എരുമയെ മോഷ്ടിച്ചെന്ന് ആരോപണം: ജാര്‍ഖണ്ഡില്‍ ആള്‍കൂട്ടാക്രമണത്തില്‍ രണ്ട് മുസ്ലീങ്ങള്‍ കൊല്ലപെട്ടു.
BY Jasmi JMI13 Jun 2018 2:37 PM GMT
X
Jasmi JMI13 Jun 2018 2:37 PM GMT
റാഞ്ചി :ജാര്‍ഖണ്ഡില്‍ ആള്‍കൂട്ടാക്രമണത്തില്‍ രണ്ട് മുസ്ലിങ്ങള്‍ കൊല്ലപൈട്ടു.
എരുമയെ മോഷ്ടിച്ചു എന്ന് ആരോപിച്ചാണ് രോഷാകുലരായ ഒരു കൂട്ടമാളുകള്‍ ഈ രണ്ട് പോരെയും തല്ലി കൊന്നതെന്നാണ് പോലീസ് ഭാഷ്യം.ജാര്‍ഖണ്ഡിലെ സന്താള്‍ ഗ്രാമത്തിലാണ് സംഭവം.ചൊവ്വാഴ്ച്ച രാത്രി മുന്ഷിമുര്മുവില് നിന്നും 13 എരുമകളെ മോഷ്ട്ടിച്ചെന്നാരോപിച്ച് ദുല്ലു ഗ്രാമവാസികളാണ് ഈ രണ്ട് പോരെ പിടികൂടിയെതെന്ന് പോലീസ് പറയുന്നു സിറാബുദ്ദീന്‍ അന്‍സാരി(35), മുര്‍ത്തസ അന്‍സാരി(30) എന്നിവരാണ് കൊല്ലപെട്ടത്.സ്ഥലത്ത് നിന്നും മുപ്പത് നാല്പത് കിലോമീറ്റര്‍ മാറി മറ്റൊരു ഗ്രാമത്തില്‍ നിന്നുമുള്ളവരാണ് ഇവര്‍.ഇവരുടെ പക്കല്‍ നിന്നും കാണാതായ എരുമകളെ കണ്ടെടുത്തുവെന്നാണ് ഗ്രാമവാസികള്‍ പറയുന്നതെന്നും,ഇവര്‍ മരണപെടും വരെ അക്രമി്ക്കുകയായിരുന്നുവെന്നും ഗോദ്ദ എസ് പി രാജീവ് കുമാര്‍ പറഞ്ഞു.
മര്‍ദ്ദനത്തില്‍ പങ്കെടുത്ത നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും അവര്‍ക്കെതിരെ എഫ്ഐആര്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. മര്‍മു,കിഷാന് തുദു, ഹര്‍ജോഹന്‍ കിസ്കു എന്നിവരാണ് അറസ്റ്റ് ചെയ്യപെട്ടവര്‍.മരണപ്പെട്ടവരുടെ പേരിലും മോഷണകേസിന് എഫ്ഐആര്‍ എടുത്തതായി പൊലീസ് അറിയിച്ചു. വന്‍ പൊലീസ് സന്നാഹമാണ് സ്ഥലത്ത് വിന്യസിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷവും ജിബെപി ഭരിക്കുന്ന സംസ്ഥാനമായ ജാര്‍ഖണ്ഡില്‍ മുസ്ലിം വ്യാപാരികള്‍ കൊല്ലപെട്ടിരുന്നു.കഴിഞ്ഞ മെയില്‍ കുട്ടികളെ തട്ടി കൊണ്ട് പോകാന്‍ ശ്രമിച്ചെന്നാരോപിച്ച് നാല് മുസ്ലിം കന്നുകാലി കച്ചവടക്കാരെ ജാര്‍ഖണ്ഡിലെ സെറയ്കേല ഖറസ്വാന്‍ ജില്ലയില്‍ ആള്‍കൂട്ടം മര്‍ദ്ദിച്ച് കൊലപെടുത്തിയിരുന്നു.
Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT