ഐപിഎല്‍ മാതൃകയില്‍ ബോട്ട്റേസ് ലീഗുമായി ടൂറിസം വകുപ്പ്
BY kasim kzm12 Jun 2018 3:33 AM GMT
kasim kzm12 Jun 2018 3:33 AM GMT
തിരുവനന്തപുരം: ആലപ്പുഴ പുന്നമടക്കായലില്‍ നടക്കുന്ന നെഹ്റു ട്രോഫി വള്ളംകളി മല്‍സരം മുതല്‍ കൊല്ലം പ്രസിഡന്റ്സ് ട്രോഫി വള്ളംകളി മല്‍സരം വരെ ഉള്‍പ്പെടുത്തി ഐപിഎല്‍ മാതൃകയില്‍ സംസ്ഥാനത്തെ ജലമേളകള്‍ ലീഗടിസ്ഥാനത്തില്‍ സംഘടിപ്പിക്കാന്‍ സംസ്ഥാന ടൂറിസം വകുപ്പ് തയ്യാറെടുക്കുന്നു. കേരള ബോട്ട്റേസ് ലീഗ് എന്ന ഈ വിപുലമായ ജലമേളയില്‍ ആചാരാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട പരമ്പരാഗത ജലോല്സവങ്ങള് ഒഴിച്ചുള്ള അഞ്ച് ജില്ലകളിലെ വള്ളംകളികളെ ലീഗടിസ്ഥാനത്തില്‍ ഉള്‍പ്പെടുത്തും. 2018 ആഗസ്ത് 11 മുതല്‍ നവംബര്‍ 1 വരെ കേരള ബോട്ട്റേസ് ലീഗ് സംഘടിപ്പിക്കാന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു.
ആഗസ്ത് 11ന് ആലപ്പുഴ പുന്നമടക്കായലില്‍ നടക്കുന്ന നെഹ്റു ട്രോഫി വള്ളംകളി മല്‍സരം യോഗ്യതാമല്സരമായി കണക്കാക്കി തുടര്‍ ലീഗ് മല്‍സരങ്ങള്‍ നടത്തും. കേരളത്തില്‍ എത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ആസ്വദിക്കാന്‍ അവസരം ലഭിക്കുന്ന രീതിയിലാണ് ലീഗ് മല്‍സരങ്ങള്‍ സംഘടിപ്പിക്കുക. മല്‍സര തിയ്യതികള്‍ നേരത്തേ തന്നെ പ്രഖ്യാപിച്ച് അന്താരാഷ്ട്രതലത്തില്‍ തന്നെ പ്രചാരണം നടത്തും.
ആഗസ്ത് 11ന് നെഹ്റു ട്രോഫി വള്ളംകളിയോടെ ആരംഭിച്ച് നവംബര്‍ 1ന് കൊല്ലം പ്രസിഡന്റ്സ് ട്രോഫി മല്‍സരത്തോടെ സമാപിക്കുന്ന കേരള ബോട്ട്റേസ് ലീഗില്‍ 12 മല്‍സരങ്ങളാണ് ഉണ്ടാവുക.
നെഹ്റു ട്രോഫി വള്ളംകളിയില്‍ പങ്കെടുക്കുന്ന 20 ചുണ്ടന്വള്ളങ്ങളില് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഒമ്പത് ചുണ്ടന്‍വള്ളങ്ങളാണ് തുടര്‍ന്നുള്ള ലീഗ് മല്‍സരങ്ങളില്‍ പങ്കെടുക്കുക.
ആലപ്പുഴ ജില്ലയിലെ പുന്നമട, പുളിങ്കുന്ന്, കൈനകരി, കരുവാറ്റ, മാവേലിക്കര, കായംകുളം, എറണാകുളം ജില്ലയിലെ പിറവം, പൂത്തോട്ട, തൃശൂര്‍ ജില്ലയിലെ കോട്ടപ്പുറം, കോട്ടയം ജില്ലയിലെ താഴത്തങ്ങാടി, കൊല്ലം ജില്ലയിലെ കല്ലട, കൊല്ലം എന്നീ വേദികളിലാണ് ലീഗ് മല്‍സരങ്ങള്‍ സംഘടിപ്പിക്കുകയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് അറിയിച്ചു.
ജലമഹോല്സവങ്ങളായാണ് ഓരോ പ്രദേശത്തും ലീഗ് മല്‍സരങ്ങള്‍ നടത്തുക. ലീഗില്‍ യോഗ്യത നേടുന്ന എല്ലാ ടീമുകള്‍ക്കും ഓരോ വേദിക്കും ബോണസായി നാലുലക്ഷം രൂപ വീതം നല്‍കും. ഓരോ ലീഗ് മല്‍സരത്തിലും ആദ്യ മൂന്നു സ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്ക് ഒരുലക്ഷം രൂപ മുതല്‍ അഞ്ചുലക്ഷം രൂപ വരെ സമ്മാനത്തുകയും ഉണ്ടാവും. കേരള ബോട്ട്റേസ് ലീഗ് അന്തിമ ജേതാക്കള്‍ക്ക് ആറുലക്ഷം രൂപ മുതല്‍ 10 ലക്ഷം രൂപ വരെ സമ്മാനത്തുകയായി പ്രഖ്യാപിക്കാനാണ് ആലോചിക്കുന്നത്. എല്ലാ മല്‍സരങ്ങളിലും യോഗ്യത നേടിയ എല്ലാ വള്ളങ്ങളും ഹീറ്റ്സ് മുതല്‍ പങ്കെടുക്കേണ്ടതാണെന്നും തുഴച്ചിലുകാരില്‍ 75 ശതമാനം തദ്ദേശീയരായിരിക്കണമെന്നും യോഗത്തില്‍ തീരുമാനിച്ചു.
15 കോടിയോളം രൂപയാണ് കേരള ബോട്ട്റേസ് ലീഗ് സംഘടിപ്പിക്കുന്നതിനു വേണ്ടിവരുക. ഇതിനായി 10 കോടി രൂപ കഴിഞ്ഞ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ബാക്കി പണം സ്പോണ്‍സര്‍ഷിപ്പിലും മറ്റുമായി കണ്ടെത്തേണ്ടിവരും. സംസ്ഥാനത്തിന്റെ ടൂറിസം മേഖലയ്ക്കും ജലോല്സവങ്ങള്ക്കും ആവേശം പകരാന്‍ ഐപിഎല്‍ മാതൃകയിലുള്ള കേരള ബോട്ട്റേസ് ലീഗിലൂടെ സാധിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു.
യോഗത്തില്‍ എംഎല്‍എമാരായ തോമസ് ചാണ്ടി, എം മുകേഷ്, അനൂപ് ജേക്കബ്, കോവൂര്‍ കുഞ്ഞുമോന്, പ്രതിഭ, മു ന് എംഎല്‍എമാരായ സി കെ സദാശിവന്, കെ കെ ഷാജു, ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്, ടൂറിസം ഡയറക്ടര്‍ പി ബാലകിരണ്‍ പങ്കെടുത്തു.
ആഗസ്ത് 11ന് ആലപ്പുഴ പുന്നമടക്കായലില്‍ നടക്കുന്ന നെഹ്റു ട്രോഫി വള്ളംകളി മല്‍സരം യോഗ്യതാമല്സരമായി കണക്കാക്കി തുടര്‍ ലീഗ് മല്‍സരങ്ങള്‍ നടത്തും. കേരളത്തില്‍ എത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ആസ്വദിക്കാന്‍ അവസരം ലഭിക്കുന്ന രീതിയിലാണ് ലീഗ് മല്‍സരങ്ങള്‍ സംഘടിപ്പിക്കുക. മല്‍സര തിയ്യതികള്‍ നേരത്തേ തന്നെ പ്രഖ്യാപിച്ച് അന്താരാഷ്ട്രതലത്തില്‍ തന്നെ പ്രചാരണം നടത്തും.
ആഗസ്ത് 11ന് നെഹ്റു ട്രോഫി വള്ളംകളിയോടെ ആരംഭിച്ച് നവംബര്‍ 1ന് കൊല്ലം പ്രസിഡന്റ്സ് ട്രോഫി മല്‍സരത്തോടെ സമാപിക്കുന്ന കേരള ബോട്ട്റേസ് ലീഗില്‍ 12 മല്‍സരങ്ങളാണ് ഉണ്ടാവുക.
