Kottayam Local

എയ്ഞ്ചല്‍വാലിയില്‍ നിരവധി വീടുകളില്‍ മോഷണശ്രമം

കണമല: കഴിഞ്ഞ ദിവസം അര്‍ധരാത്രി എയ്ഞ്ചല്‍വാലിയില്‍ നിരവധി വീടുകളില്‍ മോഷണശ്രമം. മുന്‍ പഞ്ചായത്ത് അംഗം പി ജെ സെബാസ്റ്റ്യന്റെ വീട്ടിനകത്തു കടന്ന മോഷ്ടാവ് വീട്ടുകാര്‍ എഴുന്നേറ്റതോടെ കൈയില്‍ കിട്ടിയ മേക്കപ്പ് സാധനങ്ങളടങ്ങിയ ബോക്‌സുമായി രക്ഷപ്പെട്ടു.
കതകിന്റെ ഓടാമ്പല്‍ നീക്കുന്ന ശബ്ദം കേട്ട് വീട്ടുകാര്‍ എഴുന്നേറ്റപ്പോഴാണ് മുറിക്കുള്ളില്‍ ടോര്‍ച്ച് പ്രകാശിപ്പിച്ച് മോഷ്ടാവ് നില്‍ക്കുന്നതു കണ്ടത്. ഉടന്‍ തന്നെ കൈയില്‍ കിട്ടിയ ബോക്‌സുമായി മോഷ്ടാവ് രക്ഷപ്പെട്ടെങ്കിലും ഓടുന്നതിനിടെ മേക്കപ്പ് ബോക്‌സ് താഴെ വീണുപോയി. ഏനാമറ്റം റോയിയുടെ വീട്ടിലെ കതകിന്റെ പൂട്ട് തകര്‍ക്കപ്പെട്ട നിലയിലാണ് കണ്ടെത്തിയത്.
കതക് തുറക്കാന്‍ കഴിയാഞ്ഞതാണ് മോഷ്ടാക്കള്‍ മോഷണത്തില്‍ നിന്ന് പിന്‍മാറിയതെന്നു കരുതുന്നു. അയല്‍വാസി കളരിക്കല്‍ ബാബുവന്റെ വീട്ടിലും മോഷണ ശ്രമം നടന്നു. വീടിന്റെ പിന്‍വശം കുത്തിപ്പൊളിച്ച് കതക് തുറക്കാന്‍ ശ്രമിച്ചതിന്റെ ലക്ഷണങ്ങള്‍ ഉണ്ട്. രണ്ടുമാസം മുമ്പ് നിര്‍മാണം പൂര്‍ത്തിയാക്കി ഗൃഹപ്രവേശം നടത്തിയ വീടാണിത്. അഴുതമുന്നി ചെമ്മലമാക്കല്‍ ജോണ്‍കുട്ടിയുടെ വീട്ടിലും മോഷണ ശ്രമം നടന്നു. വയോധികനും രോഗിയുമായ ജോണ്‍കുട്ടി ഇന്നലെ പുലര്‍ച്ചെയാണു മരിച്ചത്. ഇതിനു മണിക്കൂറുകള്‍ക്ക് മുമ്പാണു മോഷണ ശ്രമം നടന്നത്. കായപ്ലാക്കല്‍ സതീശിന്റെ വീട്ടിലും മോഷണം ശ്രമം നടന്നു. എരുമേലി എസ്‌ഐ ജെര്‍ലിന്‍ വി സ്‌കറിയയുടെ നേതൃത്വത്തില്‍ പോലിസ് എത്തി തെളിവെടുപ്പ് നടത്തി. മേഖലയില്‍ പോലിസ് രാത്രികാല പട്രോളിങ് ശക്തമാക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it