ഒരുമാസത്തെ ഫോണ്‍ബില്‍ അരലക്ഷം രൂപ: ഉയര്‍ന്ന ഫോണ്‍ ബില്‍ റഷ്യയിലെ റോമിങ് നിരക്ക് മൂലമെന്ന് മന്ത്രി ജലീല്‍
BY Jesla JSL3 Jan 2018 3:29 PM GMT
X
Jesla JSL3 Jan 2018 3:29 PM GMT
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെടി ജലീല്‍ ഒരുമാസം അരലക്ഷം രൂപയുടെ കോള്‍ ചെയ്തെന്ന വാര്‍ത്തയ്ക്ക് മന്ത്രിപദത്തിലെത്തിയതിനുശേഷമുള്ള 19 മാസത്തെ കണക്കുകള്‍ സഹിതമാണ് മന്ത്രിയുടെ മറുപടി. സെപ്റ്റംബറില്‍ ബ്രിക്സ് രാജ്യങ്ങളുടെ അന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ പ്രതിനിധി സംഘത്തില്‍ അംഗമായി റഷ്യയിലെ ബോഷ്കോട്ടോസ്താനില്‍ പോയ ഘട്ടത്തില്‍ വന്ന റോമിങ് നിരക്കാണ് കഴിഞ്ഞ ഒക്ടോബറിലെ ഫോണ്‍ ബില്‍ ഉയരാന്‍ കാരണമെന്ന് മന്ത്രി ഡോ. കെടി ജലീല്‍ അറിയിച്ചു. തന്റെ 18 മാസത്തെ ആകെ ടെലിഫോണ്‍ ചാര്‍ജ് 37,299 രൂപ മാത്രമാണ്. 1866, 1027, 2500, 2500, 3130, 4077, 4437, 2999, 3693, 4263, 1286, 617, 264, 977, 826, 827, 992, 998 എന്നിങ്ങനെയാണ് മുന്‍ മാസങ്ങളിലെ ഫോണ്‍ ബില്ലുകളെന്നും അദ്ദേഹം പറഞ്ഞു.
റഷ്യയിലേക്ക് നാല് ദിവസം നീണ്ട യാത്രക്ക് മുമ്പ് റോമിങ് സൗകര്യം ഔദ്യോഗിക ഫോണില്‍ ലഭ്യമാക്കിയിരുന്നു. കേരളത്തില്‍നിന്നും താന്‍ മാത്രമാണ് പോയത്. ഇംഗ്ലീഷ് വളരെ അപൂര്‍വം ആളുകള്‍ക്കേ ആ നാട്ടില്‍ അറിയൂ. സമ്മേളന സംബന്ധമായ കാര്യങ്ങള്‍ക്ക് റഷ്യയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥനെയോ പ്രോഗ്രാം കോഓഡിനേറ്ററായ റഷ്യക്കാരനെയോ ഇടക്ക് വിളിക്കേണ്ടിയിരുന്നു. മന്ത്രി എന്നനിലയില്‍ തിരുവനന്തപുരത്തെ ഓഫിസുമായി രാവിലെയും വൈകീട്ടും ഔദ്യോഗിക കാര്യങ്ങള്‍ അന്വേഷിക്കുന്നതിനും വിളിക്കേണ്ടതുണ്ടായിരുന്നെന്നും അദ്ദേഹം വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു.
ഇതിനുമുമ്പ് ഗള്‍ഫ് രാജ്യങ്ങളിലും മലേഷ്യയിലും മാത്രമാണ് താന്‍ സന്ദര്‍ശനം നടത്തിയത്. അവിടെ റോമിങ് ചാര്‍ജ് ഏകദേശം വശമുണ്ടായിരുന്നു. അതില്‍നിന്ന് കുറച്ചധികമേ റഷ്യയില്‍നിന്ന് വിളിക്കുമ്പോഴും നാട്ടില്‍നിന്നുമുള്ള ഇന്‍കമിങ് കാളുകള്‍ സ്വീകരിക്കുെമ്പോഴും വരൂ എന്നായിരുന്നു തന്റെ ധാരണ. ബില്‍ കിട്ടിയപ്പോള്‍ ഞെട്ടി. തുടര്‍ന്ന് ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥനെ വിളിച്ചന്യേഷിച്ചപ്പോഴാണ് ബോഷ്കോട്ടോസ്താനില്നിന്നുള്ള റോമിങ് നിരക്കിലെ വിത്യാസം മനസ്സിലായതെന്നും മന്ത്രി പറഞ്ഞു.
