കനോലി കനാലില്‍ മാലിന്യം നിറഞ്ഞു; മല്‍സ്യബന്ധനം സാധ്യമാവാതെ തൊഴിലാളികള്‍
BY Sumeera SMR11 March 2016 5:37 AM GMT
Sumeera SMR11 March 2016 5:37 AM GMT
ചാവക്കാട്: മാലിന്യവൂം ചണ്ടിയും നിറഞ്ഞതിനാല്‍ കനോലി കനാലില്‍ മല്‍സ്യബന്ധനം നടത്താനാവാതെ ഉള്‍നാടന്‍ മല്‍സ്യത്തൊഴിലാളികള്‍ ദുരിതത്തില്‍. പോള നീക്കം ചെയ്യാത്തതിനാല്‍ മീന്പിടിക്കാനാവുന്നില്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്. നൂറുകണക്കിന് കുടുംബങ്ങള്‍ തൊഴിലും ആനുകൂല്യങ്ങളും നഷ്ടപ്പെടുന്ന അവസ്ഥയിലായി.
കനോലി കനാലില്‍ നിന്ന് വലവീശി മീന്‍ പിടിച്ചാണ് തീരത്തുള്ള നൂറുകണക്കിന് കുടുംബങ്ങള്‍ കഴിയുന്നത്. കഴിഞ്ഞ വര്‍ഷം വരെ 12 മാസവും ഇവര്‍ക്ക് യാതൊരു തടസവുമില്ലാതെ മീന്‍പിടിക്കാന്‍ സാധിച്ചിരുന്നു. എന്നാലിപ്പോള്‍ തൊഴിലെടുക്കാനാവാത്ത അവസ്ഥയാണ്.
കനാലില്‍ ചണ്ടി നിറഞ്ഞ് വല വീശാനാവാത്തതാണ് പ്രധാന പ്രതിസന്ധി. കനാലിന്റെ ഭൂരിഭാഗം ഇടങ്ങളിലും ചണ്ടി നിറഞ്ഞിട്ടും നീക്കം ചെയ്യാന്‍ തായൊരു നടപടിയുമായിട്ടില്ല.
അറവു മാലിന്യങ്ങള്‍ തള്ളിയും മറ്റും കനോലി കനാല്‍ മാലിന്യക്കുപ്പയായി മാറിക്കഴിഞ്ഞു. ഇതുമൂലം ചെറിയ മല്‍സ്യങ്ങള്‍ പലപ്പോഴും ചത്തൊടുങ്ങുകയാണ്. ഇതിനൊപ്പം നിയമപ്രകാരം അനുവദിനീയമല്ലാത്ത വല ഉപയോഗിച്ച് വന്‍കിട ലോബികള്‍ മല്‍സ്യബന്ധനം നടത്തുന്നുമുണ്ട്.
ഇതുമൂലം ചെറുകിട ഉള്‍നാടന്‍ തൊഴിലാളികള്‍ക്കുള്ള മല്‍സ്യലഭ്യതയും കുറയുകയാണ്. തൊഴിലെടുക്കാനാവാത്തതിനൊപ്പം മല്‍സ്യത്തൊഴിലാളി എന്ന നിലയില്‍ കിട്ടിയിരുന്ന ക്ഷേമനിധി നഷ്ടമാകുന്ന അവസ്ഥയിലുമാണ് തൊഴിലാളികള്‍. 12 മാസവും തുടര്‍ച്ചയായി മല്‍സ്യബന്ധനം നടത്തിയാല്‍ മാത്രമേ ക്ഷേമനിധി ലഭിക്കൂ. എന്നാലിപ്പോള്‍ അതിന് സാധിക്കാത്തതാണ് ആനുകൂല്യം നഷ്ടമാകുമെന്ന ആശങ്കക്ക് കാരണം.
കനോലി കനാലില്‍ നിന്ന് വലവീശി മീന്‍ പിടിച്ചാണ് തീരത്തുള്ള നൂറുകണക്കിന് കുടുംബങ്ങള്‍ കഴിയുന്നത്. കഴിഞ്ഞ വര്‍ഷം വരെ 12 മാസവും ഇവര്‍ക്ക് യാതൊരു തടസവുമില്ലാതെ മീന്‍പിടിക്കാന്‍ സാധിച്ചിരുന്നു. എന്നാലിപ്പോള്‍ തൊഴിലെടുക്കാനാവാത്ത അവസ്ഥയാണ്.
കനാലില്‍ ചണ്ടി നിറഞ്ഞ് വല വീശാനാവാത്തതാണ് പ്രധാന പ്രതിസന്ധി. കനാലിന്റെ ഭൂരിഭാഗം ഇടങ്ങളിലും ചണ്ടി നിറഞ്ഞിട്ടും നീക്കം ചെയ്യാന്‍ തായൊരു നടപടിയുമായിട്ടില്ല.
അറവു മാലിന്യങ്ങള്‍ തള്ളിയും മറ്റും കനോലി കനാല്‍ മാലിന്യക്കുപ്പയായി മാറിക്കഴിഞ്ഞു. ഇതുമൂലം ചെറിയ മല്‍സ്യങ്ങള്‍ പലപ്പോഴും ചത്തൊടുങ്ങുകയാണ്. ഇതിനൊപ്പം നിയമപ്രകാരം അനുവദിനീയമല്ലാത്ത വല ഉപയോഗിച്ച് വന്‍കിട ലോബികള്‍ മല്‍സ്യബന്ധനം നടത്തുന്നുമുണ്ട്.
ഇതുമൂലം ചെറുകിട ഉള്‍നാടന്‍ തൊഴിലാളികള്‍ക്കുള്ള മല്‍സ്യലഭ്യതയും കുറയുകയാണ്. തൊഴിലെടുക്കാനാവാത്തതിനൊപ്പം മല്‍സ്യത്തൊഴിലാളി എന്ന നിലയില്‍ കിട്ടിയിരുന്ന ക്ഷേമനിധി നഷ്ടമാകുന്ന അവസ്ഥയിലുമാണ് തൊഴിലാളികള്‍. 12 മാസവും തുടര്‍ച്ചയായി മല്‍സ്യബന്ധനം നടത്തിയാല്‍ മാത്രമേ ക്ഷേമനിധി ലഭിക്കൂ. എന്നാലിപ്പോള്‍ അതിന് സാധിക്കാത്തതാണ് ആനുകൂല്യം നഷ്ടമാകുമെന്ന ആശങ്കക്ക് കാരണം.
Next Story
RELATED STORIES
ത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂള്‍ ആക്രമിച്ച സംഭവം: 12 ഹിന്ദുത്വരെ...
20 April 2024 9:28 AM GMT