Flash News

ഒന്നര വര്‍ഷം മുമ്പ് കാണാതായ 4 വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി

ഒന്നര വര്‍ഷം മുമ്പ് കാണാതായ 4 വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി
X


ലഖ്‌നൗ: 2016 ഡിസംബര്‍ ഒന്നിന് സ്‌കൂള്‍ യൂണിഫോമില്‍ സ്വന്തം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് നാല് വയസ്സുകാരനായ മുഹമ്മദ് സെയ്ദിനെ കാണാതാകുന്നത്.ഒന്നര വര്‍ഷത്തിന് ശേഷമാണ് സെയ്ദിന്റെ പകുതി ദ്രവിച്ച മൃതദേഹം വീടിന് മുകളിലെ മരപെട്ടിക്കുള്ളില്‍ നിന്ന്     കണ്ടെത്തുന്നത്.ഉത്തര്‍ പ്രദേശിലെ ഗാസിയാബാദില്‍ നടന്ന സംഭവം ഗ്രാമവാസികളെ നടുക്കിയിരിക്കുകയാണ്.കൂട്ടിയെ കാണാതായ ശേഷം ബാര്‍ബര്‍ ഷോപ്പ് നടത്തുന്ന പിതാവ് നാസര്‍ മുഹമ്മദിന് മോചനദ്രവ്യം ആവശ്യപ്പെട്ട് പലരില്‍ നിന്നും ഫോണ്‍ കോളുകള്‍ ലഭിച്ചിരുന്നു. എന്നാല്‍ തട്ടിക്കൊണ്ടു പോയവരെന്ന് ആരോപിച്ച് ഇര്‍ഫാന്‍ അഫ്താബ് എന്നീ രണ്ട് പേരെ അറസ്റ്റ് ചെയ്തതൊഴിച്ചാല്‍ കുട്ടിയെ ഇതുവരെയും കണ്ടെത്തികൊടുക്കാന്‍ പോലീസിന് സാധിച്ചിരുന്നില്ല. മരിച്ച കുട്ടിയുടെ ജ്യേഷ്ഠനായ എട്ടു വയസ്സുകാരന്‍ ജുനൈദ് ആണ് മൃതശരീരം ആദ്യമായി പെട്ടിക്കുള്ളില്‍ കാണുന്നത്.വെള്ളിയാഴ്ച വൈകുന്നേരം ബോള്‍ എടുക്കാന്‍ മുകളില്‍ പോയതായിരുന്നു ജുനൈദ്. അയല്‍വാസിയായ മുഹമ്മദ് മൊമീനിന്റേതാണ് പെട്ടി.രണ്ടടി നീളമുള്ള പെട്ടിയില്‍ ചൂരിട്ടികൂട്ടിയ നിലയിലാണ് മൃതദേഹം. 18 മാസം മുമ്പ് കാണാതായപ്പോള്‍ ധരിച്ച അതേ സ്‌കൂള്‍ യൂണിഫോമിലാണ് പെട്ടിക്കുള്ളിലെ മൃതശരീരമങ്കിലും ഡിഎന്‍എ പരിശോധന നടത്തിയാലേ സെയ്ദിന്റെ മൃതദേഹമാണെന്ന് സ്ഥിരീകരിക്കാനാവൂ. മുഹമ്മദിന്റെ ആറുമക്കളില്‍ അഞ്ചാമത്തെയാളാണ് സെയ്ദ് പഠിച്ചിരുന്നത് സാഹിബാബാദിലെ ഹാപ്പി പബ്ലിക് സ്‌കൂളിലാണ്. സെയ്ദിനെ കാണാതാവുന്നതിന് ഒരു മാസം മുമ്പ് തനിക്ക് ഒരു ബന്ധു തന്നതാണ് പെട്ടിയെന്നാണ് അയല്‍വാസി മൊമീന്‍ പറയുന്നത്. മൊമ്മീനും മുഹമ്മദും തമ്മില്‍ വളരെ നല്ല ബന്ധമാണ് പുലര്‍ത്തുന്നത്.
Next Story

RELATED STORIES

Share it