Flash News

ഓഖി: കാണാതായത് 143 മത്സ്യതൊഴിലാളികളെയെന്ന് മന്ത്രി

ഓഖി: കാണാതായത് 143 മത്സ്യതൊഴിലാളികളെയെന്ന് മന്ത്രി
X


ന്യൂഡല്‍ഹി: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ ദുരന്തത്തില്‍ സംസ്ഥാനത്ത് നിന്ന് 143 മത്സ്യതൊഴിലാളികളെയാണ് കാണാതായതെന്ന് ഫിഷറീസ് മന്ത്രി മേഴ്‌സികുട്ടിയമ്മ. ഇക്കാര്യത്തില്‍ പലതരത്തില്‍ തെറ്റിധാരണയുണ്ടാക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരത്ത് നിന്ന് കടലില്‍ പോയ 95 പരമ്പരാഗത മത്സ്യയൊഴിലാളികളും ബോട്ടുകളില്‍ പോയ 31 പേരും ഉള്‍പ്പെടെയാണ് കണക്ക്. 92 പരമ്പരാഗത മത്സ്യതൊഴിലാളികളെയാണ് കാണാതായതെന്നായിരുന്നു സഭാ നേതൃത്വം നല്‍കിയ കണക്കെങ്കിലും സര്‍ക്കാര്‍ പരിശോധനയിലാണ് 95 പേരുണ്ടെന്ന് വ്യക്തമായത്. കാണാതായ 17 മത്സ്യതൊഴിലാളികളുടെ പേരില്‍ പ്രഥമ വിവര റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടില്ല. 37 മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിയാനായിട്ടില്ലെന്നും മന്ത്രി ഡല്‍ഹിയില്‍ പറഞ്ഞു.
സംസ്ഥാനത്തെ ദുരന്ത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്ന കേന്ദ്ര സംഘം അടിയന്തിര ധനസഹായമായി പ്രഖ്യാപിച്ച 133 കോടി തികച്ചും അപര്യാപ്തമാണെന്നും തുക വര്‍ദ്ധിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കേന്ദ്ര സംഘം സന്ദര്‍ശനം നടത്തുന്ന നിര്‍ണായക വേളയില്‍ മന്ത്രി ഡല്‍ഹിയിലാണെന്ന വിവാദത്തില്‍ കഴമ്പില്ലെന്നും അവര്‍ പറഞ്ഞു. പ്രധാനമന്ത്രി അടക്കമുള്ളവര്‍ സംസ്ഥാനത്ത് സന്ദര്‍ശനത്തിനെത്തിയപ്പോള്‍ കാര്യങ്ങള്‍ നേരിട്ട് ബോധ്യപ്പെടുത്തിയതാണ്. ഇപ്പോഴത്തേത് ഉദ്യോഗസ്ഥ സംഘത്തിന്റെ സന്ദര്‍ശനമായതിനാല്‍ തന്നെ സംസ്ഥാനത്തെ വകുപ്പ് ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് കൈമാറിയാല്‍ മതിയെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ഓഖി ദുരന്തത്തില്‍ വള്ളങ്ങള്‍ നഷ്ടമായ പരമ്പരരാഗത മത്സ്യതൊഴിലാളികള്‍ക്ക് ആധുനിക സംവിധാനങ്ങളുള്ള ബോട്ടുകള്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു. അതിനാല്‍ ഇവര്‍ക്ക് ബോട്ടില്‍ ഉപയോഗിക്കേണ്ട ഇന്ധനത്തിന് സബസ്ഡി നല്‍കണമെന്ന് പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാനുമായുള്ള കൂടികാഴ്ചയില്‍ ആവശ്യപ്പെട്ടുവെന്നും മന്ത്രി മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു.
Next Story

RELATED STORIES

Share it