Flash News

കന്നുകാലി വ്യാപാരികളായ മൂന്ന് മുസ്ലീം യുവാക്കളെ മര്‍ദിച്ചു കൊലപ്പെടുത്തി

കന്നുകാലി വ്യാപാരികളായ മൂന്ന് മുസ്ലീം യുവാക്കളെ മര്‍ദിച്ചു കൊലപ്പെടുത്തി
X


ജാംഷെദ് പുര്‍ : ജാര്‍ഖണ്ഡിലെ ഷോഭാപൂരില്‍ കന്നുകാലി വ്യാപാരികളായ മൂന്ന് മുസ്ലീം യുവാക്കളെ ഒരു സംഘമാളുകള്‍ മര്‍ദിച്ചു കൊലപ്പെടുത്തി.ഷേക്ക് നയിം(35), ഷേക്ക് സജ്ജു(25), ഷേക്ക് സിറാജ്(26) എന്നിവരാണ് മരിച്ചത്.
ടെലിഗ്രാഫ് ഇന്ത്യയാണ് സംഭവം ആദ്യമായി റിപോര്‍ട്ട് ചെയ്തത്. അതേസമയം സംഭവം റിപോര്‍ട്ട് ചെയ്ത വിവിധ മാധ്യമങ്ങള്‍ മരണ സംഖ്യ സംബന്ധിച്ച് വ്യത്യസ്തമായ റിപോര്‍ട്ടുകളാണ് നല്‍കുന്നത്. കുട്ടികളെ തട്ടിക്കൊണ്ടു പോയതായ പ്രചരണത്തെത്തുടര്‍ന്ന് മൂന്നിടത്തായി ആറുപേര്‍ കൊല്ലപ്പെട്ടതായാണ് പിടിഐ റിപോര്‍ട്ട്് ചെയ്തിട്ടുള്ളത്. അതേസമയം ഒരാള്‍ കൊല്ലപ്പെട്ടതായാണ് വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ റിപോര്‍ട് ചെയ്തിട്ടുള്ളത്.

 ടെലിഗ്രാഫ് ഇന്ത്യയുടെ റിപോര്‍ട്ടനുസരിച്ച് കന്നുകാലികളെ വാങ്ങുന്നതിനായി ഹാല്‍ദിപൊഖാറില്‍ നിന്നും രാജ്‌നഗറിലേക്ക് കാറില്‍ പോകുകയായിരുന്ന നാലുയുവാക്കളെ പിന്തുടര്‍ന്ന് തടഞ്ഞു നിര്‍ത്തി മര്‍ദിക്കുകയായിരുന്നു. ഗുരുതരമേറ്റ യുവാക്കളിലൊരാള്‍ ആശുപത്രിയില്‍ എത്തിച്ചയുടന്‍ മരണമടഞ്ഞു. ഇവിടെനിന്ന് രക്ഷപ്പെട്ട മൂന്നു യുവാക്കള്‍ ഷോഭാപൂരിലെ ഒരു വീട്ടിലെത്തിയെങ്കിലും അക്രമികള്‍ ഇവിടെയുമെത്തി മര്‍ദനം തുടര്‍ന്നു. ഇതേത്തുടര്‍ന്ന് രണ്ടു യുവാക്കള്‍ മരിച്ചു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരുയുവാവിനെ കാണാതായിട്ടുമുണ്ട്. യുവാക്കള്‍ സഞ്ചരിച്ച കാറും പോലിസ് ജീപ്പും അക്രമികള്‍ അഗ്നിക്കിരയാക്കി.
കുട്ടികളെ തട്ടിക്കൊണ്ടു പോയി എന്ന വ്യാജപ്രചരണം അഴിച്ചുവിട്ടായിരുന്നു നൂറിലേറെപ്പേര്‍ ചേര്‍ന്ന് യുവാക്കളെ ഓടിച്ചിട്ടുതല്ലിക്കൊന്നത്. കുറേനാളായി ഇത്തരം പ്രചരണങ്ങള്‍ നടക്കുന്നുണ്ടെങ്കിലും കുട്ടികളെ തട്ടിക്കൊണ്ടുപോയ സംഭവങ്ങളൊന്നും വാസ്തവത്തില്‍ റിപോര്‍ട്ട്് ചെയ്യപ്പെട്ടിട്ടില്ല.



Next Story

RELATED STORIES

Share it