കണക്കില്‍ തിരിമറി നടത്തി രണ്ട് ലക്ഷം തട്ടിയ കേസ്: കണ്ടക്ടര്‍ അറസ്റ്റില്‍
BY ajay G.A.G9 Nov 2017 3:23 PM GMT
X
ajay G.A.G9 Nov 2017 3:23 PM GMT
മലപ്പുറം: കണക്കില്‍ തിരിമറി കാണിച്ച് പണം തട്ടിയ കേസില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ അറസ്റ്റില്‍. കോട്ടയം മറ്റംകര കരിമ്പനി സ്വദേശി കിഴക്കേമുറിയില്‍ രാജേഷ് രാധാകൃഷ്ണന് (29)നെയാണ് മലപ്പുറം സ്പെഷ്യല്‍ സ്ക്വാഡ് അറസ്റ്റ് ചെയ്തത്. 2013-14 കാലയളവില്‍ മലപ്പുറം കെഎസ്ആര്‍ടിസി ഡിപ്പോയിലെ കണ്ടക്ടറായിരുന്നു രാധാകൃഷ്ണന്. കള്ളക്കണക്കുണ്ടാക്കി പല ദിവസങ്ങളിലെയും കളക്ഷന്‍ പണം മുഴുവനായും ഓഫിസിലടക്കാതെ രണ്ട് ലക്ഷത്തോളം രൂപ അപഹരിച്ചുവെന്നതാണ് കേസ്.
മാന്വല്‍ ടിക്കറ്റ് വിതരണത്തിലാണ് പ്രതി കൃത്രിമം നടത്തിയിരുന്നത്. ടിക്കറ്റ് ശരിയായ രീതിയില്‍ നല്‍കുകയും എന്നാല്‍ ഓഫീസില്‍ കാണിക്കുന്ന കണക്കില്‍ തുക കുറച്ചും കാണിച്ചായിരുന്നു തട്ടിപ്പ്. ഇടിഎം ടിക്കറ്റ് മെഷീന് മനപ്പൂര്‍വം കേടാക്കിയാണ് മാന്വല്‍ ടിക്കറ്റ് യാത്രക്കാര്‍ക്ക് നല്‍കിയിരുന്നത്. ക്ലാര്‍ക്കുമാരുടെ കുറവ് മൂലം ഓഡിറ്റ് നടത്താന്‍ താമസം വന്നതാണ് പ്രതിക്ക് കൂടുതല്‍ കാലം തട്ടിപ്പിന് സഹായകമായത്. പിന്നീട് താല്‍ക്കാലിക ജീവനക്കാരിയെ വെച്ച് ഓഡിറ്റ് നടത്തിയതോടെയാണ് പ്രതി കുടുങ്ങിയത്. സംഭവത്തോടനുബന്ധിച്ച് മലപ്പുറം പോലിസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് ഒളിവില്‍ പോയ രാജേഷിനെ കെഎസ്ആര്‍ടിയിസില്‍ നിന്നും പിരിച്ചുവിട്ടിരുന്നു. മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജ്യാമാപേക്ഷ കോടതി തള്ളിയിരുന്നു. രണ്ട് വര്‍ഷത്തോളമായി എറണാകുളം, കോട്ടയം തുടങ്ങി വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞുവരുന്നതിനിടെ് എറണാകുളത്തു നിന്നാണ് പിടിയിലായത്. മലപ്പുറം എസ്ഐ ബിഎസ് ബിനുവിന്റെ നിര്‍ദ്ദേശപ്രകാരം സ്പെഷ്യല്‍ സ്ക്വാഡ് അംഗങ്ങളായ സ്രാമ്പിക്കല്‍ മുഹമ്മദ് ഷാക്കിര്‍, മന്‍സൂറലി മാര്യാട് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Next Story
RELATED STORIES
11 കോടി നല്‍കണം; കോണ്‍ഗ്രസിന് പിന്നാലെ സിപിഐക്ക് നോട്ടീസ് അയച്ച്...
29 March 2024 11:15 AM GMTപുൽപ്പള്ളി-മാനന്തവാടി റോഡിൽ കാട്ടാനയുടെ മുന്നില്‍നിന്ന് കാർ...
29 March 2024 11:07 AM GMTകോവിഡിനെ തുടർന്ന് ജോലി നഷ്ടമായപ്പോൾ മോഷണം തുടങ്ങി; ടെക്കി യുവതി...
29 March 2024 11:06 AM GMTപട്ടാമ്പി-പാലക്കാട് റൂട്ടിലെ റെയിൽവേ ഗേറ്റ് തടസ്സം...
29 March 2024 11:04 AM GMT'തനിക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യും'; സിദ്ധാര്‍ത്ഥന്റെ...
29 March 2024 11:02 AM GMTപട്ടാഴിമുക്ക് അപകടത്തില്‍ നിര്‍ണായക വിവരവുമായി ദൃക്സാക്ഷി
29 March 2024 10:58 AM GMT