നെഹ്റു ട്രോഫി വള്ളംകളിയില്‍ പങ്കെടുക്കുന്ന 20 ചുണ്ടന്വള്ളങ്ങളില് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഒമ്പത് ചുണ്ടന്‍വള്ളങ്ങളാണ് തുടര്‍ന്നുള്ള ലീഗ് മല്‍സരങ്ങളില്‍ പങ്കെടുക്കുക.
ആലപ്പുഴ ജില്ലയിലെ പുന്നമട, പുളിങ്കുന്ന്, കൈനകരി, കരുവാറ്റ, മാവേലിക്കര, കായംകുളം, എറണാകുളം ജില്ലയിലെ പിറവം, പൂത്തോട്ട, തൃശൂര്‍ ജില്ലയിലെ കോട്ടപ്പുറം, കോട്ടയം ജില്ലയിലെ താഴത്തങ്ങാടി, കൊല്ലം ജില്ലയിലെ കല്ലട, കൊല്ലം എന്നീ വേദികളിലാണ് ലീഗ് മല്‍സരങ്ങള്‍ സംഘടിപ്പിക്കുകയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് അറിയിച്ചു.
ജലമഹോല്സവങ്ങളായാണ് ഓരോ പ്രദേശത്തും ലീഗ് മല്‍സരങ്ങള്‍ നടത്തുക. ലീഗില്‍ യോഗ്യത നേടുന്ന എല്ലാ ടീമുകള്‍ക്കും ഓരോ വേദിക്കും ബോണസായി നാലുലക്ഷം രൂപ വീതം നല്‍കും. ഓരോ ലീഗ് മല്‍സരത്തിലും ആദ്യ മൂന്നു സ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്ക് ഒരുലക്ഷം രൂപ മുതല്‍ അഞ്ചുലക്ഷം രൂപ വരെ സമ്മാനത്തുകയും ഉണ്ടാവും. കേരള ബോട്ട്റേസ് ലീഗ് അന്തിമ ജേതാക്കള്‍ക്ക് ആറുലക്ഷം രൂപ മുതല്‍ 10 ലക്ഷം രൂപ വരെ സമ്മാനത്തുകയായി പ്രഖ്യാപിക്കാനാണ് ആലോചിക്കുന്നത്. എല്ലാ മല്‍സരങ്ങളിലും യോഗ്യത നേടിയ എല്ലാ വള്ളങ്ങളും ഹീറ്റ്സ് മുതല്‍ പങ്കെടുക്കേണ്ടതാണെന്നും തുഴച്ചിലുകാരില്‍ 75 ശതമാനം തദ്ദേശീയരായിരിക്കണമെന്നും യോഗത്തില്‍ തീരുമാനിച്ചു.
15 കോടിയോളം രൂപയാണ് കേരള ബോട്ട്റേസ് ലീഗ് സംഘടിപ്പിക്കുന്നതിനു വേണ്ടിവരുക. ഇതിനായി 10 കോടി രൂപ കഴിഞ്ഞ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ബാക്കി പണം സ്പോണ്‍സര്‍ഷിപ്പിലും മറ്റുമായി കണ്ടെത്തേണ്ടിവരും. സംസ്ഥാനത്തിന്റെ ടൂറിസം മേഖലയ്ക്കും ജലോല്സവങ്ങള്ക്കും ആവേശം പകരാന്‍ ഐപിഎല്‍ മാതൃകയിലുള്ള കേരള ബോട്ട്റേസ് ലീഗിലൂടെ സാധിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു.
യോഗത്തില്‍ എംഎല്‍എമാരായ തോമസ് ചാണ്ടി, എം മുകേഷ്, അനൂപ് ജേക്കബ്, കോവൂര്‍ കുഞ്ഞുമോന്, പ്രതിഭ, മു ന് എംഎല്‍എമാരായ സി കെ സദാശിവന്, കെ കെ ഷാജു, ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്, ടൂറിസം ഡയറക്ടര്‍ പി ബാലകിരണ്‍ പങ്കെടുത്തു.
Next Story
RELATED STORIES
ലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMT