എസ്ഐമാര്‍ വാഴാതെ തൊടുപുഴയിലെ മാതൃകാ പോലിസ് സ്റ്റേഷന്
BY Sumeera SMR3 Jun 2016 7:06 AM GMT
Sumeera SMR3 Jun 2016 7:06 AM GMT
തൊടുപുഴ: നാഥനില്ലക്കളരിയായി തൊടുപുഴ പോലിസ് സ്റ്റേഷന്.ജില്ലയിലെ പ്രധാനപ്പെട്ട് പോലിസ് സ്റ്റേഷനില്‍ എസ്ഐയുടെ ചുമതല വഹിക്കുന്നത് എഎസ്ഐ സ്റ്റേഷന് ഹൗസ് ഓഫിസറുടെ അഭാവത്തില്‍ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുന്നു.
പോലിസ് സ്റ്റേഷന് ഹൗസ് ഓഫിസറുടെ കസേരയില്‍ ഇരുപ്പുറയ്ക്കാതെ എസ്ഐമാര്‍ വന്നിരുന്ന് കാര്യങ്ങളൊക്കെയൊന്ന് മനസിലാക്കി വരുമ്പോഴേക്കും സ്ഥലം മാറ്റമോ അച്ചടക്ക നടപടിയോ ഒക്കെയാണ് പലരെയും തേടിയെത്തുന്നത്.
ചുരുക്കം ചിലര്‍ക്ക് തങ്ങളുടെ തന്നെ പാകപ്പിഴകള്‍ വിനയായപ്പോള്‍ ഭൂരിപക്ഷം തൊടുപുഴ എസ്ഐമാരുടേയും കസേര തെറിപ്പിച്ചത് രാഷ്ട്രീയ ഇടപെടലുകളാണ്. കുറച്ചു നാളുകള്‍ക്കിടയില്‍ നഗരത്തിലെ സ്റ്റേഷനില്‍ ചുമതലയേറ്റു മടങ്ങിയവര്‍ നിരവധി ഉദ്യോഗസ്ഥരാണ്. ഷിന്റോ പി കുര്യന്,കെ ആര് ബിജു,സുബ്രഹ്മണ്യന് സുകുമാരന്‍,ക്ലീറ്റസ് കെ ജോസഫ്, വിനോദ് കുമാര്‍ തുടങ്ങിയവരാണ് തൊട്ടടുത്ത നാളില്‍ പ്രധാനമായും പ്രിന്‍സിപ്പല്‍ എസ്ഐയുടെ ചാര്‍ജ് വഹിച്ചിരുന്നവര്‍. ഇടയ്ക്കു കുറച്ചു ദിവസങ്ങള്‍ മാത്രം ചാര്‍ജെടുത്ത് മടങ്ങിയ എസ്ഐമാര്‍ വേറെയുമുണ്ട്. ഇവരില്‍ ഷിന്റോ പി കുര്യന് മാത്രമാണ് രണ്ടു വര്‍ഷത്തിനടുത്ത് സ്റ്റേഷന് ഹൗസ് ഓഫിസറുടെ ചാര്‍ജ് വഹിച്ചത്.
സ്റ്റേഷനില്‍ ദിവസേനയെന്നോണമാണ് കഞ്ചാവ് വില്പന നടത്തിയതിനും ഉപയോഗിച്ചതിനും ആളുകളെ പിടികൂടുന്നത്.നഗരത്തിലും സമീപ പഞ്ചായത്തുകളിലുമായി വ്യാപകമായ മോഷണപരമ്പരകളാണ് നടന്നത്. വ്യാപാരസ്ഥാപനങ്ങള്‍, താമസ സ്ഥലങ്ങള്‍, ആരാധനാലയങ്ങള്‍ ഉള്‍പ്പെടെ നിരവധി മോഷണക്കേസുകള്‍ റിപോര്‍ട്ട് ചെയ്തുവെങ്കിലും പ്രതികള്‍ പിടിയിലായത് ഒന്നോ രണ്ടോ കേസുകളില്‍ മാത്രമാണ്. വീട്ടുകാര്‍ ഉംറയ്ക്ക് പോയ തക്കം നോക്കി വീടിനുള്ളില്‍ കടന്ന് പണവും ആഭരണങ്ങളും മോഷ്ടിച്ച സംഭവം നടന്നിട്ട് ആഴ്ചകളായിട്ടും ഇനിയും പ്രതികളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. പോലിസ് സ്റ്റേഷന് മുന്നൂറ് മീറ്റര്‍ അകലെയുള്ള വസ്ത്രവ്യാപാര സ്ഥാപനത്തില്‍ കവര്‍ച്ച നടന്ന് ഒരു വര്‍ഷമാകാറായിട്ടും പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിട്ടില്ല.
