കംപോഡിയ: ഹുന്‍ സെന്‍ വീണ്ടും സാധ്യത
BY kasim kzm30 July 2018 4:18 AM GMT
kasim kzm30 July 2018 4:18 AM GMT
നോംപെന്‍: കംപോഡിയന്‍ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ഹുന്‍ സെന്‍ വീണ്ടും അധികാരത്തിലെത്താന്‍ സാധ്യത. 33 വര്‍ഷത്തോളമായി അധികാരത്തിലിരിക്കുന്ന ഹുന്‍ സെന്‍ 10 വര്‍ഷം കൂടി താന്‍ തുടരുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സര്‍ക്കാരിനെതിരായ ആരോപണമുന്നയിക്കുന്നവരെയും പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ കംപോഡിയ നാഷനല്‍ റെസ്ക്യൂ പാര്‍ട്ടി (സിഎന്‍ആര്‍പി)യെയും അടിച്ചമര്‍ത്തിയ ശേഷം നടക്കുന്ന തിരഞ്ഞെടുപ്പ് നിയമവിരുദ്ധമാണെന്ന് ആരോപണമുണ്ട്.
സര്‍ക്കാര്‍ ഏകപക്ഷീയമായി നടത്തുന്ന തിരഞ്ഞെടുപ്പ് ബഹിഷ്കരണത്തിന് പ്രതിപക്ഷ കക്ഷികള്‍ ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍, ഇന്നലെ നടന്ന തിരഞ്ഞെടുപ്പില്‍ 80 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷമാണ് സിഎന്ആര്പിയെ രാജ്യദ്രോഹക്കുറ്റം ആരോപിച്ച് സുപ്രിംകോടതി അയോഗ്യമാക്കിയത്.
തുടര്‍ന്ന്, പാര്‍ട്ടിയുടെ പ്രധാന നേതാക്കളെല്ലാം വിദേശ രാജ്യങ്ങളില്‍ അഭയം തേടിയിരിക്കുകയാണ്. പ്രമുഖ പ്രതിപക്ഷ നേതാവായ കെം സോഖയെ കഴിഞ്ഞ സപ്തംബറില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. തിരഞ്ഞെടുപ്പിന് രണ്ടു ദിവസം മുമ്പ് സ്വതന്ത്ര ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ സര്‍ക്കാര്‍ അടച്ചുപൂട്ടിയിരുന്നു.
കംപോഡിയ ഏക പാര്‍ട്ടി ഭരണത്തിലേക്ക് മാറുകയാണെന്നു കനേഡിയന്‍ അംബാസഡര്‍ ട്വീറ്റ് ചെയ്തു. കംപോഡിയ പീപ്പിള്‍ പാര്‍ട്ടിയുടെ (സിപിപി) ഹുന്‍സെന്‍ അടക്കം 19 പേരാണ് മല്‍സരരംഗത്തുള്ളത്. ജനപ്രീതിയില്ലാത്ത സ്ഥാനാര്‍ഥികളാണ് ഹുന്സെന്നിനെതിരേ മല്‍സരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.
സര്‍ക്കാര്‍ ഏകപക്ഷീയമായി നടത്തുന്ന തിരഞ്ഞെടുപ്പ് ബഹിഷ്കരണത്തിന് പ്രതിപക്ഷ കക്ഷികള്‍ ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍, ഇന്നലെ നടന്ന തിരഞ്ഞെടുപ്പില്‍ 80 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷമാണ് സിഎന്ആര്പിയെ രാജ്യദ്രോഹക്കുറ്റം ആരോപിച്ച് സുപ്രിംകോടതി അയോഗ്യമാക്കിയത്.
തുടര്‍ന്ന്, പാര്‍ട്ടിയുടെ പ്രധാന നേതാക്കളെല്ലാം വിദേശ രാജ്യങ്ങളില്‍ അഭയം തേടിയിരിക്കുകയാണ്. പ്രമുഖ പ്രതിപക്ഷ നേതാവായ കെം സോഖയെ കഴിഞ്ഞ സപ്തംബറില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. തിരഞ്ഞെടുപ്പിന് രണ്ടു ദിവസം മുമ്പ് സ്വതന്ത്ര ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ സര്‍ക്കാര്‍ അടച്ചുപൂട്ടിയിരുന്നു.
കംപോഡിയ ഏക പാര്‍ട്ടി ഭരണത്തിലേക്ക് മാറുകയാണെന്നു കനേഡിയന്‍ അംബാസഡര്‍ ട്വീറ്റ് ചെയ്തു. കംപോഡിയ പീപ്പിള്‍ പാര്‍ട്ടിയുടെ (സിപിപി) ഹുന്‍സെന്‍ അടക്കം 19 പേരാണ് മല്‍സരരംഗത്തുള്ളത്. ജനപ്രീതിയില്ലാത്ത സ്ഥാനാര്‍ഥികളാണ് ഹുന്സെന്നിനെതിരേ മല്‍സരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.
Next Story
RELATED STORIES
ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTതെലങ്കാനയില്‍ സ്കൂളിന് നേരെ ഹിന്ദുത്വ സംഘടനകളുടെ ആക്രമണം; മലയാളി...
18 April 2024 10:30 AM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT