കരാര്‍ പുതുക്കിയില്ല; റിനോ ആന്റോ ബ്ലാസ്റ്റേഴ്സ് വിടുന്നതായി സൂചന, സികെ വിനീതും ക്ലബ്ബ് വിട്ടേക്കും
BY vishnu vis18 March 2018 7:06 PM GMT
X
vishnu vis18 March 2018 7:06 PM GMT
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധനിര താരം റിനോ ആന്റോ ക്ലബ്ബ് വിടാന്‍ ഒരുങ്ങുന്നതായി സൂചന. നിലവില്‍ സൂപ്പര്‍ കപ്പ് വരെയാണ് റിനോയ്ക്ക് ബ്ലാസ്റ്റേഴ്സുമായി കരാറുള്ളത്. എന്നാല്‍, കരാര്‍ അവസാനിക്കാറായിട്ടും പുതുക്കുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് ക്ലബ്ബ് മാനേജ്മെന്റ് തയ്യാറാകാത്തതാണ് റിനോയെ ബ്ലാസ്റ്റേഴ്സ് വിടാന്‍ പ്രേരിപ്പിക്കുന്നത്.
നേരത്തേ ഐ ലീഗില്‍ ബംഗളൂരു എഫ്സി താരമായിരുന്ന റിനോ ബ്ലാസ്റ്റേഴ്സ് വിട്ട് ബംഗളൂരുവിലേക്കു തന്നെ ചുവടുമാറ്റാനാണ് ലക്ഷ്യമിടുന്നത്. ഐ ലീഗിന്റെ ഭാഗമായി നാലു വര്‍ഷത്തോളം റിനോ ബംഗളൂരു എഫ്സിക്കു വേണ്ടി കളിച്ചിട്ടുണ്ട്. റിനോയുടെ കാര്യത്തില്‍ ബംഗളൂരുവിനും താല്പര്യമുണ്ടെന്നിരിക്കെ താരം മഞ്ഞക്കുപ്പായം ഉപേക്ഷിക്കുമെന്ന് ഏറക്കുറേ ഉറപ്പായിട്ടുണ്ട്. ദിവസങ്ങള്‍ക്കുള്ളില്‍ ആരംഭിക്കുന്ന സൂപ്പര്‍ കപ്പിലും റിനോ ബ്ലാസ്റ്റേഴ്സിനു വേണ്ടി കളത്തിലിറങ്ങും.
ഇക്കഴിഞ്ഞ സീസണില്‍ ഡ്രാഫ്റ്റിലൂടെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയ ആദ്യ താരമായിരുന്നു റിനോ. ഏറെ പ്രതീക്ഷയോടെ എത്തിയെങ്കിലും പരിക്കു മൂലം പകുതിയിലേറെ മല്‍സരങ്ങള്‍ നഷ്ടമായി. ഇനിയും പരിക്കിന്റെ പിടിയിലാകാന്‍ സാധ്യതയുള്ളതിനാലാണ് റിനോയെ വിട്ടുകളയാന്‍ ടീം മാനേജ്മെന്റ് തീരുമാനിച്ചിരിക്കുന്നതായാണ് സൂചന. ഇതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയും ക്ലബ്ബിന്റെയോ റിനോയുടെയോ ഭാഗത്തുനിന്നുണ്ടായിട്ടില്ല.
റിനോയ്ക്കു പുറമേ ടീമിലെ സൂപ്പര്‍ താരം സി കെ വിനീതും ക്ലബ്ബ് വിടാന്‍ ഒരുങ്ങുന്നതായി സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുകളുണ്ട്. ക്ലബ്ബുമായി നിലവില്‍ ഒരു വര്‍ഷം കൂടി കരാര്‍ നിലനില്‍ക്കെ എടികെയും ജംഷഡ്പൂരും വിനീതിനെ ടീമിലെത്തിക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചതായും പറയുന്നു.
Next Story
RELATED STORIES
സിഎഎ യോഗ്യതാ സർട്ടിഫിക്കറ്റ് മതപുരോഹിതർക്ക് നൽകാനാകുമെന്ന് കേന്ദ്ര...
28 March 2024 7:02 AM GMTസിദ്ധാർഥന്റെ മരണം: ജുഡീഷ്യൽ അന്വേഷണത്തിനുള്ള ഗവർണറുടെ തീരുമാനം...
28 March 2024 6:35 AM GMTപയ്യോളിയില്‍ രണ്ട് പെണ്മക്കള് വീടിനുള്ളിലും പിതാവ് ട്രെയിനിടിച്ചും...
28 March 2024 6:35 AM GMTനെല്ലിയാമ്പതിയിൽ ജനവാസ മേഖലയില്‍ പുലി ഇറങ്ങി
28 March 2024 6:34 AM GMTവീണ്ടും കാട്ടാന ആക്രമണം; തേനെടുക്കാന്‍ പോയ സ്ത്രീയെ ചവിട്ടിക്കൊന്നു
28 March 2024 6:28 AM GMTതൊഴിലുറപ്പ് പദ്ധതിയുടെ വേതനം കൂട്ടി കേന്ദ്രം: ഏറ്റവും കൂടുതൽ...
28 March 2024 5:25 AM GMT