കടല്‍ ദുരന്തം: ഒരു വിദ്യാര്‍ഥിയുടെ മൃതദേഹം കൂടി കണ്ടെടുത്തു

പൂനെ/മുംബൈ: മഹാരാഷ്ട്രയിലെ മുരുഡ് കടപ്പുറത്ത് വിനോദയാത്രയ്ക്കിടെ കടലില്‍ മുങ്ങിമരിച്ച ഒരു വിദ്യാര്‍ഥിയുടെ മൃതദേഹം കൂടി കണ്ടെടുത്തു. പൂനെ ആബിദ ഇനാംദര്‍ കോളജിലെ വിദ്യാര്‍ഥികളാണ് തിങ്കളാഴ്ച വൈകീട്ട് മുങ്ങിമരിച്ചത്. 13 വിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍ തിങ്കളാഴ്ച തന്നെ കണ്ടെടുത്തിരുന്നു. 18നും 20നും ഇടയ്ക്കു പ്രായമുള്ള 10 പെണ്‍കുട്ടികളും നാല് ആണ്‍കുട്ടികളുമാണ് അപകടത്തില്‍പ്പെട്ടത്. മദകി സെയ്ഫ് അഹമ്മദ് എന്ന വിദ്യാര്‍ഥിയുടെ മൃതദേഹമാണ് ഇന്നലെ നാവികസേനയും തീരദേശസംരക്ഷണ സേനയും കണ്ടെടുത്തത്. മൂന്നോ നാലോ വിദ്യാര്‍ഥികള്‍ തിരയില്‍പ്പെട്ട് മുങ്ങിത്താഴുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ 10 വിദ്യാര്‍ഥികളുടെ സംഘം കൂട്ടമായി അവരെ രക്ഷിക്കാന്‍ കടലിലിറങ്ങി. തുടര്‍ന്ന്, അവരും അപകടത്തില്‍പ്പെടുകയായിരുന്നു. സംഭവത്തെപ്പറ്റി അന്വേഷണം നടത്തുമെന്ന് കോളജ് അധികൃതര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it