Pathanamthitta local

എസ്ഡിപിഐ പ്രവര്‍ത്തകരെ കൊലപ്പെടുത്താന്‍ ശ്രമം : പിടിയിലാവാനുള്ളത് എട്ടുപേര്‍



പന്തളം: പന്തളത്ത് എസ്ഡിപിഐ പ്രവര്‍ത്തകരെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഇനിയും അറസ്റ്റ് ചെയ്യാനുള്ളത് എട്ടു പ്രതികളെ. അല്‍ത്താഫ്, ഷെജി, സുധി സലാം, വഖാസ് അമീര്‍, റസാഖ്, ഫസല്‍, മണിക്കുട്ടര്‍, അബ്ദുള്ള എന്നിവരാണ് പിടിയിലാവാനുള്ളത്. ഇവര്‍ ഒളിവിലാണെന്ന് പോലിസ് പറയുമ്പോഴും നാട്ടില്‍ സൈ്വര വിഹാരം നടത്തുകയാണ്. സംഭവത്തില്‍ 14 പ്രതികള്‍ക്കെതിരേയാണ് വധശ്രമത്തില്‍ പന്തളം പോലിസ് കേസെടുത്തിരിക്കുന്നത്. സംഭവുമായി ബന്ധപ്പെട്ട് സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ ആറുപേരെ ഇതിനോടകം പന്തളം പോലിസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം കടയ്ക്കാട് കലവേലില്‍ നവാസ് ഖാന്‍(37), മുട്ടാര്‍ മങ്ങാരം സന്ദീപ് നിവാസില്‍ സന്ദീപ്(25) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. കടക്കാട് ഉളമയില്‍ ഷഫീക് (19)കടക്കാട് മണ്ണില്‍ ലബ്ബ വീട്ടില്‍ ഷുഹൈല്‍ (20)കടക്കാട് ഷിജിന്‍ മന്‍സിലില്‍ ഷെഫിന്‍ (23)മങ്ങാരം മുത്തണിയില്‍ ഷമീര്‍ (22) എന്നിവരെ സംഭവത്തിന് തൊട്ടടുത്ത ദിവസം പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ നവാസ് ഖാന്‍ പന്തളം സ്വദേശിയായ പോലിസിലെ ഉന്നത ഉദ്യോഗസ്ഥന്റെ വീട് ആക്രമിച്ച കേസിലെ പ്രതിയാണ്. അറസ്റ്റിലായ പ്രതികള്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. കഴിഞ്ഞ മെയ് 28ന് രാത്രിയാണ് തറാവീഹ് നമസ്‌കാരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് എസ്ഡിപിഐ പ്രവര്‍ത്തകരെ കടയ്ക്കാട്ട്് വച്ച് മാരകായുധങ്ങളുമായി ഡിവൈഎഫ്‌ഐ-സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.  പ്രദേശത്തുള്ള  ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സംഘടനവിട്ട് എസ്ഡിപിഐ, കാംപസ് ഫ്രണ്ട് പ്രവര്‍ത്തനങ്ങളില്‍ സജീവമായതാണ് സിപിഎം പ്രവര്‍ത്തകരുടെ പ്രകോപനത്തിന് കാരണം.
Next Story

RELATED STORIES

Share it