എസ്ഡിപിഐ വസ്തുതാന്വേഷണം നടത്തി
BY kasim kzm20 March 2018 3:54 AM GMT
kasim kzm20 March 2018 3:54 AM GMT
അരീക്കോട്: കരിമ്പ് കോളനിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട സുരേഷിന്റെ വീട് സന്ദര്‍ശിച്ച് എസ് ഡിപിഐ നേതൃത്വം വസ്തുതാന്വേഷണം നടത്തി. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലിസ് അന്വേഷണത്തിന് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ സുതാര്യമായ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. സുരേഷിന്റെ മരണത്തില്‍ ദുരുഹതയുണ്ടെന്ന സംശയം ബലപ്പെടുകയാണ്.
അരീക്കോട് സ്റ്റേഷന് പരിധിയില്‍പ്പെട്ട പനമ്പിലാവില്‍ ആദിവാസി കോളനിക്കടുത്ത് ബിനുവെന്ന കുട്ടച്ചന്റ ജോലിക്കാരനായിരുന്നു സുരേഷ്. ഞാറാഴ്ച പണിക്ക് പോയതിന് ശേഷം മരത്തില്‍ നിന്ന് വീണെന്ന് പറഞ്ഞ് സ്ഥലമുടമ ബന്ധുക്കളെ വിവരമറിയിക്കാതെ ഹോസ്പിറ്റലില്‍ എത്തിക്കുകയും പോസ്റ്റ്മോര്‍ട്ടം നടത്തി മൃതദേഹം വീട്ടിലെത്തിക്കുമ്പോഴാണ് ബന്ധുക്കള്‍ വിവരമറിയുന്നത്. കുട്ടച്ചന് ഞാറാഴ്ച രാത്രിയില്‍ സുരേഷിന്റെ അമ്മാവനെ വിളിച്ച് മരണത്തില്‍ പരാതിയില്ല എന്ന് രേഖാമൂലം എഴുതി വാങ്ങിച്ചതായി ബന്ധുക്കള്‍ പറഞ്ഞു. ബിനു വെന്ന കുട്ടച്ചന് ആദിവാസികളെ തൊഴിലെടുപ്പിച്ചാല്‍ കൂലിനല്‍കാറില്ലന്നും മദ്യം നല്‍കുകയും ഭീഷണിപ്പെടുത്തുന്നതുമൂലം പരാതിപ്പെടാറില്ലെന്നുമാണ് ആദിവാസികളില്‍ നിന്നുള്ള വിവരം.
ആദിവാസിയായ സുരേഷിനെ ഉപയോഗിച്ച് നിലമ്പൂരില്‍ നിന്ന് റോഡ് വര്‍ക്കിന് എത്തിച്ച ടാര്‍ മോഷ്ടിപ്പിച്ചതിന് സുരേഷക്കമുള്ളവരുടെ പേരില്‍ കേസ് നിലവിലുണ്ട്. മരണത്തില്‍ സംശയം പ്രകടിപ്പിച്ച് ബന്ധുക്കള്‍ പരാതി നല്‍കിയിട്ടും അന്വേഷണം നടക്കുന്നില്ലെന്ന ആരോപണം ആദിവാസികള്‍ ഉന്നയിച്ചു. പോസ്റ്റ് മാര്‍ട്ടം റിപ്പോര്‍ട്ടും എഫ്ഐ ആറും ബന്ധുക്കള്‍ക്ക് നല്കിയിട്ടല്ല.
എസ്ഡിപിഐ മലപ്പുറം ജില്ലാ സെക്രട്ടറി കൃഷ്ണന് എരഞ്ഞിക്കല്‍, കോഴിക്കോട് ജില്ലാ സെക്രട്ടറി സലീം കാരാടി, ഏറനാട് മണ്ഡലം പ്രസിഡന്റ് പി പി ഷൗക്കത്തലി, തിരുവമ്പാടി മണ്ഡലം പ്രസിഡന്റ് ടി പി മുഹമ്മദ് തുടങ്ങിയവര്‍ കോളനി സന്ദര്‍ശിച്ചു.
അരീക്കോട് സ്റ്റേഷന് പരിധിയില്‍പ്പെട്ട പനമ്പിലാവില്‍ ആദിവാസി കോളനിക്കടുത്ത് ബിനുവെന്ന കുട്ടച്ചന്റ ജോലിക്കാരനായിരുന്നു സുരേഷ്. ഞാറാഴ്ച പണിക്ക് പോയതിന് ശേഷം മരത്തില്‍ നിന്ന് വീണെന്ന് പറഞ്ഞ് സ്ഥലമുടമ ബന്ധുക്കളെ വിവരമറിയിക്കാതെ ഹോസ്പിറ്റലില്‍ എത്തിക്കുകയും പോസ്റ്റ്മോര്‍ട്ടം നടത്തി മൃതദേഹം വീട്ടിലെത്തിക്കുമ്പോഴാണ് ബന്ധുക്കള്‍ വിവരമറിയുന്നത്. കുട്ടച്ചന് ഞാറാഴ്ച രാത്രിയില്‍ സുരേഷിന്റെ അമ്മാവനെ വിളിച്ച് മരണത്തില്‍ പരാതിയില്ല എന്ന് രേഖാമൂലം എഴുതി വാങ്ങിച്ചതായി ബന്ധുക്കള്‍ പറഞ്ഞു. ബിനു വെന്ന കുട്ടച്ചന് ആദിവാസികളെ തൊഴിലെടുപ്പിച്ചാല്‍ കൂലിനല്‍കാറില്ലന്നും മദ്യം നല്‍കുകയും ഭീഷണിപ്പെടുത്തുന്നതുമൂലം പരാതിപ്പെടാറില്ലെന്നുമാണ് ആദിവാസികളില്‍ നിന്നുള്ള വിവരം.
ആദിവാസിയായ സുരേഷിനെ ഉപയോഗിച്ച് നിലമ്പൂരില്‍ നിന്ന് റോഡ് വര്‍ക്കിന് എത്തിച്ച ടാര്‍ മോഷ്ടിപ്പിച്ചതിന് സുരേഷക്കമുള്ളവരുടെ പേരില്‍ കേസ് നിലവിലുണ്ട്. മരണത്തില്‍ സംശയം പ്രകടിപ്പിച്ച് ബന്ധുക്കള്‍ പരാതി നല്‍കിയിട്ടും അന്വേഷണം നടക്കുന്നില്ലെന്ന ആരോപണം ആദിവാസികള്‍ ഉന്നയിച്ചു. പോസ്റ്റ് മാര്‍ട്ടം റിപ്പോര്‍ട്ടും എഫ്ഐ ആറും ബന്ധുക്കള്‍ക്ക് നല്കിയിട്ടല്ല.
എസ്ഡിപിഐ മലപ്പുറം ജില്ലാ സെക്രട്ടറി കൃഷ്ണന് എരഞ്ഞിക്കല്‍, കോഴിക്കോട് ജില്ലാ സെക്രട്ടറി സലീം കാരാടി, ഏറനാട് മണ്ഡലം പ്രസിഡന്റ് പി പി ഷൗക്കത്തലി, തിരുവമ്പാടി മണ്ഡലം പ്രസിഡന്റ് ടി പി മുഹമ്മദ് തുടങ്ങിയവര്‍ കോളനി സന്ദര്‍ശിച്ചു.
Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT