കന്യാസ്ത്രീക്ക് പീഡനം: നടപടി ഇല്ലാത്തത് വീഴ്ച- ഫാ. പോള്‍

കൊച്ചി: ജലന്ധര്‍ രൂപതാ ബിഷപ് പീഡിപ്പിെച്ചന്നു കാണിച്ച് കന്യാസ്ത്രീ പരാതി നല്‍കിയ സംഭവം ക്രൈസ്തവ സമൂഹത്തിന് മാനക്കേടുണ്ടാക്കിയെന്ന് സിറോ മലബാര്‍ സഭാ മുന്‍ വക്താവ് ഫാ. പോള്‍ തേലക്കാട്ട്. നാലു വര്‍ഷം മുമ്പ് ഇതുസംബന്ധിച്ച പരാതി സിറോ മലബാര്‍ സഭാ നേതൃത്വത്തിനു നല്‍കിയെന്നാണു പരാതിക്കാരി പറയുന്നത്. ഇതു സത്യമാണെങ്കില്‍ അന്നുതന്നെ വിഷയത്തില്‍ നടപടി സ്വീകരിക്കേണ്ടിയിരുന്നു. എങ്കില്‍ ഇന്ന് ക്രൈസ്തവസമൂഹത്തിന് ആകെ നാണക്കേടുണ്ടാവുന്ന തലത്തിലേക്ക് ആരോപണങ്ങള്‍ പോവില്ലായിരുെന്നന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. ഇന്ത്യയിലെ വത്തിക്കാന്‍ പ്രതിനിധിക്കായിരുന്നു കന്യാസ്ത്രീ ഇതുസംബന്ധിച്ച പരാതി സമര്‍പ്പിക്കേണ്ടിയിരുന്നത്. പരാതി ലഭിച്ചിട്ടുണ്ടോയെന്നും ഉണ്ടെങ്കില്‍ എന്തു നടപടി സ്വീകരിച്ചെന്നും പറയേണ്ടത് മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ്. പരാതിയില്‍ നടപടി സ്വീകരിക്കുന്ന കാര്യത്തില്‍ നേതൃത്വത്തിന് വീഴ്ച സംഭവിച്ചതായാണ് നിലവിലെ വിലയിരുത്തലെന്നും പോള്‍ തേലക്കാട്ട് പറഞ്ഞു.
Next Story

RELATED STORIES

Share it