ഓട്ടോകള്‍ അമിത വാടക ഈടാക്കുന്നതായി പരാതി
BY kasim kzm25 May 2018 4:29 AM GMT
kasim kzm25 May 2018 4:29 AM GMT
തിരൂര്‍: ഓട്ടോ യാത്രക്ക് ഡ്രൈവര്‍മാര്‍ യാത്രക്കാരില്‍ നിന്നും അമിതവാടക ഈടാക്കുന്ന ഇന്ധനവില വര്‍ധിച്ചുവെന്ന കാരണം പറഞ്ഞാണ് അംഗീകൃത നിരക്കില്‍ കവിഞ്ഞ് വാങ്ങുന്നത്. കിലോമീറ്ററിന് 15 രൂപക്ക് പകരം 20 ഉം 40 50 ഉം രൂപയുമാണ് ഇപ്പോള്‍ പലരും ഈടാക്കുന്നത്. അതിനു മുകളില്‍ വാടക ഈടാക്കുന്നവരുമുണ്ട്.
ഇത് മൂലം തിരൂര്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ യാത്രക്കാരും ഓട്ടോ ഡ്രൈവര്‍മാരും തമ്മിലുള്ള തര്‍ക്കവും നിത്യകാഴ്ചയാണ്. ഓട്ടോയ്ക്ക് കിലോമീറ്ററിന് 15 രൂപയും മടക്കമുണ്ടെങ്കില്‍ 20 രൂപയുമാണ് അംഗീകൃത നിരക്ക്.
ഇന്ധനത്തിന് ദിനംപ്രതി വിലയിലുണ്ടാകുന്ന ക്രമാതീത വര്‍ധനവ് കാരണം നഷ്ടം വരുന്നതിനാലാണ് കൂടുതല്‍ വാടക വാങ്ങിക്കാന്‍ നിര്ബന്ധിതരാവുന്നതെന്നാണ് ഓട്ടോ ഡ്രൈവര്‍മാര്‍ പറയുന്നത്. ലിറ്ററില്‍ ഡീസലിന് 15 രൂപയുടെയും പെട്രോളിന് 18 രൂപയുടെയും ശരാശരി വര്‍ധനവാണ് ഇപ്പോള്‍ വന്നിട്ടുള്ളത്. വാടകയ്ക്ക് രസീതി കൊടുക്കണം. എന്നാല്‍ ആരും അത് ചെയ്യാറില്ല.
അതിനാല്‍ അമിതവാടക ഈടാക്കുന്നതില്‍ പരാതിപ്പെടാനും സാധിക്കുന്നില്ല. നിയമം പാലിക്കാതെയുള്ള ഓട്ടവും അമിത വേഗതയും അമിതവാടകയും യൂനിഫോം ധരിക്കാത്തതും ഓട്ടോക്കാരുടെ പതിവു രീതിയാണ്.
ജങ്ഷനുകളിലെ ഗതാഗതക്കുരുക്കിന് പ്രധാന കാരണവും നിയന്ത്രണങ്ങള്‍ വിധേയമാകാത്ത ഡ്രൈവിങാണ്. ഇതു സംബന്ധിച്ച തര്‍ക്കവും അപകടങ്ങളും പതിവാണ്. ഇതിന് പരിഹാരം കാണാനായി നടപടികള്‍ പോലിസ് തുടങ്ങിക്കഴിഞ്ഞു.
പെര്‍മിറ്റുള്ള സ്റ്റാന്റുകളിലെ യൂനിയന്‍ ഭാരവാഹികളെ വിളിച്ചു ചേര്‍ത്ത് നിര്‍ദേശങ്ങള്‍ നല്‍കിത്തുടങ്ങി. വരും ദിനങ്ങളില്‍ ടാക്സിക്ക് അനുമതിയുള്ള മുഴുവന്‍ ഓട്ടോ തൊഴിലാളികള്‍ക്കും പരിശീലനവും ധാരണ പുതുക്കലും നടക്കാനിരിക്കുകയാണ്. അതോടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമെന്നാണ് കരുതുന്നത്.
