ഏകാന്തപഥികയുടെ വ്യാകുലതകള്‍
വിആര്‍ജി കഴിഞ്ഞ നൂറ്റാണ്ടിലെ ഉര്‍ദുസാഹിത്യത്തില്‍ ഒരു നവീന കഥാപ്രസ്ഥാനത്തിനു പ്രാരംഭം കുറിച്ച എഴുത്തുകാരിയായിട്ടാണ് ഇസ്മത് ചുഗ്തായ്(1915-1991) വിലയിരുത്തപ്പെട്ടിട്ടുള്ളത്. 'സ്വാതന്ത്ര്യപ്രാപ്തിക്കു തൊട്ടു മുന്‍പും അതിനു തൊട്ടു പിന്‍പും ഉര്‍ദു സാഹിത്യരംഗത്ത് ആധിപത്യം പുലര്‍ത്തിയ പ്രമുഖ പുരോഗമന സാഹിത്യപ്രവര്‍ത്തകര്‍ ഇസ്മത് ചുഗ്തായിയും അസീസ് അഹമ്മദുമാണ്. ഫ്യൂഡല്‍ മൂല്യങ്ങളോട് പടവെട്ടിയവരാണ് ഇരുവരും. ജീവിതത്തോട് ഇവരുടെ സമീപനവും അതിന്റെ ചിത്രീകരണവും യുക്ത്യധിഷ്ഠിതവും പുരോഗമനോന്മുഖവുമായ രീതിയിലാണ് എന്ന് 'ഭാരതീയ സാഹിത്യ ചരിത്ര'ത്തില്‍ പ്രമുഖ നിരൂപകനായ കമല്‍ റെയ്സ് കുറിച്ചിട്ടിരിക്കുന്നു. അടിച്ചമര്ത്തപ്പെട്ടവരുടെവേദനകളും വ്യാകുലതകളും ആവിഷ്കരിച്ച എഴുത്തുകാരിയാണ് ഇസ്മത് ചുഗ്തായി. പാരമ്പര്യത്തില്‍ നിന്ന് മാറി നടന്നു ശീലിച്ച അവര്‍ മറച്ചുവയ്ക്കാനല്ല തുറന്നുപറയാനാണ് ശീലിച്ചത്. അത് അവര്‍ക്ക് ഏറെ വിമര്‍ശകരെയും നേടിക്കൊടുത്തു. 2015 ആ കഥാകാരിയുടെ ജന്മവാര്‍ഷികമാണ് പാരമ്പര്യഗതിയില്നിന്നു മാറി നടന്ന നസര്‍ സജ്ജദ് ഹൈദര്‍, ഡോ. റഷീദ് ജഹാന് എന്നിവരുടെ സ്വാധീനത്തിനു വശംവദയായി എഴുതിത്തുടങ്ങിയ അവര്‍ താമസംവിനാ സദത്ത് ഹസന് മണ്ടു, രജീന്ദര്‍ സിങ് ബേദി, കൃഷന്ചന്ദര്, അഖ്തര്‍ തുടങ്ങിയവരുടെ നിരയിലേക്ക് ഉയര്‍ന്നു. അവഗണിക്കപ്പെട്ടവരുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും വേദനകളെപ്പറ്റിയും വ്യാകുലതകളെപ്പറ്റിയും വിഷമതകളെപ്പറ്റിയുമാണ് അവരെഴുതിയത്. നോവലും ('ചക്രരേഖ') നാടകവും('തേര്ഹി ലകീര്') സാഹിത്യലേഖനങ്ങളും('മൈ ഫ്രണ്ട്', 'എനിമി') ചുഗ്തായ് രചിച്ചിട്ടില്ലെന്നല്ല. എങ്കിലും ചെറുകഥകളാണ്, അവര്‍ക്ക് സാഹിത്യലോകത്ത് സ്ഥിരപ്രതിഷ്ഠ നേടിക്കൊടുത്തത്, പ്രത്യേകിച്ചും സ്ത്രീകഥാപാത്രങ്ങള്‍ക്ക് മുഖ്യസ്ഥാനം നല്‍കിക്കൊണ്ടുള്ള 'പുണ്യ കര്‍മ', 'ലിഹാഫ്', 'ഘര്‍വാലി', 'സോനേ കി ചിഡിയ', 'ടില്‍', 'ഗൈണ്ഡ', 'ഭൂല്‍ ഭൂലയ്യ', 'സിദ്ദി', 'ഗരംഹവ', 'സോനേ കി ചിഡിയ', 'അംഗാരേ' തുടങ്ങിയ കഥകള്‍. ദുഃഖാധീനരായ സ്ത്രീകളും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സ്ത്രീകളും അവരുടെ പരിമിതികള്‍, പ്രശ്നങ്ങള്‍, പരാധീനതകള്‍ എന്നിവയും ചുഗ്തായ്ക്ക് എന്നും പ്രിയപ്പെട്ട വിഷയ ങ്ങളായിരുന്നു. ഉത്തര്‍പ്രദേശിലെ ബദായൂനില്‍ പാരമ്പര്യനിഷ്ഠയുള്ള വലിയൊരു കുടുംബത്തില്‍ പത്തു മക്കളില്‍ ഒമ്പതാമത്തെ സന്തതിയായിരുന്ന അവര്‍ക്ക് ഓര്‍മവയ്ക്കുമ്പോള്‍ തന്നെ നാലാമത്തെ സഹോദരിയുടെ വിവാഹവും നടന്നിരുന്നു. അതിനാല്‍ വളര്‍ന്നുവന്നത് സഹോദരന്മാരുടെ കൂടെ. തന്റെ എഴുത്തിന്റെ സ്വഭാവം നിര്‍ണയിച്ചതും അതിലെ ഭയരാഹിത്യം വെളിവാക്കുന്നതും ഇതിന്റെ പ്രതിഫലനമാണെന്ന് ചുഗ്തായ് പില്ക്കാലത്തു പ്രഖ്യാപിച്ചിട്ടുണ്ട്. അലിഗഡില്‍ പഠിച്ച് അവര്‍ ബി.എയും ബി.എഡും കരസ്ഥമാക്കി. ഇത് രണ്ടും നേടുന്ന ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം വനിതയുമായിരുന്നു ഇസ്മത് ചുഗ്തായ്. ബന്ധുജനങ്ങളുടെ എതിര്‍പ്പിനെ വകവയ്ക്കാതെ പഠിക്കുന്ന കാലത്തേ കഥകളെഴുതാന്‍ തുടങ്ങി. കോളജ് വിദ്യാഭ്യാസകാലത്തു തന്നെയാണ് 1936ല്‍ ലഖ്നോവില്‍ നടന്ന പുരോഗമന സാഹിത്യസമ്മേളനത്തില്‍ പങ്കെടുത്തതും. ജോധ്പൂരില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ പിതാവും സാഹിത്യകാരന്‍കൂടിയായ സഹോദരന് മിര്‍സാ അസിമും ആയിരുന്നു പ്രധാന പിന്തുണ.
|
RELATED STORIES
ഐഎസ്എല്‍ കിരീട മോഹം പൊലിഞ്ഞു; പ്ലേ ഓഫില്‍ ഒഡീഷയോട് തോറ്റ്...
19 April 2024 6:38 PM GMTരാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT