malappuram local

ഏഴുപേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു; ഇന്നലെ ചികില്‍സ തേടിയത് 25,759 പേര്‍

മലപ്പുറം: ജില്ലയില്‍ ഇന്നലെ വിവിധ ആശുപത്രികളിലായി ചികില്‍സ തേടിയത് 25,759 പേര്‍. ഇതില്‍ 1,577 പേര്‍ പനി ബാധിതരാണ്. ഏഴുപേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. മേലാറ്റൂര്‍, എടപ്പറ്റ, പോരൂര്‍, തൃക്കലങ്ങോട് എന്നിവിടങ്ങളില്‍ ഓരോന്നുവീതവും മഞ്ചേരിയില്‍ മൂന്ന് കേസുമാണ് സ്ഥിരീകരിച്ചത്.
ഇരിമ്പിളിയം, മുതുവല്ലൂര്‍ എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കും കീഴുപറമ്പില്‍ നാലുപോര്‍ക്കും ഡെങ്കിപ്പനി സംശയമുണ്ട്. ഒമ്പതുപേര്‍ക്ക് ചിക്കന്‍പോക്‌സും പിടിപെട്ടു. ആറുപേര്‍ക്ക് മഞ്ഞപ്പിത്തവും (മങ്കട മൂന്ന്, മക്കരപ്പറമ്പ് രണ്ട്, പൊന്‍മുണ്ടം ഒന്ന്) പാലക്കാട് ഒരാള്‍ക്ക് എച്ച്‌വണ്‍ എന്‍വണ്ണും സംശയിക്കുന്നു. മലപ്പുറത്ത് ടൈഫോയ്ഡ് രണ്ട് കേസുകളും വാഴയൂര്‍, എടയൂര്‍ എന്നിവിടങ്ങളില്‍ ഓരോ കേസുകളും സംശയിക്കുന്നുണ്ട്. ചെറിയമുണ്ടത്ത് 55 വയസ്സുള്ള ഒരാളുടെ മരണം ലെപ്‌റ്റോ സ്‌പൈറോസിസ് മൂലമാണെന്ന് സംശയിക്കുന്നു. ഇന്നലെ ജില്ലയിലെ വിവിധ ഭാഗങ്ങളിലായി മൂന്നുപേര്‍ക്ക് നായയുടെ കടി ഏറ്റിറ്റുണ്ട്. ജില്ലയില്‍ മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ അസുഖം വരാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.
Next Story

RELATED STORIES

Share it