ഓണ്‍ലൈന്‍ പെണ്‍വാണിഭം: ബംഗളൂരു പോലിസും അന്വേഷണത്തില്‍ പങ്കാളികളാവും
BY Sumeera SMR20 Nov 2015 7:56 PM GMT
Sumeera SMR20 Nov 2015 7:56 PM GMT
തിരുവനന്തപുരം: ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ കര്‍ണാടക സ്വദേശിനികളായ പെണ്‍കുട്ടികളും ഇരകളായ പശ്ചാത്തലത്തില്‍ കേരള പോലിസിന്റെ അന്വേഷണത്തില്‍ ബംഗളൂരു പോലിസും സഹകരിക്കും. ബംഗളൂരു ലിംഗരാജപുരത്ത് താമസിക്കുന്ന കോട്ടയം സ്വദേശിനിയായ ലിനീഷ് മാത്യുവാണ് പെണ്‍കുട്ടികളെ കേരളത്തില്‍ എത്തിച്ചതെന്നു വ്യക്തമായ സാഹചര്യത്തില്‍ ഇവര്‍ക്കെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണസംഘം ബംഗളൂരു പോലിസിന് കത്തു നല്‍കും.
കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്തുമായി ബംഗളൂരു പോലിസ് ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട്. ബംഗളൂരു പോലിസിന്റെ സഹായത്തോടെ ഇക്കാര്യത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.
ബംഗളൂരുവില്‍ സ്വന്തമായി നടത്തുന്ന റിക്രൂട്ട്മെന്റ് ഏജന്‍സി വഴി ലിനീഷ് മാത്യു പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ വലയിലാക്കിയിട്ടുണ്ടോ എന്നു പോലിസ് പരിശോധിക്കും. അതേസമയം, ചുംബനസമരത്തിലൂടെ ലഭിച്ച പ്രശസ്തി രാഹുല്‍ പശുപാലനും ഭാര്യയും മോഡലുമായ രശ്മി ആര് നായരും പെണ്‍വാണിഭത്തിനു മറയാക്കിയതായി പോലിസിന്റെ അന്വേഷണത്തില്‍ വ്യക്തമായി. ഈ പ്രശസ്തി ഉപയോഗിച്ച് പെണ്‍കുട്ടികളെ എത്തിച്ചുനല്‍കുമ്പോഴുള്ള വിനിമയനിരക്കുകള്‍ ഇവര്‍ വര്‍ധിപ്പിച്ചു. സമരത്തിന്റെ പേരില്‍ പോലിസിനെയും അകറ്റാനായതോടെ റെയ്ഡുണ്ടാവുമെന്ന ഭയം ഇവര്‍ക്കുണ്ടായിരുന്നില്ല.
കേരളത്തിലെ ആദ്യ ബിക്കിനി മോഡലെന്ന വിശേഷണം ഉപയോഗിച്ച് രശ്മി ഇടപാടുകള്‍ക്ക് 80,000 രൂപ വരെ വാങ്ങിയിരുന്നതായും കണ്ടെത്തി. രാഹുലും രശ്മിയും നിരവധി പേരെ ബ്ലാക്മെയില്‍ ചെയ്ത് കുടുക്കിയതായി തെളിഞ്ഞിട്ടുണ്ട്.
ഇന്റര്‍നെറ്റിലൂടെ വെബ്ക്യാം ഉപയോഗിച്ചുള്ള ചാറ്റിലൂടെയാണ് രശ്മി പെണ്‍കുട്ടികളെ വലയിലാക്കിയത്. പെണ്‍വാണിഭസംഘത്തിന്റെ പ്രധാന ഇടനിലക്കാരി രശ്മിയായിരുന്നു. അറസ്റ്റിനു ശേഷം രാഹുലിന്റെയും രശ്മിയുടെയും ഫഌറ്റിലും വീട്ടിലും നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത ലാപ്ടോപ്പും കംപ്യൂട്ടറും ടാബും പരിശോധിച്ചപ്പോഴാണ് പോലിസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്.
