എ എന്‍ ഷംസീറിന്റെ ഭാര്യയുടെ നിയമനത്തിനെതിരേ ഹരജി
BY kasim kzm12 July 2018 4:05 AM GMT
kasim kzm12 July 2018 4:05 AM GMT
കണ്ണൂര്‍: വിജ്ഞാപനവും റാങ്ക് പട്ടികയും മറികടന്ന് എ എന്‍ ഷംസീര്‍ എംഎല്‍എയുടെ ഭാര്യക്ക് കണ്ണൂര്‍ സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രഫസറായി നിയമനം നല്കിയ സംഭവത്തി ല്‍ പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചു. ഡോ. എം പി ബിന്ദുവാണ് ഹൈക്കോടതിയി ല്‍ ഹരജി ഫയല്‍ ചെയ്തത്. സ ര്‍വകലാശാലയുടെ ധര്‍മശാലയിലെ സ്കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സില്‍ എംഎഡ് വിഭാഗത്തിലാണ് ഷംസീറിന്റെ ഭാര്യക്കു നിയമനം നല്‍കിയത്. ഇന്റര്‍വ്യൂവില്‍ ഒന്നാം റാങ്കുകാരിയായ ബിന്ദുവിനെ മറികടന്നായിരുന്നു രണ്ടാംറാങ്കുകാരിയായ എംഎല്‍എയുടെ ഭാര്യക്ക് നിയമനം നല്‍കിയത്. ഇതിനെതിരേയാണ് ബിന്ദു ഹൈക്കോടതിയെ സമീപിച്ചത്.
എന്നാല്‍, അസിസ്റ്റന്റ് പ്രഫസര്‍ തസ്തികയിലേക്കു നടത്തിയ താല്‍ക്കാലിക നിയമനം സംവരണാടിസ്ഥാനത്തിലാണെന്നാണ് സര്‍വകലാശാലാ അധികൃതരുടെ വിശദീകരണം. ഈ പഠനവകുപ്പില്‍ അവസാനം നടത്തിയ നിയമനം പൊതുവിഭാഗത്തിലായതിനാ ല്‍ തൊട്ടടുത്ത നിയമനം സംവരണ വിഭാഗത്തിന് അര്‍ഹതപ്പെട്ടതാണെന്നും സര്‍വകലാശാല വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
അതേസമയം, സംവരണതത്ത്വം അനുസരിച്ചാണെങ്കില്‍ പോലും എംഎല്‍എയുടെ ഭാര്യയുടെ നിയമനം ക്രമവിരുദ്ധമാണെന്നാണ് പരാതിക്കാരിയുടെ വാദം. കൂടാതെ, സ്കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സില്‍ ജൂണ്‍ എട്ടിനു തന്നെ നടന്ന മറ്റൊരു അഭിമുഖത്തില്‍ സംവരണ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥിക്ക് നിയമനം നല്‍കിയിട്ടുണ്ടെന്നും അതിനാല്‍ എംഎല്‍എയുടെ ഭാര്യയെ നിയമിച്ച തസ്തിക ജനറല്‍ വിഭാഗത്തിന് അര്‍ഹതപ്പെട്ടതാണെന്നും ഹരജിയില്‍ പറയുന്നു.
സ്കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സില്‍ അസിസ്റ്റന്റ് പ്രഫസര്‍ തസ്തികയില്‍ നേരത്തേ പൊതുനിയമനത്തിന് വേണ്ടിയാണു സര്‍വകലാശാല വിജ്ഞാപനമിറക്കിയത്. ജൂണ്‍ 14നായിരുന്നു അഭിമുഖം. അഭിമുഖത്തില്‍ ഷംസീറിന്റെ ഭാര്യക്ക് രണ്ടാംറാങ്കാണ് ലഭിച്ചത്. ഇതോടെയാണ് കരാര്‍ നിയമനത്തിനു സംവരണം നടപ്പാക്കാ ന് അധികൃതര്‍ തീരുമാനിച്ചത്. തുടര്‍ന്ന് ഒബിസി സംവരണത്തില്‍ എംഎല്‍എയുടെ ഭാര്യക്ക് നിയമനം നല്‍കുകയായിരുന്നു.
എന്നാല്‍, അസിസ്റ്റന്റ് പ്രഫസര്‍ തസ്തികയിലേക്കു നടത്തിയ താല്‍ക്കാലിക നിയമനം സംവരണാടിസ്ഥാനത്തിലാണെന്നാണ് സര്‍വകലാശാലാ അധികൃതരുടെ വിശദീകരണം. ഈ പഠനവകുപ്പില്‍ അവസാനം നടത്തിയ നിയമനം പൊതുവിഭാഗത്തിലായതിനാ ല്‍ തൊട്ടടുത്ത നിയമനം സംവരണ വിഭാഗത്തിന് അര്‍ഹതപ്പെട്ടതാണെന്നും സര്‍വകലാശാല വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
അതേസമയം, സംവരണതത്ത്വം അനുസരിച്ചാണെങ്കില്‍ പോലും എംഎല്‍എയുടെ ഭാര്യയുടെ നിയമനം ക്രമവിരുദ്ധമാണെന്നാണ് പരാതിക്കാരിയുടെ വാദം. കൂടാതെ, സ്കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സില്‍ ജൂണ്‍ എട്ടിനു തന്നെ നടന്ന മറ്റൊരു അഭിമുഖത്തില്‍ സംവരണ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥിക്ക് നിയമനം നല്‍കിയിട്ടുണ്ടെന്നും അതിനാല്‍ എംഎല്‍എയുടെ ഭാര്യയെ നിയമിച്ച തസ്തിക ജനറല്‍ വിഭാഗത്തിന് അര്‍ഹതപ്പെട്ടതാണെന്നും ഹരജിയില്‍ പറയുന്നു.
സ്കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സില്‍ അസിസ്റ്റന്റ് പ്രഫസര്‍ തസ്തികയില്‍ നേരത്തേ പൊതുനിയമനത്തിന് വേണ്ടിയാണു സര്‍വകലാശാല വിജ്ഞാപനമിറക്കിയത്. ജൂണ്‍ 14നായിരുന്നു അഭിമുഖം. അഭിമുഖത്തില്‍ ഷംസീറിന്റെ ഭാര്യക്ക് രണ്ടാംറാങ്കാണ് ലഭിച്ചത്. ഇതോടെയാണ് കരാര്‍ നിയമനത്തിനു സംവരണം നടപ്പാക്കാ ന് അധികൃതര്‍ തീരുമാനിച്ചത്. തുടര്‍ന്ന് ഒബിസി സംവരണത്തില്‍ എംഎല്‍എയുടെ ഭാര്യക്ക് നിയമനം നല്‍കുകയായിരുന്നു.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT