ഐപിഎല്‍: രാജാക്കന്മാരെ ചെകുത്താന്മാര്‍ തകര്‍ത്തു

ന്യൂഡല്‍ഹി: ഐപിഎല്ലില്‍ ഇന്നലെ നടന്ന മല്‍സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരേ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് 8 വിക്കറ്റിന്റെ അനായാസ ജയം.ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിന് ഡല്‍ഹിയുടെ ഉജ്ജ്വല ബൗളിങിനു മുന്നില്‍ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റിന് 111 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.
മറുപടി ബാറ്റിഗിനിറങ്ങിയ ഡല്‍ഹി ക്വിന്റന്‍ ദി കോക്കിന്റെ ബാറ്റിങ് മികവില്‍ - റണ്‍സ് അടിച്ചെടുത്തു.ഓപണര്‍ ശ്രീയാസ് അയ്യറെ 3 റണ്‍സിന് നഷ്ടപെട്ട ശേഷം കോക്കിന്റെയും സഞ്ജു സാംസന്റേയും(33) കൂട്ട്‌കെട്ടില്‍ വിജയം കൈപിടിയിലൊതുക്കുകയായിരുന്നു.പവന്‍ നേഗി അവസാന പന്ത് സിക്‌സറിനു പറത്തി(8)പുറത്താകാതെ നിന്നു.
നാലു വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ അമിത് മിശ്രയാണ് പഞ്ചാബ് ബാറ്റിങ് നിരയെ പിടിച്ചുകെട്ടിയത്. മൂന്ന് ഓവറില്‍ 11 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് മിശ്ര നാലു വിക്കറ്റുകള്‍ പിഴുതത്. ക്യാപ്റ്റന്‍ സഹീര്‍ ഖാനും ജയന്ത് യാദവും ഓരോ വിക്കറ്റ് വീതം വീഴ്ത്തി മിശ്രയ്ക്ക് മികച്ച പിന്തുണ നല്‍കി.
24 പന്തില്‍ അഞ്ച് ബൗണ്ടറിയോടെ 32 റണ്‍സെടുത്ത മനന്‍ വോഹ്‌റയാണ് പഞ്ചാബിന്റെ ടോപ്‌സ്‌കോറര്‍. പ്രദീപ് സാഹു (18*), മോഹിത് ശര്‍മ (15), ഷോണ്‍ മാര്‍ഷ് (13), അക്ഷര്‍ പട്ടേല്‍ (11) എന്നിവര്‍ക്കും മാത്രമാണ് പഞ്ചാബ് നിരയില്‍ രണ്ടക്കം കാണാനായത്. ക്യാപ്റ്റന്‍ ഡേവിഡ് മില്ലറും (9) വെടിക്കെട്ട് താരം ഗ്ലെന്‍ മാക്‌സ്‌വെല്ലും (0) ബാറ്റിങ് നിരയില്‍ വീണ്ടും നിരാശപ്പെടുത്തി.
Next Story

RELATED STORIES

Share it