എല്‍ഡിഎഫ് ചരിത്ര വിജയം നേടുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി
BY Sumeera SMR28 Oct 2015 4:38 AM GMT
Sumeera SMR28 Oct 2015 4:38 AM GMT
കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പില്‍ കൊച്ചി കോര്‍പറേഷനില്‍ എല്‍ഡിഎഫ് ചരിത്ര വിജയം നേടുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി രാജീവ്. ഭരണത്തില്‍ പൂര്‍ണമായി പരാജയപ്പെട്ട യുഡിഎഫിന്റെ കുറ്റസമ്മതമാണ് 15 സിറ്റിങ് സീറ്റുകളില്‍ തങ്ങള്‍ പരാജയപ്പെടുമെന്ന മേയറുടെ പ്രസ്താവനയെന്നും രാജീവ് പറഞ്ഞു. മൂന്നരക്കൊല്ലം തനിക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്ന മേയറുടെ പരമാര്‍ശം ഭരണപരാജയത്തിന്റെ ഉത്തമ ഉദാഹരണമാണ്.
തെരുവ്നായ ശല്യം പരിഹരിക്കാനുള്ള പദ്ധതികള്‍ പ്രഖ്യാപനത്തില്‍ ഒതുങ്ങി. ബ്രഹ്മപുരത്തെ ആധുനിക മാലിന്യ സംസ്ക്കരണ പ്ലാന്റ് 2015 ആഗസ്റ്റ് 15ന് പൂര്‍ത്തിയാവുമെന്ന വാഗ്ദാനവും യാഥാര്‍ഥ്യമായില്ല. ഇക്കാര്യത്തില്‍ കോര്പറേഷന് അനാസ്ഥയെ തുടര്‍ന്ന് സ്വന്തം നിലയില്‍ മറ്റൊരു പദ്ധതിയെ കുറിച്ച് ആലോചിക്കുമെന്ന് ചീഫ് സെക്രട്ടറിക്ക് പ്രഖ്യാപിക്കേണ്ടി വന്നു. 2014ല്‍ പൂര്‍ത്തിയാക്കുമെന്ന് പ്രഖ്യാപിച്ച പ്ലാസ്റ്റിക്ക് സംസ്ക്കരണ പ്ലാന്റ് എവിടെയും എത്താതെ കിടക്കുന്നു. റോ-റോ ജങ്കാര്‍ ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം. ഇത് യാഥാര്‍ഥ്യമായിരുന്നെങ്കില്‍ 11 പേരുടെ ജീവന് അപഹരിച്ച ഫോര്‍ട്ടുകൊച്ചി ബോട്ട്ദുരന്തം ഒഴിവാക്കാമായിരുന്നു. തമ്മനം-പുല്ലേപടി റോഡ് പൂര്‍ത്തീകരിച്ചില്ല. ഗോശ്രീ-മാമംഗലം റോഡും രേഖകളിലൊതുങ്ങി.— മെട്രോയുടെ ഭാഗമായുള്ള ഗതാഗത കുരുക്കും പരിഹരിച്ചില്ല. പാഴായിപ്പോയ പ്രഖ്യാപനങ്ങളുടെ പേരില്‍ ജനങ്ങളോട് മാപ്പു പറയാനുള്ള മര്യാദയാണ് യുഡിഫ് കാണിക്കേണ്ടതെന്നും രാജീവ് പറഞ്ഞു.
സിപിഐ ജില്ലാ സെക്രട്ടറി പി രാജു, എല്‍ഡിഎഫ് കോര്പറേഷന് കമ്മിറ്റി സെക്രട്ടറി സി കെ മണിശങ്കര്‍, സാബു ജോര്‍ജ്, എം അനില്‍കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
തെരുവ്നായ ശല്യം പരിഹരിക്കാനുള്ള പദ്ധതികള്‍ പ്രഖ്യാപനത്തില്‍ ഒതുങ്ങി. ബ്രഹ്മപുരത്തെ ആധുനിക മാലിന്യ സംസ്ക്കരണ പ്ലാന്റ് 2015 ആഗസ്റ്റ് 15ന് പൂര്‍ത്തിയാവുമെന്ന വാഗ്ദാനവും യാഥാര്‍ഥ്യമായില്ല. ഇക്കാര്യത്തില്‍ കോര്പറേഷന് അനാസ്ഥയെ തുടര്‍ന്ന് സ്വന്തം നിലയില്‍ മറ്റൊരു പദ്ധതിയെ കുറിച്ച് ആലോചിക്കുമെന്ന് ചീഫ് സെക്രട്ടറിക്ക് പ്രഖ്യാപിക്കേണ്ടി വന്നു. 2014ല്‍ പൂര്‍ത്തിയാക്കുമെന്ന് പ്രഖ്യാപിച്ച പ്ലാസ്റ്റിക്ക് സംസ്ക്കരണ പ്ലാന്റ് എവിടെയും എത്താതെ കിടക്കുന്നു. റോ-റോ ജങ്കാര്‍ ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം. ഇത് യാഥാര്‍ഥ്യമായിരുന്നെങ്കില്‍ 11 പേരുടെ ജീവന് അപഹരിച്ച ഫോര്‍ട്ടുകൊച്ചി ബോട്ട്ദുരന്തം ഒഴിവാക്കാമായിരുന്നു. തമ്മനം-പുല്ലേപടി റോഡ് പൂര്‍ത്തീകരിച്ചില്ല. ഗോശ്രീ-മാമംഗലം റോഡും രേഖകളിലൊതുങ്ങി.— മെട്രോയുടെ ഭാഗമായുള്ള ഗതാഗത കുരുക്കും പരിഹരിച്ചില്ല. പാഴായിപ്പോയ പ്രഖ്യാപനങ്ങളുടെ പേരില്‍ ജനങ്ങളോട് മാപ്പു പറയാനുള്ള മര്യാദയാണ് യുഡിഫ് കാണിക്കേണ്ടതെന്നും രാജീവ് പറഞ്ഞു.
സിപിഐ ജില്ലാ സെക്രട്ടറി പി രാജു, എല്‍ഡിഎഫ് കോര്പറേഷന് കമ്മിറ്റി സെക്രട്ടറി സി കെ മണിശങ്കര്‍, സാബു ജോര്‍ജ്, എം അനില്‍കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT