എസ്എന്‍സി ലാവ്‌ലിന്‍ കരാര്‍: നാള്‍വഴികള്‍

1995 ആഗസ്ത് 10: പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ

നവീകരണത്തിന് എസ്എന്‍സി ലാവലിന്‍ കമ്പനിയും വൈദ്യുതി ബോര്‍ഡുമായി
ധാരണാ പത്രം ഒപ്പിട്ടു.

1996 ഫെബ്രുവരി 24: ലാവ്‌ലിനുമായി ബോര്‍ഡിന്റെ കണ്‍സള്‍ട്ടന്‍സി കരാര്‍.
ഒക്ടോബര്‍: പിണറായി വിജയന്‍ ഉള്‍പ്പെട്ട ഉന്നതതല സംഘം കാനഡ സന്ദര്‍ശിച്ചു.

1997 ഫെബ്രുവരി 2: ലാവ്‌ലിനുമായി കരാറില്‍ ഏര്‍പ്പെട്ടു.

എസ്എന്‍സി ലാവ്‌ലിന്‍ കരാര്‍: നാള്‍വഴികള്‍

1995 ആഗസ്ത് 10: പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ
നവീകരണത്തിന് എസ്എന്‍സി ലാവലിന്‍ കമ്പനിയും വൈദ്യുതി ബോര്‍ഡുമായി
ധാരണാ പത്രം ഒപ്പിട്ടു.

1996 ഫെബ്രുവരി 24: ലാവ്‌ലിനുമായി ബോര്‍ഡിന്റെ കണ്‍സള്‍ട്ടന്‍സി കരാര്‍.
ഒക്ടോബര്‍: പിണറായി വിജയന്‍ ഉള്‍പ്പെട്ട ഉന്നതതല സംഘം കാനഡ സന്ദര്‍ശിച്ചു.

1997 ഫെബ്രുവരി 2: ലാവ്‌ലിനുമായി കരാറില്‍ ഏര്‍പ്പെട്ടു.
മേയ് 7: സുബൈദ കമ്മിറ്റി റിപോര്‍ട്ട്
സമര്‍പ്പിച്ചു. പദ്ധതിച്ചെലവ് ഭീമമെന്ന്
പരാമര്‍ശം.

1998 ജനുവരി: കരാറിന് വൈദ്യുതി ബോര്‍ഡ് അംഗീകാരം.
മാര്‍ച്ച്: മന്ത്രിസഭാ യോഗം കരാറിന് അംഗീകാരം നല്‍കി.
ഏപ്രില്‍: മലബാര്‍ കാന്‍സര്‍ സെന്ററിന് ധനസഹായം ലഭ്യമാക്കാന്‍ ധാരണാപത്രം ഒപ്പിട്ടു.
ജൂലൈ: ലാവ്‌ലിനുമായി അന്തിമകരാറില്‍ ഏര്‍പ്പെട്ടു.

2002 ജനുവരി 11: കരാറിലെ ക്രമക്കേട് വിജിലന്‍സ് അന്വേഷിക്കണമെന്ന് വൈദ്യുതി ജലസേചന വകുപ്പുകളുടെ നിയമസഭാ സബ്ജക്ട് കമ്മിറ്റി ശുപാര്‍ശ.

2003 ജൂണ്‍ 25: സുപ്രധാന ഫയല്‍ കാണാനില്ലെന്ന് വിജിലന്‍സ് ഡിവൈഎസ്പിയുടെ റിപോര്‍ട്ട്. കേസ് അവസാനിപ്പിക്കണമെന്ന് ശുപാര്‍ശ.

2005 ജൂലൈ 13: കരാറിലെ ക്രമക്കേടിലൂടെ വന്‍ നഷ്ടം സര്‍ക്കാരിനുണ്ടായെന്ന് സിഎജി റിപോര്‍ട്ട്.
ജൂലൈ 19: ലാവലിനെ കരിമ്പട്ടികയില്‍ പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. ആവശ്യം അംഗീകരിക്കുന്നെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്

2006 ജനുവരി 20:
ആഗോള ടെന്‍ഡര്‍ വിളിക്കാതെയുള്ള ഇടപാടില്‍ ക്രമക്കേട് നടന്നെന്ന് വിജിലന്‍സ് കണ്ടത്തല്‍.
ഫെബ്രുവരി 13: ഉന്നത ഉദ്യോഗസ്ഥരെയും ലാവലിന്‍ കമ്പനി പ്രതിനിധികളെയും പ്രതിചേര്‍ക്കാന്‍ ശുപാര്‍ശ. എട്ടുപേരെ പ്രതി ചേര്‍ത്ത് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചു.
മാര്‍ച്ച് ഒന്ന്: അന്വേഷണം സിബിഐക്ക് വിടാന്‍ യുഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചു. സര്‍ക്കാരുമായി ആലോചിക്കാതെ എഫ്‌ഐആര്‍ നല്‍കിയതിന് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്ന് ഉപേന്ദ്രവര്‍മയെ മാറ്റി.
മാര്‍ച്ച് മൂന്ന്: സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അഡ്വക്കറ്റ് ജനറല്‍ അറിയിച്ചു.
മാര്‍ച്ച് 10: പിണറായി വിജയനുമായി ബന്ധപ്പെട്ട സുപ്രധാന ഫയല്‍ കാണാതായതായി വിജിലന്‍സ് റിപോര്‍ട്ടില്‍ പരാമര്‍ശം.
ജൂലൈ 18: സിബിഐ അന്വേഷണമെന്ന മുന്‍ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നുവോയെന്ന് ആരാഞ്ഞ് കേന്ദ്ര പേഴ്‌സനല്‍ ട്രെയിനിങ് മന്ത്രാലയം കത്തെഴുതി.
നവംബര്‍ 16: കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനത്തിന്റെ അഭാവത്തില്‍ കേസ് ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് സിബിഐ ഹൈക്കോടതിയില്‍.
ഡിസംബര്‍ 4: വിജിലന്‍സ് അന്വേഷണം മതിയെന്ന് എല്‍ഡിഎഫ് മന്ത്രിസഭാ തീരുമാനം.
ഡിസംബര്‍ 29: സിബിഐ അന്വേഷണ അനുമതി പിന്‍വലിക്കുന്നതായി
സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചു
'
2007 ജനുവരി 16: കേസ് അന്വേഷണം സിബിഐ ഏറ്റെടുക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.
മാര്‍ച്ച് 13: സിബിഐ അന്വേഷണം ആരംഭിച്ചു. പിണറായി ഉള്‍പ്പെടെ നിരവധിപേരെ ചോദ്യം ചെയ്തു.

2008 ഫെബ്രുവരി: ഇടപാടില്‍ വന്‍ ക്രമക്കേടെന്ന് സിബിഐ കണ്ടെത്തല്‍.
മാര്‍ച്ച് 17: കോടിക്കണക്കിന് രൂപയുടെ നഷ്ടമെന്ന ഇടക്കാല അന്വേഷണ
റിപോര്‍ട്ട് ഹൈക്കോടതിയില്‍

2009 ജനുവരി 21: മുന്‍ മന്ത്രിയെന്ന നിലയില്‍ പിണറായി വിജയനെ പ്രതിചേര്‍ക്കാന്‍
ഗവര്‍ണറുടെ അനുമതി തേടി
സിബിഐ.
ഫെബ്രുവരി 12: പിണറായി വിജയന്‍ ഉള്‍പ്പെടെ മൂന്നുപേരുടെ പ്രോസിക്യൂഷന്‍ അനുമതി സംബന്ധിച്ച് മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി.
മേയ് 5: പിണറായിക്കെതിരെ പ്രോസിക്യൂഷന്‍ അനുമതി നല്‍കേണ്ടതില്ലെന്ന് അഡ്വക്കറ്റ് ജനറല്‍ സി പി സുധാകര പ്രസാദ്
മേയ് 6: പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കേണ്ടെന്ന് ഗവര്‍ണറെ അറിയിക്കാന്‍ എല്‍ഡിഎഫ് മന്ത്രിസഭാ തീരുമാനം.
മേയ് 20: ഗവര്‍ണര്‍ സിബിഐയുടെ വിശദീകരണം തേടി.
ജൂണ്‍ 7: മന്ത്രിസഭാ തീരുമാനം മറികടന്ന് പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണറുടെ അനുമതി.
ജൂണ്‍ 11: പിണറായി വിജയന്‍ ഉള്‍പ്പെടെ ഒമ്പതുപേരെ പ്രതി ചേര്‍ത്ത് സിബിഐ കുറ്റപത്രം.
ജൂണ്‍ 23: ജി കാര്‍ത്തികേയന്റെയും ബോര്‍ഡ് അംഗം ആര്‍ ഗോപാലകൃഷ്ണന്റെയും പങ്ക് കൂടി അന്വേഷിക്കാന്‍ എറണാകുളം സിബിഐ കോടതി ഉത്തരവ്.

2011 മാര്‍ച്ച് 30: വിചാരണ ചെയ്യാനുള്ള അനുമതി ചോദ്യം ചെയ്ത് പിണറായി നല്‍കിയ ഹരജി സുപ്രിംകോടതി തള്ളി. പരാതിക്കാരന് ഹൈക്കോടതിയെ സമീപിക്കാമെന്നു സുപ്രിംകോടതി.
ഡിസംബര്‍ 19: തുടരന്വേഷണ റിപോര്‍ട്ട് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചു.

