ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പദ്ധതികള്‍ നടപ്പാക്കും
BY kasim kzm8 May 2018 4:12 AM GMT
kasim kzm8 May 2018 4:12 AM GMT
മലപ്പുറം: ലഹരിവിരുദ്ധ പദ്ധതികളുടെ ഭാഗമായി എക്സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികള്‍ നടത്തും. ലഹരി വിമുക്ത കേരളത്തിനായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച ‘വിമുക്തി’ യുടെ ഭാഗമായാണ് പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. സന്നദ്ധ സംഘടനകളുമായി ചേര്‍ന്ന് പ്രത്യേക പദ്ധതികളും ഇതോടൊപ്പം ആസൂത്രണം ചെയ്തിട്ടുണ്ട്.
ജില്ലയില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ സംബന്ധിച്ച് മന്ത്രി കെ ടി ജലീലിന്റെ അധ്യക്ഷതയില്‍ അവലോകനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്, ജില്ലാ കലക്ടര്‍ അമിത് മീണ, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അവലോകനത്തില്‍ പങ്കെടുത്തു. വിവിധ വകുപ്പുകളുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. ഹൈസ്കൂള്‍-ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി ഫുട്ബോള്‍ മല്‍സരം, ക്ലബുകള്‍ക്കായി വടം വലി എന്നിവ നടത്തും. ആദിവാസി മേഖലയില്‍ പിഎസ്സി പരിശീലനത്തിനും ക്ലബുകള്‍ക്ക് ധനസഹായവും പദ്ധതിയുടെ ഭാഗമായി നടത്തും. താലൂക്ക് ആശുപത്രികളില്‍ ബോധവല്കരണ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പരിശീലനവും നല്‍കും.
മാധ്യമപ്രവര്‍ത്തകരുമായി ചേര്‍ന്ന് ബോധവല്കരണ പരിപാടികളും ഫോട്ടോഗ്രഫി മല്‍സരവും നടത്തും. സ്റ്റുഡന്റ് പോലിസ് കാഡറ്റ് മാതൃകയില്‍ പ്രത്യേക ലഹരി വിരുദ്ധ ക്ലബുകള്‍ രൂപീകരിക്കാനും മന്ത്രി നിര്‍ദേശം നല്കി. ഇതര സംസ്ഥാന തൊഴിലാളികളെ താലൂക്ക് അടിസ്ഥാനത്തില്‍ ഒരുമിച്ചുകൂട്ടി ജില്ലാ കലക്ടര്‍ പങ്കെടുക്കുന്ന ബോധവല്കരണ യോഗങ്ങള്‍ നടത്താന്‍ മന്ത്രി നിര്‍ദേശം നല്കി. ലഹരി വില്‍പ്പന ശ്രദ്ധയില്‍പ്പെടുകയാണെങ്കില്‍ എക്സൈസ് വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്താം. വില്‍പ്പന അറിയിക്കുന്നവരെ കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. ടോള്‍ ഫ്രീ നമ്പര്‍. 1800 425 4886.
ജില്ലയില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ സംബന്ധിച്ച് മന്ത്രി കെ ടി ജലീലിന്റെ അധ്യക്ഷതയില്‍ അവലോകനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്, ജില്ലാ കലക്ടര്‍ അമിത് മീണ, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അവലോകനത്തില്‍ പങ്കെടുത്തു. വിവിധ വകുപ്പുകളുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. ഹൈസ്കൂള്‍-ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി ഫുട്ബോള്‍ മല്‍സരം, ക്ലബുകള്‍ക്കായി വടം വലി എന്നിവ നടത്തും. ആദിവാസി മേഖലയില്‍ പിഎസ്സി പരിശീലനത്തിനും ക്ലബുകള്‍ക്ക് ധനസഹായവും പദ്ധതിയുടെ ഭാഗമായി നടത്തും. താലൂക്ക് ആശുപത്രികളില്‍ ബോധവല്കരണ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പരിശീലനവും നല്‍കും.
മാധ്യമപ്രവര്‍ത്തകരുമായി ചേര്‍ന്ന് ബോധവല്കരണ പരിപാടികളും ഫോട്ടോഗ്രഫി മല്‍സരവും നടത്തും. സ്റ്റുഡന്റ് പോലിസ് കാഡറ്റ് മാതൃകയില്‍ പ്രത്യേക ലഹരി വിരുദ്ധ ക്ലബുകള്‍ രൂപീകരിക്കാനും മന്ത്രി നിര്‍ദേശം നല്കി. ഇതര സംസ്ഥാന തൊഴിലാളികളെ താലൂക്ക് അടിസ്ഥാനത്തില്‍ ഒരുമിച്ചുകൂട്ടി ജില്ലാ കലക്ടര്‍ പങ്കെടുക്കുന്ന ബോധവല്കരണ യോഗങ്ങള്‍ നടത്താന്‍ മന്ത്രി നിര്‍ദേശം നല്കി. ലഹരി വില്‍പ്പന ശ്രദ്ധയില്‍പ്പെടുകയാണെങ്കില്‍ എക്സൈസ് വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്താം. വില്‍പ്പന അറിയിക്കുന്നവരെ കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. ടോള്‍ ഫ്രീ നമ്പര്‍. 1800 425 4886.
Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT