Flash News

ഒസ്ട്രാവയിലും സ്വര്‍ണം : വീണ്ടും മിന്നല്‍ ബോള്‍ട്ട്



ഒസ്ട്രാവ: വേഗത്തിന്റെ രാജകുമാരന്‍ പട്ടം ഒരിക്കല്‍ കൂടി ഊട്ടിയുറപ്പിച്ച് ഉസൈന്‍ ബോള്‍ട്ട്. ഒസ്ട്രാവയില്‍ നടന്ന ഗോള്‍ഡന്‍ സ്‌പൈക്ക് മീറ്റിലും സ്വര്‍ണം അണിഞ്ഞ ബോള്‍ട്ട് കരിയര്‍ അവസാനിപ്പിക്കാന്‍ ഒരുങ്ങുമ്പോഴും തന്നെ മറികടക്കാന്‍ എതിരാളികളില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു. പതിയെ തുടങ്ങിയ ബോള്‍ട്ട് 10.06 സെക്കന്റുകള്‍കൊണ്ട്് 100 മീറ്റര്‍ പിന്നിട്ടാണ് സ്വര്‍ണം കഴുത്തിലണിഞ്ഞത്. 0.03 സെക്കന്റ് വ്യത്യാസത്തില്‍ രണ്ടാം സ്ഥാനത്തെത്തിയ ക്യൂബയുടെ യുനിയര്‍ പെരെസ് ബോള്‍ട്ടിന് വെല്ലുവിളി ഉയര്‍ത്തിയെങ്കിലും ബോള്‍ട്ടിന്റെ വേഗതയ്ക്ക് മുന്നില്‍ പൊരുതി വീണു. 10.26 സെക്കന്റില്‍ ഫിനിഷ് ചെയ്ത തുര്‍ക്കിയുടെ ജാക് അലി ഹാര്‍വെ വെങ്കല മെഡല്‍ സ്വന്തമാക്കി. തന്റെ കരിയറിലെ അവസാന സീസണും തകര്‍പ്പന്‍ ജയത്തോടെ അനശ്വരമാക്കുകയാണ് ബോള്‍ട്ട്.എന്റെ പ്രകടനത്തില്‍ ഞാന്‍ സംതൃപ്തനല്ല. എന്റെ മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. പ്രകടനം മെച്ചപ്പെടേണ്ടിയിരുന്നതായും മല്‍സര ശേഷം ബോള്‍ട്ട് പ്രതികരിച്ചു.
Next Story

RELATED STORIES

Share it