Districts

ഓര്‍മകളില്‍ സൂക്ഷിച്ച പോരാട്ടവും ത്യാഗവുമായി മുന്‍മന്ത്രി ടി ശിവദാസ മേനോന്‍

കെ സനൂപ്

പാലക്കാട്: ഓര്‍മകളില്‍ എഴുത്തിന്റെയും ത്യാഗത്തിന്റെയും അധ്യായം കുറിച്ചവര്‍ അവരാരെന്നുപോലും സ്മരിക്കാതെ വ്യാഴാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ വോട്ടിങ് മെഷീനില്‍ വിരല്‍ തൊട്ടത്  പരസഹായത്തോടെയും ബന്ധുക്കളുടെയും സഹായത്തോടെയും. വര്‍ഗീയ ഫാഷിസ്റ്റുകള്‍ ഭക്ഷണത്തിന്റെയും മതത്തിന്റെയും പേരില്‍  വേട്ടയാടുന്ന ഈ കാലഘട്ടത്തില്‍ ഒരു കാലത്ത് എഴുത്തിന്റെയും പോരാട്ടത്തിന്റെയും പുത്തന്‍ അധ്യായം എഴുതിച്ചേര്‍ത്ത അവര്‍ക്ക് ഒരുപക്ഷേ വ്യാഴാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ എവിടെയാണ് വോട്ട് ചെയ്തതെന്നോ ഏതു ചിഹ്നത്തിലാണ് വിരല്‍ തൊട്ടതെന്നോ അറിയാത്ത വ്യഥ ചിലപ്പോള്‍ ശേഷിച്ചിട്ടുണ്ടാവാം. പാലക്കാട് ജില്ലയില്‍ ശേഖരീപുരത്തു താമസിക്കുന്ന മുന്‍ വിദ്യാഭ്യാസ മന്ത്രി ടി ശിവദാസ മേനോന്‍ ഇത്തവണ പരസഹായത്തോടെയാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. ശാരീരിക അവശതകളാലും പോലിസിന്റെ മര്‍ദ്ദനത്താല്‍ മനസും ഓര്‍മ്മയും മരവിച്ച അവസ്ഥയിലുമാണ് അദ്ദേഹമെന്നാണ് ലഭ്യമാവുന്ന വിവരം. പാലക്കാട് പറക്കുന്നം ഗവ. എല്‍പി സ്‌കൂളിലാണ് അദ്ദേഹം സമ്മതിദാനാവകാശം വിനിയോഗിച്ചത്. സിപിഎം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രനും കൂടെയുണ്ടായിരുന്നു. മഞ്ചേരിയിലെ മകളുടെ വീട്ടിലാണ് ശിവദാസമേനോെന്റ താമസം.
Next Story

RELATED STORIES

Share it