2012 ഡിസംബര്‍ 24: വിചാരണ ഉടന്‍ ആരംഭിക്കണമെന്ന പിണറായിയുടെ ഹരജി സിബിഐ പ്രത്യേക കോടതി തള്ളി.

2013 ജൂണ്‍ 18: പിണറായി വിജയനെതിരായ വിചാരണ ഉടന്‍ ആരംഭിക്കണമെന്ന് ഹൈക്കോടതി. കുറ്റപത്രം വിഭജിച്ചു. വിടുതല്‍ ഹരജികള്‍ ആദ്യം പരിഗണിക്കാനുത്തരവ്.
നവംബര്‍ 5: പിണറായിയടക്കം ആറുപേരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി സിബിഐ പ്രത്യേക കോടതി ഉത്തരവായി.

2016 ജനുവരി 13: പിണറായി വിജയനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍. റിവിഷന്‍ ഹരജി എത്രയും വേഗം തീര്‍പ്പാക്കണമെന്ന് ഉപഹര്‍ജി.

സുബൈദ കമ്മിറ്റി റിപോര്‍ട്ട്
സമര്‍പ്പിച്ചു. പദ്ധതിച്ചെലവ് ഭീമമെന്ന്
പരാമര്‍ശം.

1998 ജനുവരി: കരാറിന് വൈദ്യുതി ബോര്‍ഡ് അംഗീകാരം.
മാര്‍ച്ച്: മന്ത്രിസഭാ യോഗം കരാറിന് അംഗീകാരം നല്‍കി.
ഏപ്രില്‍: മലബാര്‍ കാന്‍സര്‍ സെന്ററിന് ധനസഹായം ലഭ്യമാക്കാന്‍ ധാരണാപത്രം ഒപ്പിട്ടു.
ജൂലൈ: ലാവ്‌ലിനുമായി അന്തിമകരാറില്‍ ഏര്‍പ്പെട്ടു.

2002 ജനുവരി 11: കരാറിലെ ക്രമക്കേട് വിജിലന്‍സ് അന്വേഷിക്കണമെന്ന് വൈദ്യുതി ജലസേചന വകുപ്പുകളുടെ നിയമസഭാ സബ്ജക്ട് കമ്മിറ്റി ശുപാര്‍ശ.

2003 ജൂണ്‍ 25: സുപ്രധാന ഫയല്‍ കാണാനില്ലെന്ന് വിജിലന്‍സ് ഡിവൈഎസ്പിയുടെ റിപോര്‍ട്ട്. കേസ് അവസാനിപ്പിക്കണമെന്ന് ശുപാര്‍ശ.

2005 ജൂലൈ 13: കരാറിലെ ക്രമക്കേടിലൂടെ വന്‍ നഷ്ടം സര്‍ക്കാരിനുണ്ടായെന്ന് സിഎജി റിപോര്‍ട്ട്.
ജൂലൈ 19: ലാവലിനെ കരിമ്പട്ടികയില്‍ പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. ആവശ്യം അംഗീകരിക്കുന്നെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്

2006 ജനുവരി 20: ആഗോള ടെന്‍ഡര്‍ വിളിക്കാതെയുള്ള ഇടപാടില്‍ ക്രമക്കേട് നടന്നെന്ന് വിജിലന്‍സ് കണ്ടത്തല്‍.
ഫെബ്രുവരി 13: ഉന്നത ഉദ്യോഗസ്ഥരെയും ലാവലിന്‍ കമ്പനി പ്രതിനിധികളെയും പ്രതിചേര്‍ക്കാന്‍ ശുപാര്‍ശ. എട്ടുപേരെ പ്രതി ചേര്‍ത്ത് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചു.
മാര്‍ച്ച് ഒന്ന്: അന്വേഷണം സിബിഐക്ക് വിടാന്‍ യുഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചു. സര്‍ക്കാരുമായി ആലോചിക്കാതെ എഫ്‌ഐആര്‍ നല്‍കിയതിന് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്ന് ഉപേന്ദ്രവര്‍മയെ മാറ്റി.
മാര്‍ച്ച് മൂന്ന്: സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അഡ്വക്കറ്റ് ജനറല്‍ അറിയിച്ചു.
മാര്‍ച്ച് 10: പിണറായി വിജയനുമായി ബന്ധപ്പെട്ട സുപ്രധാന ഫയല്‍ കാണാതായതായി വിജിലന്‍സ് റിപോര്‍ട്ടില്‍ പരാമര്‍ശം.
ജൂലൈ 18: സിബിഐ അന്വേഷണമെന്ന മുന്‍ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നുവോയെന്ന് ആരാഞ്ഞ് കേന്ദ്ര പേഴ്‌സനല്‍ ട്രെയിനിങ് മന്ത്രാലയം കത്തെഴുതി.
നവംബര്‍ 16: കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനത്തിന്റെ അഭാവത്തില്‍ കേസ് ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് സിബിഐ ഹൈക്കോടതിയില്‍.
ഡിസംബര്‍ 4: വിജിലന്‍സ് അന്വേഷണം മതിയെന്ന് എല്‍ഡിഎഫ് മന്ത്രിസഭാ തീരുമാനം.
ഡിസംബര്‍ 29: സിബിഐ അന്വേഷണ അനുമതി പിന്‍വലിക്കുന്നതായി
സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചു
'
2007 ജനുവരി 16: കേസ് അന്വേഷണം സിബിഐ ഏറ്റെടുക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.
മാര്‍ച്ച് 13: സിബിഐ അന്വേഷണം ആരംഭിച്ചു. പിണറായി ഉള്‍പ്പെടെ നിരവധിപേരെ ചോദ്യം ചെയ്തു.

2008 ഫെബ്രുവരി: ഇടപാടില്‍ വന്‍ ക്രമക്കേടെന്ന് സിബിഐ കണ്ടെത്തല്‍.
മാര്‍ച്ച് 17: കോടിക്കണക്കിന് രൂപയുടെ നഷ്ടമെന്ന ഇടക്കാല അന്വേഷണ
റിപോര്‍ട്ട് ഹൈക്കോടതിയില്‍

2009 ജനുവരി 21: മുന്‍ മന്ത്രിയെന്ന നിലയില്‍ പിണറായി വിജയനെ പ്രതിചേര്‍ക്കാന്‍
ഗവര്‍ണറുടെ അനുമതി തേടി
സിബിഐ.
ഫെബ്രുവരി 12: പിണറായി വിജയന്‍ ഉള്‍പ്പെടെ മൂന്നുപേരുടെ പ്രോസിക്യൂഷന്‍ അനുമതി സംബന്ധിച്ച് മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി.
മേയ് 5: പിണറായിക്കെതിരെ പ്രോസിക്യൂഷന്‍ അനുമതി നല്‍കേണ്ടതില്ലെന്ന് അഡ്വക്കറ്റ് ജനറല്‍ സി പി സുധാകര പ്രസാദ്
മേയ് 6: പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കേണ്ടെന്ന് ഗവര്‍ണറെ അറിയിക്കാന്‍ എല്‍ഡിഎഫ് മന്ത്രിസഭാ തീരുമാനം.
മേയ് 20:
ഗവര്‍ണര്‍ സിബിഐയുടെ വിശദീകരണം തേടി.
ജൂണ്‍ 7: മന്ത്രിസഭാ തീരുമാനം മറികടന്ന് പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണറുടെ അനുമതി.
ജൂണ്‍ 11: പിണറായി വിജയന്‍ ഉള്‍പ്പെടെ ഒമ്പതുപേരെ പ്രതി ചേര്‍ത്ത് സിബിഐ കുറ്റപത്രം.
ജൂണ്‍ 23: ജി കാര്‍ത്തികേയന്റെയും ബോര്‍ഡ് അംഗം ആര്‍ ഗോപാലകൃഷ്ണന്റെയും പങ്ക് കൂടി അന്വേഷിക്കാന്‍ എറണാകുളം സിബിഐ കോടതി ഉത്തരവ്.

2011 മാര്‍ച്ച് 30: വിചാരണ ചെയ്യാനുള്ള അനുമതി ചോദ്യം ചെയ്ത് പിണറായി നല്‍കിയ ഹരജി സുപ്രിംകോടതി തള്ളി. പരാതിക്കാരന് ഹൈക്കോടതിയെ സമീപിക്കാമെന്നു സുപ്രിംകോടതി.
ഡിസംബര്‍ 19: തുടരന്വേഷണ റിപോര്‍ട്ട് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചു.

2012 ഡിസംബര്‍ 24: വിചാരണ ഉടന്‍ ആരംഭിക്കണമെന്ന പിണറായിയുടെ ഹരജി സിബിഐ പ്രത്യേക കോടതി തള്ളി.

2013 ജൂണ്‍ 18: പിണറായി വിജയനെതിരായ വിചാരണ ഉടന്‍ ആരംഭിക്കണമെന്ന് ഹൈക്കോടതി. കുറ്റപത്രം വിഭജിച്ചു. വിടുതല്‍ ഹരജികള്‍ ആദ്യം പരിഗണിക്കാനുത്തരവ്.
നവംബര്‍ 5: പിണറായിയടക്കം ആറുപേരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി സിബിഐ പ്രത്യേക കോടതി ഉത്തരവായി.

2016 ജനുവരി 13: പിണറായി വിജയനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍. റിവിഷന്‍ ഹരജി എത്രയും വേഗം തീര്‍പ്പാക്കണമെന്ന് ഉപഹര്‍ജി.
Next Story

RELATED STORIES

Share it