ഐടിഐ വിദ്യാര്‍ഥിയുടെ മരണം: തൃണമൂല്‍ നേതാവ് അറസ്റ്റില്‍

ഡയമണ്ട്ഹാര്‍ബര്‍: പശ്ചിമബംഗാളിലെ ദക്ഷിണ 24 പര്‍ഗാനാസ് ജില്ലയില്‍ ഐടിഐ വിദ്യാര്‍ഥിയെ കൊലപ്പെടുത്തിയ കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് തപസ് മാലിക്കിനെ പോലിസ് അറസ്റ്റ് ചെയ്തു. ഡയമണ്ട്ഹാര്‍ബറിലെ തൃണമൂല്‍ ഉപ പഞ്ചായത്ത് പ്രധാനാണ് ഇദ്ദേഹം. തിങ്കളാഴ്ച രാത്രിയാണ് 10 പേര്‍ ചേര്‍ന്ന് കൗശിക് പൂര്‍കായത്ത് എന്ന ഐടിഐ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ചു കൊന്നത്. കേസില്‍ നാലുപേര്‍ നേരത്തെ പിടിയിലായിരുന്നു. കന്നുകാലി മോഷണത്തില്‍ പങ്കുണ്ടെന്ന സംശയത്താലാണു വിദ്യാര്‍ഥിയെ കൊലപ്പെടുത്തിയത് അമ്മായിയുടെ വീട്ടില്‍ വിരുന്നിനെത്തിയ കൗശിക് പുറത്തിറങ്ങി നടക്കവെ ചിലര്‍ ചോദ്യംചെയ്യുകയും ക്ലബ്ബില്‍ കൊണ്ടുപോയി മര്‍ദ്ദിക്കുകയുമായിരുന്നു. കൗശിക്കിനെ ബന്ധുക്കള്‍ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. എന്നാല്‍ രക്ഷിക്കാനായില്ല.



Next Story

RELATED STORIES

Share it