ഇത് മൂലം തിരൂര്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ യാത്രക്കാരും ഓട്ടോ ഡ്രൈവര്‍മാരും തമ്മിലുള്ള തര്‍ക്കവും നിത്യകാഴ്ചയാണ്. ഓട്ടോയ്ക്ക് കിലോമീറ്ററിന് 15 രൂപയും മടക്കമുണ്ടെങ്കില്‍ 20 രൂപയുമാണ് അംഗീകൃത നിരക്ക്.
ഇന്ധനത്തിന് ദിനംപ്രതി വിലയിലുണ്ടാകുന്ന ക്രമാതീത വര്‍ധനവ് കാരണം നഷ്ടം വരുന്നതിനാലാണ് കൂടുതല്‍ വാടക വാങ്ങിക്കാന്‍ നിര്ബന്ധിതരാവുന്നതെന്നാണ് ഓട്ടോ ഡ്രൈവര്‍മാര്‍ പറയുന്നത്. ലിറ്ററില്‍ ഡീസലിന് 15 രൂപയുടെയും പെട്രോളിന് 18 രൂപയുടെയും ശരാശരി വര്‍ധനവാണ് ഇപ്പോള്‍ വന്നിട്ടുള്ളത്. വാടകയ്ക്ക് രസീതി കൊടുക്കണം. എന്നാല്‍ ആരും അത് ചെയ്യാറില്ല.
അതിനാല്‍ അമിതവാടക ഈടാക്കുന്നതില്‍ പരാതിപ്പെടാനും സാധിക്കുന്നില്ല. നിയമം പാലിക്കാതെയുള്ള ഓട്ടവും അമിത വേഗതയും അമിതവാടകയും യൂനിഫോം ധരിക്കാത്തതും ഓട്ടോക്കാരുടെ പതിവു രീതിയാണ്.
ജങ്ഷനുകളിലെ ഗതാഗതക്കുരുക്കിന് പ്രധാന കാരണവും നിയന്ത്രണങ്ങള്‍ വിധേയമാകാത്ത ഡ്രൈവിങാണ്. ഇതു സംബന്ധിച്ച തര്‍ക്കവും അപകടങ്ങളും പതിവാണ്. ഇതിന് പരിഹാരം കാണാനായി നടപടികള്‍ പോലിസ് തുടങ്ങിക്കഴിഞ്ഞു.
പെര്‍മിറ്റുള്ള സ്റ്റാന്റുകളിലെ യൂനിയന്‍ ഭാരവാഹികളെ വിളിച്ചു ചേര്‍ത്ത് നിര്‍ദേശങ്ങള്‍ നല്‍കിത്തുടങ്ങി. വരും ദിനങ്ങളില്‍ ടാക്സിക്ക് അനുമതിയുള്ള മുഴുവന്‍ ഓട്ടോ തൊഴിലാളികള്‍ക്കും പരിശീലനവും ധാരണ പുതുക്കലും നടക്കാനിരിക്കുകയാണ്. അതോടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമെന്നാണ് കരുതുന്നത്.
Next Story
RELATED STORIES
പുൽപ്പള്ളി-മാനന്തവാടി റോഡിൽ കാട്ടാനയുടെ മുന്നില്‍നിന്ന് കാർ...
29 March 2024 11:07 AM GMTകോവിഡിനെ തുടർന്ന് ജോലി നഷ്ടമായപ്പോൾ മോഷണം തുടങ്ങി; ടെക്കി യുവതി...
29 March 2024 11:06 AM GMTപട്ടാമ്പി-പാലക്കാട് റൂട്ടിലെ റെയിൽവേ ഗേറ്റ് തടസ്സം...
29 March 2024 11:04 AM GMT'തനിക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യും'; സിദ്ധാര്‍ത്ഥന്റെ...
29 March 2024 11:02 AM GMTപട്ടാഴിമുക്ക് അപകടത്തില്‍ നിര്‍ണായക വിവരവുമായി ദൃക്സാക്ഷി
29 March 2024 10:58 AM GMTഒഡീഷയില്‍ പള്ളിക്ക് ബോംബെറിഞ്ഞ കേസില്‍ ഐടിഐ വിദ്യാര്‍ഥി അറസ്റ്റില്‍
29 March 2024 9:24 AM GMT