ഓട്ടോറിക്ഷയും ജീപ്പും കൂട്ടിയിടിച്ച് മൂന്നുമരണം

വടക്കാഞ്ചേരി: ആശുപത്രിയിലേക്ക് പോവുകയായിരുന്നവര്‍ സഞ്ചരിച്ച ഓട്ടോറിക്ഷയും ജീപ്പും കൂട്ടിയിടിച്ച് വീട്ടമ്മയും മകനും ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. പെരിന്തല്‍മണ്ണ കളത്തില്‍ക്കുണ്ട് സ്വദേശി തോട്ടശ്ശേരി കളത്തില്‍ മുഹമ്മദ് കുട്ടിയുടെ ഭാര്യ റാബിയ (50), മകന്‍ മുഹമ്മദ് ഷമീര്‍ (24), ഓട്ടോഡ്രൈവര്‍ തോട്ടശ്ശേരി കളത്തില്‍ മുഹമ്മദലി (40) എന്നിവരാണു മരിച്ചത്.
വടക്കാഞ്ചേരി റെയില്‍വേസ്റ്റേഷനു സമീപം കരുതാക്കാട്ടില്‍ ഇന്നലെ ഉച്ചയ്ക്ക് 12ഓടെയായിരുന്നു സംഭവം.
തൃശൂരില്‍നിന്ന് വടക്കാഞ്ചേരിയിലേക്ക് വരുകയായിരുന്ന ജീപ്പ്, റോഡ് മുറിച്ചുകടക്കാന്‍ ശ്രമിച്ച സ്ത്രീയെ ഇടിക്കാതിരിക്കാന്‍ വെട്ടിക്കവെ എതിരേ വന്ന ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞ് പൂര്‍ണമായി തകര്‍ന്നു. ഓട്ടോയിലുണ്ടായിരുന്നവര്‍ തല്‍ക്ഷണം മരിച്ചു.
തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോവുകയായിരുന്നു ഇവര്‍. ഷമീറിന്റെ സഹോദരങ്ങള്‍: സഹീര്‍, ഷഫീഖ് സഖാഫി, ഷാഹിദ. സാജിതയാണ് മുഹമ്മദലിയുടെ ഭാര്യ. മക്കള്‍: അസീസ്, നിയാസ്, ഷഹന. മരിച്ച റാബിയയുടെ ഭര്‍ത്താവ് മുഹമ്മദ് കുട്ടിയുടെ പിതൃസഹോദരനാണ് മുഹമ്മദലി. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മൃതദേഹങ്ങള്‍ കളത്തിക്കുണ്ട് ബദറുല്‍ ഹുദ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Next Story

RELATED STORIES

Share it