ഒ കെ കെ സുനില്‍കുമാറിന് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് വനപാലകര്‍ പരിശോധനക്കിറങ്ങിയത്.
കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടോടെ വനത്തില്‍ പ്രവേശിച്ച സംഘം തിരിച്ചിറങ്ങുന്നതിനിടെ മൈള്ളാംപാറ ഭാഗത്തുവെച്ചാണ് വനപാലകരുടെ മുന്നിലെത്തിയത്. ഇതോടെ പലവഴിക്ക് തിരിഞ്ഞോടിയ നായാട്ടു സംഘത്തിലെ മൈലള്ളാംപാറ ശാശ്ശേരി നിധീഷിനെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. വേട്ടയാടിയ നാല് കരിങ്കുരങ്ങിന്റെ തലയോട്ടി, കൈ കാലുകള്‍, 10 കിലോ ഇറച്ചി, രണ്ട് നാടന്‍ തോക്ക്, ഉപയോഗിക്കാത്ത 19 വെടുയുണ്ട, തോക്ക് നിറക്കാനുപയോഗിക്കുന്ന വെടിമരുന്ന്, ഭക്ഷ്യ വസ്തുക്കള്‍ തുടങ്ങിയ വനപാലകര്‍ പിടിച്ചെടുത്തു.വനപ്രദേശത്തെ പാറക്കുമുകളില്‍ തമ്പടിച്ചാണ് കരിങ്കുരങ്ങിനെ വേട്ടയാടിയതെന്ന് പ്രതി മൊഴി നല്‍കിയതായി ഓഫിസര്‍ പറഞ്ഞു. പുതുപ്പാടി സ്വദേശികളായ ജെയ്‌സണ്‍, സന്തോഷ്, കുഞ്ഞൂട്ടി, ഷിനോജ് തുടങ്ങിയ എട്ടുപേരെ തിരിച്ചറിഞ്ഞതായും ഇവര്‍ക്കായി അന്വേഷണം ആരംഭിച്ചതായും ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ പറഞ്ഞു. ഡെപ്യൂട്ടി റെയ്ഞ്ചര്‍ എം കെ രാജീവ കുമാര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ കെ സുബൈര്‍, കെ പി അഭിലാഷ്, പി ഗിരീഷ് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Next Story

RELATED STORIES

Share it