ഐടി ജീവനക്കാരി കൊല്ലപ്പെട്ട നിലയില്‍

ബംഗളൂരു: 31കാരിയായ ഐടി ഉദ്യോഗസ്ഥയെ താമസസ്ഥലത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ ഹരിയാനയിലെ ഗുഡ്ഗാവില്‍ നിന്നു പോലിസ് അറസ്റ്റ് ചെയ്തു. കുസുമ റാണി സിംഗ്ല എന്ന പഞ്ചാബുകാരിയെയാണ് ബംഗളൂരുവിലെ തന്റെ താമസസ്ഥലത്ത് ചൊവ്വാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറാണ്. വിവാഹമോചിതയായ ഇവര്‍ ആറുമാസങ്ങള്‍ക്കു മുമ്പാണ് ബംഗളൂരുവില്‍ എത്തിയത്.
കൊലപാതകം നടത്തിയതെന്ന് കരുതുന്ന സുഖ്ബിര്‍ സിങിനെയാണ് അറസ്റ്റ് ചെയ്തത്. കൊല്ലപ്പെട്ട കുസുമറാണിയും സുഖ്ബിര്‍ സിങും സാമൂഹിക മാധ്യമങ്ങള്‍ വഴി സുഹൃത്തുക്കളായിരുന്നു. പണമിടപാട് സമ്പന്ധിച്ച തര്‍ക്കമാണ് കൊലപാതക കാരണമെന്നും പോലിസ് പറഞ്ഞു.
ലാപ്‌ടോപ്പിന്റെ ചാര്‍ജര്‍ വയര്‍ ഉപയോഗിച്ച് കഴുത്തുമുറുക്കി കൊലപ്പെടുത്തുകയായിരുന്നെന്നും വലതുകണ്ണിനു താഴെ പേനകൊണ്ട് ആഴത്തില്‍ മുറിവുണ്ടാക്കിയിട്ടുണ്ടെന്നും പോലിസ് വിശദീകരിച്ചു. കൊലപാതക ശേഷം കുസുമറാണിയുടെ എടിഎം കാര്‍ഡ്, ചെക്ക് ബുക്ക് എന്നിവ എടുത്ത് കടന്ന സിങ് 11,000 രൂപ പിന്‍വലിക്കുകയും ചെയ്തതായി പോലിസ് അറിയിച്ചു.
Next Story

RELATED STORIES

Share it