കമ്മീഷന് ബിജെപിയുടെ കളിപ്പാവയെന്ന് കോണ്ഗ്രസ്ന്യൂ
BY kasim kzm15 Dec 2017 2:50 AM GMT
kasim kzm15 Dec 2017 2:50 AM GMT
ഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിവേചന നടപടികള്‍ക്കെതിരേ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത്. പെരുമാറ്റച്ചട്ട ലംഘനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ നടപടിയെടുക്കാത്ത കമ്മീഷന് ബിജെപിയുടെ കളിപ്പാവയായി മാറിയെന്നു പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് ആരോപിച്ചു. ഗുജറാത്തിലെ സബര്‍മതിയില്‍ വോട്ട് രേഖപ്പെടുത്തിയതിനു ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ റോഡ് ഷോ പരാമര്‍ശിച്ചായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ വിമര്‍ശനം. തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ കെ ജോട്ടി മോദിയുടെ പ്രിന്‍സിപ്പള്‍ സെക്രട്ടറിയെ പോലെയാണ് പെരുമാറുന്നത്. ബിജെപി സര്‍ക്കാരിനു മുമ്പില്‍ മുട്ടിലിഴയുകയാണ് ജോട്ടി- ഗുജറാത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അശോക് ഗെഹ്ലോട്ട് പറഞ്ഞു. സംസ്ഥാനത്ത് പരാജയം മണത്തതിനാല്‍ അവസാന അടവെന്ന നിലയ്ക്കാണ് മോദി തിരഞ്ഞെടുപ്പ് ദിവസം റോഡ് ഷോ നടത്തിയത്. ഇത് വ്യക്തമായ പെരുമാറ്റച്ചട്ടലംഘനമാണ്. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ഇതിനെതിരേ നടപടിയെടുക്കാതെ സര്‍ക്കാരിനു കീഴടങ്ങുകയാണ്- മറ്റൊരു നേതാവായ രണ്‍ദീപ് സുര്‍ജെവാല പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന് പണിയെടുക്കാതെ ഉറങ്ങുകയാണെന്നു മുതിര്‍ന്ന പാര്‍ട്ടി നേതാവ് പി ചിദംബരം ട്വീറ്റ് ചെയ്തു. ഭരണഘടനാ ഉത്തരവാദിത്തം മറന്ന കമ്മീഷന് ബിജെപിയുടെ മറ്റൊരു പതിപ്പായാണ് പെരുമാറുന്നത്. നിഷ്പക്ഷത പാലിക്കേണ്ട കമ്മീഷന്റെ നടപടി നാണക്കേടാണ്. ബിജെപി പരാതി നല്കിയാല് അരമണിക്കൂറിനകം ചാനലുകള്‍ക്കും പത്രങ്ങള്ക്കുമെതിരേ വരെ കമ്മീഷന് നടപടിയെടുക്കുന്നു. എന്നാല്‍ മോദി, അമിത്ഷാ തുടങ്ങിയ ബിജെപി നേതാക്കള്‍ എന്തു ചെയ്താലും കമ്മീഷന് കണ്ടഭാവം നടിക്കുന്നില്ലെന്നും നേതാക്കള്‍ ആരോപിച്ചു. കമ്മീഷന് മോദിക്കെതിരേ നിഷ്ക്രിയമാണെന്ന് രാജ്യത്തെ മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും ആരോപിച്ചു. പ്രധാനമന്ത്രിയുടെ റോഡ് ഷോ വ്യക്തമായ ചട്ടലംഘനമാണെന്ന് എന്‍സിപി, തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ്വാദി പാര്‍ട്ടി, ആര്‍ജെഡി, നാഷനല്‍ കോണ്‍ഫറന്‍സ്, ഇടതുപാര്‍ട്ടികള്‍ ആരോപിച്ചു. വിഷയം പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ഉന്നയിക്കുമെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നടപടിക്കെതിരേ അഹ്മദാബാദിലെയും ഡല്‍ഹിയിലെയും കമ്മീഷന് ഓഫിസിനു പുറത്തു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ഡല്‍ഹിയില്‍ കമ്മീഷന് ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയവരെ പോലിസ് അറസ്റ്റ് ചെയ്തു നീക്കി. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കെ ചാനലില്‍ അഭിമുഖം നല്‍കിയത് പെരുമാറ്റച്ചട്ടമാണെന്നാരോപിച്ച് രാഹുല്‍ഗാന്ധിക്ക് കമ്മീഷന് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഈ മാസം 18നകം മറുപടി നല്‍കാനാണ് കമ്മീഷന് രാഹുലിനോട് ആവശ്യപ്പെട്ടത്. അതേസമയം രാഹുല്‍ ഗാന്ധിയുടെ അഭിമുഖം ചട്ടലംഘനമാണോയെന്ന് ഇതിന്റെ മുഴുവന്‍ വീഡിയോയും പരിശോധിച്ച ശേഷം തീരുമാനിക്കുമെന്ന് ഗുജറാത്ത് ചീഫ് ഇലക്ടറല്‍ ഓഫിസര്‍ ബി ബി സ്വായിന്‍ പ്രതികരിച്ചു.
Next Story
RELATED STORIES
ലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMT