ഓര്‍ഗനൈസര്‍ ലേഖനം;  മുഖ്യമന്ത്രിയുടെയും ലീഗിന്റെയും മൗനത്തിനെതിരേ വിഎസ്

തിരുവനന്തപുരം: ആര്‍എസ്എസ് മുഖപത്രം ഓര്‍ഗനൈസറിലെ നിരീക്ഷണങ്ങളെപ്പറ്റി മുഖ്യമന്ത്രിയും മുസ്‌ലിംലീഗും മൗനം തുടരുന്നതിനെതിരേ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍. മലപ്പുറം ജില്ല സൗദി അറേബ്യയുടെ ചെറു പതിപ്പാണെന്നും സൗദിയില്‍ നിന്നു വരുന്ന ഫണ്ട്‌കൊണ്ട് ജില്ല ഭീകരവാദകേന്ദ്രമായി മാറിയെന്നുമുള്ള ഓര്‍ഗനൈസറിലെ നിരീക്ഷണത്തെപ്പറ്റി ഒരക്ഷരം പോലും ഉരിയാടാത്തത് എന്തുകൊണ്ടാണെന്ന് വി എസ് ചോദിച്ചു.
കേരളത്തിന്റെ ചരിത്രത്തെയും പാരമ്പര്യത്തെയും സാമൂഹിക സാംസ്‌കാരിക ജീവിതത്തെയുമൊക്കെ കല്ലുവച്ച നുണകള്‍കൊണ്ട് വികൃതമായി ചിത്രീകരിക്കുകയും അപഹസിക്കുകയും ചെയ്യുന്നതാണ് ഓര്‍ഗനൈസറിലെ ലേഖനം. കേരളീയരുടെ ആത്മാഭിമാനത്തെ വെല്ലുവിളിക്കുന്ന പരാമര്‍ശങ്ങളാണ് ഇതിലുള്ളത്. നുണകള്‍ നിരത്തി കേരളത്തെ ലോകത്തിനു മുമ്പില്‍ ഭീകരവാദ കേന്ദ്രമായി ചത്രീകരിക്കാനുള്ള അത്യന്തം ജുഗുപ്‌സാവഹവും അപകടകരവുമായ നീക്കമാണ് ആര്‍എസ്എസ് നടത്തുന്നത്. എന്നിട്ടും മുഖ്യമന്ത്രിക്കും ലീഗ് നേതാക്കള്‍ക്കും മിണ്ടാട്ടമില്ല. ഇതു ദുരൂഹമാണ്.
ബിജെപിയോടും ആര്‍എസ്എസ് അടക്കമുള്ള സംഘപരിവാര ശക്തികളോടും എന്നും മൃദുസമീപനം സ്വീകരിക്കുന്നയാളാണ് ഉമ്മന്‍ചാണ്ടി. കടുത്ത വര്‍ഗീയവാദിയായ പ്രവീണ്‍ തൊഗാഡിയയുടെ കേസ് പിന്‍വലിച്ചതു മുതല്‍ പഞ്ചായത്തു തിരഞ്ഞെടുപ്പില്‍ ബിജെപിയെ സഹായിച്ചതടക്കമുള്ള ഉമ്മന്‍ചാണ്ടിയുടെയും കോണ്‍ഗ്രസ്സിന്റെയും ആര്‍എസ്എസ് പ്രീണനം പ്രസിദ്ധമാണ്.
വെള്ളാപ്പള്ളി നടേശന്‍ എസ്എന്‍ഡിപി യോഗത്തെ ആര്‍എസ്എസുമായി കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നതിനെതിരേ ഒരക്ഷരവും ഉരിയാടാതെ ആര്‍എസ്എസിനെ സന്തോഷിപ്പിക്കാന്‍ ശ്രമിച്ചയാളുമാണ് ഉമ്മന്‍ചാണ്ടി. എന്നാലിത് കേരളത്തിന്റെ മതേതര പാരമ്പര്യത്തെയും മതേതര മനസ്സിനെയും ഒറ്റുകൊടുക്കുന്ന സമീപനമാണെന്ന് ഓര്‍ക്കണമെന്ന് വിഎസ് വാര്‍ത്താക്കുറിപ്പില്‍പറഞ്ഞു.
Next Story

RELATED STORIES

Share it