റഷ്യയിലേക്ക് നാല് ദിവസം നീണ്ട യാത്രക്ക് മുമ്പ് റോമിങ് സൗകര്യം ഔദ്യോഗിക ഫോണില്‍ ലഭ്യമാക്കിയിരുന്നു. കേരളത്തില്‍നിന്നും താന്‍ മാത്രമാണ് പോയത്. ഇംഗ്ലീഷ് വളരെ അപൂര്‍വം ആളുകള്‍ക്കേ ആ നാട്ടില്‍ അറിയൂ. സമ്മേളന സംബന്ധമായ കാര്യങ്ങള്‍ക്ക് റഷ്യയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥനെയോ പ്രോഗ്രാം കോഓഡിനേറ്ററായ റഷ്യക്കാരനെയോ ഇടക്ക് വിളിക്കേണ്ടിയിരുന്നു. മന്ത്രി എന്നനിലയില്‍ തിരുവനന്തപുരത്തെ ഓഫിസുമായി രാവിലെയും വൈകീട്ടും ഔദ്യോഗിക കാര്യങ്ങള്‍ അന്വേഷിക്കുന്നതിനും വിളിക്കേണ്ടതുണ്ടായിരുന്നെന്നും അദ്ദേഹം വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു.
ഇതിനുമുമ്പ് ഗള്‍ഫ് രാജ്യങ്ങളിലും മലേഷ്യയിലും മാത്രമാണ് താന്‍ സന്ദര്‍ശനം നടത്തിയത്. അവിടെ റോമിങ് ചാര്‍ജ് ഏകദേശം വശമുണ്ടായിരുന്നു. അതില്‍നിന്ന് കുറച്ചധികമേ റഷ്യയില്‍നിന്ന് വിളിക്കുമ്പോഴും നാട്ടില്‍നിന്നുമുള്ള ഇന്‍കമിങ് കാളുകള്‍ സ്വീകരിക്കുെമ്പോഴും വരൂ എന്നായിരുന്നു തന്റെ ധാരണ. ബില്‍ കിട്ടിയപ്പോള്‍ ഞെട്ടി. തുടര്‍ന്ന് ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥനെ വിളിച്ചന്യേഷിച്ചപ്പോഴാണ് ബോഷ്കോട്ടോസ്താനില്നിന്നുള്ള റോമിങ് നിരക്കിലെ വിത്യാസം മനസ്സിലായതെന്നും മന്ത്രി പറഞ്ഞു.
Next Story
RELATED STORIES
എസ്എംഎ രോഗികള്‍ക്ക് സ്പൈന്‍ സര്‍ജറിയ്ക്ക് സര്‍ക്കാര്‍ മേഖലയില്‍ ആദ്യ...
21 Jan 2023 1:40 AM GMTപകര്‍ച്ചവ്യാധികളെ നേരിടാന്‍ നിയോജക മണ്ഡലങ്ങളില്‍ അത്യാധുനിക ഐസൊലേഷന്‍...
18 Dec 2022 8:29 AM GMTമലബാറിലെ ആദ്യ 'നോ കോണ്ട്രാസ്റ്റ് ആന്‍ജിയോപ്ലാസ്റ്റി'യുമായി...
6 Nov 2022 12:13 PM GMTസ്ട്രോക്ക് പരിചരണം മികവുറ്റതാക്കാൻ ആസ്റ്റർ മിംസ്-മെഡ്ട്രോണിക്ക്...
22 Oct 2022 11:02 AM GMT'എല്ലാവരുടെയും മാനസികാരോഗ്യവും ക്ഷേമവും ആഗോള മുന്‍ഗണനയാക്കുക'
10 Oct 2022 7:31 AM GMTഇരുപത് മിനിറ്റിനുള്ളിൽ ഫലം; ഇനി എച്ച്ഐവി സ്വയം പരിശോധിക്കാം
4 Oct 2022 6:27 AM GMT