കനയ്യയെ ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലേക്ക് പ്രവേശിപ്പിക്കില്ല
BY swapna en23 March 2016 7:38 AM GMT
X
swapna en23 March 2016 7:38 AM GMT
[related]
ഹൈദരാബാദ്: ഇന്ന് ഹൈദരാബാദ് യൂണിവേഴ്സിറ്റി സന്ദര്‍ശിക്കാനൊരുങ്ങുന്ന ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡന്റ് കനയ്യ കുമാറിനെ യൂണിവേഴ്സിറ്റിയിലേക്ക് പ്രവേശിപ്പിക്കില്ല. യൂണിവേഴ്സിറ്റി അധികൃതരാണ് കനയ്യയെ ക്യാംപസിനകത്തേക്ക് പ്രവേശിപ്പിക്കില്ലെന്ന് അറിയിച്ചത്. ക്യാംപസിലെ പ്രധാന കവാടമൊഴിച്ചുള്ള എല്ലാ കവാടങ്ങളും അടച്ചിട്ടിരിക്കുകയാണ്. ക്യാംപസിലെ വിദ്യാര്‍ത്ഥികളെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ. മാധ്യമപ്രവര്‍ത്തകര്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, മറ്റു സന്നദ്ധസംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങിയവരെ ക്യാംപസിലേക്ക് പ്രവേശിപ്പിക്കരുതെന്ന് സുരക്ഷാ ജീവനക്കാര്‍ക്ക് അധികൃതര്‍ ഉത്തരവ് നല്‍കിയിട്ടുണ്ട്.
അതിനിടെ ഡല്‍ഹി വിട്ട് പോവരുതെന്ന ജാമ്യവ്യവസ്ഥ ലംഘിച്ച കനയ്യയെ അറസ്റ്റ് ചെയ്തേക്കുമെന്ന റിപ്പോര്‍ട്ടുമുണ്ട്.
അതിനിടെ, ദലിത് വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ ആത്മഹത്യയില്‍ പങ്കുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന്് അവധിയിലായിരുന്ന ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാല(എച്ച്സിയു) വൈസ് ചാന്‍സലര്‍ പ്രഫ. അപ്പാറാവു പോഡില്‍ തിരിച്ചെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ക്യാംപസില്‍ പ്രതിഷേധം നടന്നിരുന്നു. ്അപ്പറാവുവിന്റെ ഔദ്യോഗിക വസതിയില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചു. പ്രതിഷേധം അക്രമാസക്തമായി.
വീണ്ടും ജോലിയില്‍ പ്രവേശിക്കുന്നത് പ്രഖ്യാപിക്കാന്‍ അപ്പാറാവു വാര്‍ത്താസമ്മേളനം നടത്താന്‍ പോകുന്നുവെന്നറിഞ്ഞ വിദ്യാര്‍ഥികള്‍ ചൊവ്വാഴ്ച രാവിലെ ഔദ്യോഗിക വസതിക്കടുത്ത് തടിച്ചുകൂടിയിരുന്നു. വിസിക്കെതിരേ മുദ്രാവാക്യം മുഴക്കിയ വിദ്യാര്‍ഥികള്‍ ഔദ്യോഗിക വസതിയുടെ ജനാലച്ചില്ലുകള്‍, വാതിലുകള്‍, ടെലിവിഷന്‍ എന്നിവ തകര്‍ത്തു. വിസി വീണ്ടും ജോലിയില്‍ പ്രവേശിക്കരുതെന്നാണ് തങ്ങളുടെ പ്രധാന ആവശ്യമെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. രോഹിത് വെമുലയെ തങ്ങള്‍ക്ക് നഷ്ടപ്പെട്ടെന്നും അതിന് വിസിയും കുറ്റക്കാരനാണെന്നും അവര്‍ പറഞ്ഞു. സംഭവം നടന്ന് രണ്ടു മാസം കഴിഞ്ഞിട്ടും വിസിക്കെതിരേ നടപടിയെടുത്തില്ല. വിസിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും അവര്‍ പറഞ്ഞു.
അതെസമയം, വിസിയുടെ വീട്ടില്‍ ആക്രമണം നടത്തിയെന്ന വാര്‍ത്ത വിദ്യാര്‍ഥികള്‍ നിഷേധിച്ചു. പ്രതിഷേധക്കാരല്ല, വിസിയുടെ സുരക്ഷയ്ക്കായി വീട്ടിനകത്തുണ്ടായിരുന്ന ഗുണ്ടകളാണ് ജനലുകളും ടെലിവിഷനും തകര്‍ത്തത്. ഇവര്‍ വിദ്യാര്‍ഥികള്‍ക്കു നേരെയും ആക്രമണം നടത്തി. ഇന്നലത്തെ പ്രതിഷേധം സമാധാനപരമായിരുന്നെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. കാംപസില്‍ ഇന്റര്‍നെറ്റ് സൗകര്യം തടഞ്ഞിട്ടുണ്ട്. പ്രതിഷേധക്കാരെ പോലിസ് ക്രൂരമായി മര്‍ദ്ദിച്ചെന്നും വിദ്യാര്‍ഥികള്‍ അറിയിച്ചു.
Next Story
RELATED STORIES
പട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMTഅരുണാചലിൽ മണ്ണിടിച്ചിൽ; ചൈന അതിർത്തിയിലേക്കുള്ള ദേശീയപാത തകർന്നു
25 April 2024 10:51 AM GMT