പോലിസ് സ്റ്റേഷന് ഹൗസ് ഓഫിസറുടെ കസേരയില്‍ ഇരുപ്പുറയ്ക്കാതെ എസ്ഐമാര്‍ വന്നിരുന്ന് കാര്യങ്ങളൊക്കെയൊന്ന് മനസിലാക്കി വരുമ്പോഴേക്കും സ്ഥലം മാറ്റമോ അച്ചടക്ക നടപടിയോ ഒക്കെയാണ് പലരെയും തേടിയെത്തുന്നത്.
ചുരുക്കം ചിലര്‍ക്ക് തങ്ങളുടെ തന്നെ പാകപ്പിഴകള്‍ വിനയായപ്പോള്‍ ഭൂരിപക്ഷം തൊടുപുഴ എസ്ഐമാരുടേയും കസേര തെറിപ്പിച്ചത് രാഷ്ട്രീയ ഇടപെടലുകളാണ്. കുറച്ചു നാളുകള്‍ക്കിടയില്‍ നഗരത്തിലെ സ്റ്റേഷനില്‍ ചുമതലയേറ്റു മടങ്ങിയവര്‍ നിരവധി ഉദ്യോഗസ്ഥരാണ്. ഷിന്റോ പി കുര്യന്,കെ ആര് ബിജു,സുബ്രഹ്മണ്യന് സുകുമാരന്‍,ക്ലീറ്റസ് കെ ജോസഫ്, വിനോദ് കുമാര്‍ തുടങ്ങിയവരാണ് തൊട്ടടുത്ത നാളില്‍ പ്രധാനമായും പ്രിന്‍സിപ്പല്‍ എസ്ഐയുടെ ചാര്‍ജ് വഹിച്ചിരുന്നവര്‍. ഇടയ്ക്കു കുറച്ചു ദിവസങ്ങള്‍ മാത്രം ചാര്‍ജെടുത്ത് മടങ്ങിയ എസ്ഐമാര്‍ വേറെയുമുണ്ട്. ഇവരില്‍ ഷിന്റോ പി കുര്യന് മാത്രമാണ് രണ്ടു വര്‍ഷത്തിനടുത്ത് സ്റ്റേഷന് ഹൗസ് ഓഫിസറുടെ ചാര്‍ജ് വഹിച്ചത്.
സ്റ്റേഷനില്‍ ദിവസേനയെന്നോണമാണ് കഞ്ചാവ് വില്പന നടത്തിയതിനും ഉപയോഗിച്ചതിനും ആളുകളെ പിടികൂടുന്നത്.നഗരത്തിലും സമീപ പഞ്ചായത്തുകളിലുമായി വ്യാപകമായ മോഷണപരമ്പരകളാണ് നടന്നത്. വ്യാപാരസ്ഥാപനങ്ങള്‍, താമസ സ്ഥലങ്ങള്‍, ആരാധനാലയങ്ങള്‍ ഉള്‍പ്പെടെ നിരവധി മോഷണക്കേസുകള്‍ റിപോര്‍ട്ട് ചെയ്തുവെങ്കിലും പ്രതികള്‍ പിടിയിലായത് ഒന്നോ രണ്ടോ കേസുകളില്‍ മാത്രമാണ്. വീട്ടുകാര്‍ ഉംറയ്ക്ക് പോയ തക്കം നോക്കി വീടിനുള്ളില്‍ കടന്ന് പണവും ആഭരണങ്ങളും മോഷ്ടിച്ച സംഭവം നടന്നിട്ട് ആഴ്ചകളായിട്ടും ഇനിയും പ്രതികളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. പോലിസ് സ്റ്റേഷന് മുന്നൂറ് മീറ്റര്‍ അകലെയുള്ള വസ്ത്രവ്യാപാര സ്ഥാപനത്തില്‍ കവര്‍ച്ച നടന്ന് ഒരു വര്‍ഷമാകാറായിട്ടും പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിട്ടില്ല.
Next Story
RELATED STORIES
കളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസ് അതിജീവിതയുടെ സമരം...
23 April 2024 11:31 AM GMTമോദിയുടെ വര്‍ഗീയപ്രസംഗം: പരാതി പരിശോധിച്ചു വരികയാണെന്ന് തിരഞ്ഞെടുപ്പ്...
23 April 2024 11:02 AM GMT