കംപ്ലെയിന്റ്‌സ് അതോറിറ്റി ഉത്തരവ്: അന്തിമവാദം മാറ്റി

കൊച്ചി: ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിലെ വീഴ്ച സംബന്ധിച്ച് കൊച്ചി റേഞ്ച് ഐജി മഹിപാല്‍ യാദവും മറ്റുദ്യോഗസ്ഥരും നേരിട്ടെത്തണമെന്ന പോലിസ് കംപ്ലെയിന്റ്‌സ് അതോറിറ്റി ചെയര്‍മാന്റെ ഉത്തരവിനെതിരായ ഹരജിയിലെ അന്തിമവാദം ജൂണ്‍ ഒമ്പതിലേക്കു മാറ്റി.
അധികാര പരിധി ലംഘിച്ചാണ് താനുള്‍പ്പെടെയുള്ളവരോട് ഹാജരാവണമെന്ന് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് നാരായണക്കുറുപ്പ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും ഉത്തരവ് റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് മഹിപാല്‍ യാദവ് നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് പി ബി സുരേഷ്‌കുമാര്‍ പിന്നീട് പരിഗണിക്കാന്‍ മാറ്റിയത്.
കേസ് വെള്ളിയാഴ്ച പരിഗണിക്കവേ ഹരജിയില്‍ എതിര്‍ സത്യവാങ്മൂലം നല്‍കാന്‍ സമയം അനുവദിക്കണമെന്ന് അതോറിറ്റിയുടെ അഭിഭാഷകന്‍ കോടതിയോട് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് ഒമ്പതിന് പരിഗണിക്കാന്‍ മാറ്റിയത്.
Next Story

RELATED STORIES

Share it