വെബ്കാമറാ ദൃശ്യങ്ങളടങ്ങിയ ലാപ്ടോപ്പാണ് റെയ്ഡില്‍ പിടിച്ചെടുത്തത്. ഇത് സൈബര്‍ പോലിസ് ഉദ്യോഗസ്ഥര്‍ വിശദമായി പരിശോധിച്ചുവരുകയാണ്. അതിനിടെ രാഹുല്‍ പശുപാലന് അടക്കമുള്ള ആറു പേരെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അന്വേഷണസംഘം തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചു. ഇക്കാര്യത്തില്‍ ഇന്നു കോടതി തീരുമാനമെടുക്കും. ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ 12 പേരാണ് ഇപ്പോള്‍ റിമാന്‍ഡിലുള്ളത്.
കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്തുമായി ബംഗളൂരു പോലിസ് ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട്. ബംഗളൂരു പോലിസിന്റെ സഹായത്തോടെ ഇക്കാര്യത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.
ബംഗളൂരുവില്‍ സ്വന്തമായി നടത്തുന്ന റിക്രൂട്ട്മെന്റ് ഏജന്‍സി വഴി ലിനീഷ് മാത്യു പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ വലയിലാക്കിയിട്ടുണ്ടോ എന്നു പോലിസ് പരിശോധിക്കും. അതേസമയം, ചുംബനസമരത്തിലൂടെ ലഭിച്ച പ്രശസ്തി രാഹുല്‍ പശുപാലനും ഭാര്യയും മോഡലുമായ രശ്മി ആര് നായരും പെണ്‍വാണിഭത്തിനു മറയാക്കിയതായി പോലിസിന്റെ അന്വേഷണത്തില്‍ വ്യക്തമായി. ഈ പ്രശസ്തി ഉപയോഗിച്ച് പെണ്‍കുട്ടികളെ എത്തിച്ചുനല്‍കുമ്പോഴുള്ള വിനിമയനിരക്കുകള്‍ ഇവര്‍ വര്‍ധിപ്പിച്ചു. സമരത്തിന്റെ പേരില്‍ പോലിസിനെയും അകറ്റാനായതോടെ റെയ്ഡുണ്ടാവുമെന്ന ഭയം ഇവര്‍ക്കുണ്ടായിരുന്നില്ല.
കേരളത്തിലെ ആദ്യ ബിക്കിനി മോഡലെന്ന വിശേഷണം ഉപയോഗിച്ച് രശ്മി ഇടപാടുകള്‍ക്ക് 80,000 രൂപ വരെ വാങ്ങിയിരുന്നതായും കണ്ടെത്തി. രാഹുലും രശ്മിയും നിരവധി പേരെ ബ്ലാക്മെയില്‍ ചെയ്ത് കുടുക്കിയതായി തെളിഞ്ഞിട്ടുണ്ട്.
ഇന്റര്‍നെറ്റിലൂടെ വെബ്ക്യാം ഉപയോഗിച്ചുള്ള ചാറ്റിലൂടെയാണ് രശ്മി പെണ്‍കുട്ടികളെ വലയിലാക്കിയത്. പെണ്‍വാണിഭസംഘത്തിന്റെ പ്രധാന ഇടനിലക്കാരി രശ്മിയായിരുന്നു. അറസ്റ്റിനു ശേഷം രാഹുലിന്റെയും രശ്മിയുടെയും ഫഌറ്റിലും വീട്ടിലും നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത ലാപ്ടോപ്പും കംപ്യൂട്ടറും ടാബും പരിശോധിച്ചപ്പോഴാണ് പോലിസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്.
വെബ്കാമറാ ദൃശ്യങ്ങളടങ്ങിയ ലാപ്ടോപ്പാണ് റെയ്ഡില്‍ പിടിച്ചെടുത്തത്. ഇത് സൈബര്‍ പോലിസ് ഉദ്യോഗസ്ഥര്‍ വിശദമായി പരിശോധിച്ചുവരുകയാണ്. അതിനിടെ രാഹുല്‍ പശുപാലന് അടക്കമുള്ള ആറു പേരെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അന്വേഷണസംഘം തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചു. ഇക്കാര്യത്തില്‍ ഇന്നു കോടതി തീരുമാനമെടുക്കും. ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ 12 പേരാണ് ഇപ്പോള്‍ റിമാന്‍ഡിലുള്ളത്.
Next Story
RELATED STORIES
കട്ടപ്പനയിൽ കാട്ടുപന്നി കിണറ്റിൽ വീണു; വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി...
20 April 2024 10:41 AM GMTത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMT