kozhikode local

ഐപിഎല്‍ വാതുവയ്പ്; നാലുപേര്‍ പിടിയില്‍

കോഴിക്കോട്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐപിഎല്‍) ക്രിക്കറ്റ് പുതിയ സീസണ്‍ മല്‍സരങ്ങളില്‍ വാതുവയ്പ്പ് നടത്തിയ സംഘം കോഴിക്കോട്ട് പിടിയില്‍. രഹസ്യ വിവരത്തെ തുടര്‍ന്ന് ഇന്നലെ രാത്രി 8.45ന് പോലിസ് നടത്തിയ റെയ്ഡിലാണ് നാലുപേരടങ്ങുന്ന സംഘം പിടിയിലായത്.
ഇവരില്‍ നിന്ന് അഞ്ചു ലക്ഷം രൂപ പിടികൂടി. നഗരത്തില്‍ കൊട്ടാരം റോഡിലുള്ള സിറ്റി ഹോസ്റ്റലില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോഴിക്കോട് തലക്കുളത്തൂര്‍ സ്വദേശി അര്‍ഷദ്, നല്ലളം മോഡേണ്‍ ബസാര്‍ സ്വദേശി ഷംസു, അരീക്കാട് സ്വദേശി ഇഫ്‌സാല്‍ റഹ്മാന്‍, ചേവായൂര്‍ സ്വദേശി മുഹമ്മദ് റാഷിദ് എന്നിവരാണ് പിടിയിലായത്.
കളിനടന്നുകൊണ്ടിരിക്കെ ഇടപാടു നടത്തുന്നതിനിടെയാണ് പ്രതികളെ പോലിസ് പിടികൂടിയത്. കൃത്യമായി ആസൂത്രണം ചെയ്ത് ഓരോ പന്തിനുപോലും വന്‍ സംഖ്യ ഉറപ്പിച്ചാണ് പ്രതികള്‍ വാതുവയ്പ്പ് നടത്തിയതെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കിയ കോഴിക്കോട് നോര്‍ത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ കെ അഷ്‌റഫ് പറഞ്ഞു. ഓരോ പന്തും ഏത് രീതിയില്‍ ബാറ്റ്‌സ്മാന്‍ നേരിടും എന്നും ഫോറും സിക്‌സും പ്രവചിച്ചും ഫോ ണ്‍കോളുകളിലൂടെ വാതുവയ്പ്പ് ഉറപ്പിക്കുന്ന രീതിയാണ് പ്രതികള്‍ സ്വീകരിച്ചത്.
Next Story

RELATED STORIES

Share it