കഠ്‌വ കേസ്: പ്രധാന സാക്ഷി കൂറുമാറി

ന്യൂഡല്‍ഹി: കഠ്‌വ ബലാല്‍സംഗ കൊലപാതക ക്കേസിലെ പ്രധാന സാക്ഷി കൂറുമാറിയതായി റിപോര്‍ട്ട്. കേസിലെ പ്രതിക്ക് മയക്കുമരുന്നു വിറ്റ രജനീഷാണ് മൊഴിമാറ്റിയത്. പ്രതി ദീപക് കുജാരിയക്ക് താന്‍ മയക്കുമരുന്നു നല്‍കിയിട്ടില്ലെന്നാണ് രജനീഷ് പത്താന്‍കോട്ട് ജില്ലാ കോടതിക്കു മുന്നില്‍ മൊഴിമാറ്റിയത്. എട്ടു വയസ്സുകാരിക്ക് മയക്കുമരുന്ന് നല്‍കി ക്ഷേത്രത്തില്‍ വച്ച് ദിവസങ്ങളോളം പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ സാക്ഷിയാണ് രജനീഷ്. കേസില്‍ 221 സാക്ഷികളാണുള്ളത്. പ്രതിയായ ദീപക് കുജാരിയ രജനീഷില്‍ നിന്നു മയക്കുമരുന്ന് വാങ്ങി മറ്റൊരു പ്രതിയായ ശുഭം എന്നയാള്‍ക്ക് കൈമാറിയതായും അയാള്‍ പെണ്‍കുട്ടിക്ക് മയക്കുമരുന്ന് നല്‍കിയെന്നും കുറ്റപ്രതത്തില്‍ പറയുന്നു. തന്നെ ക്രൈംബ്രാഞ്ച് മര്‍ദിച്ചതായും രജനീഷ് പറഞ്ഞെന്നു പ്രതിഭാഗം അഭിഭാഷകന്‍ സാവ്‌നെ പറഞ്ഞു. എന്നാല്‍ രഹസ്യ വിചാരണയിലെ വിവരങ്ങള്‍ പുറത്തുവിട്ടെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍മാരായ സന്തോക് സിങ് ബസ്‌റയും ജെ കെ ചോപ്രയും ആരോപിച്ചു.
Next Story

RELATED STORIES

Share it