എന്മകജെ പഞ്ചായത്തില്‍ ബിജെപിക്ക് വീണ്ടും തിരിച്ചടി
BY kasim kzm9 Sep 2018 4:00 AM GMT
kasim kzm9 Sep 2018 4:00 AM GMT
പെര്‍ള: എന്മകജെ പഞ്ചായത്തില്‍ ബി ജെ പി ക്ക് വീണ്ടും തിരിച്ചടി. മുന്‍ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവര്‍ക്കെതിരെ യു ഡി എഫ് അംഗങ്ങള്‍ കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തിനെതിരെ ബി ജെ പി അംഗങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ പരാതി തള്ളി. പ്രസിഡന്റ് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഈ മാസം 22ന് നടക്കും. പഞ്ചായത്തിലെ വികസന മുരടിപ്പും ഏകാധിപത്യ ഭരണം നടത്തുന്നുവെന്ന ആരോപിച്ച് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് രൂപ വാണി ആര് ഭട്ട്, വൈസ് പ്രസിഡന്റ് കെ പുട്ടപ്പക്കെതിരെയും യുഡിഎഫിലെ കോണ്‍ഗ്രസ് അംഗം വൈ ശാരദയും മുസ്ലിം ലീഗിലെ സിദ്ദീഖ് വളമുഗറുവും അവിശ്വാസത്തിന് നോട്ടീസ് നല്‍കിയിരുന്നു. ഇതിന്മേലുള്ള ചര്‍ച്ചയും വോട്ടെടുപ്പും കഴിഞ്ഞ മാസം 8,9 തിയ്യതികളില്‍ നടന്നിരുന്നു. യു ഡി എഫ് കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തെ എല്‍ ഡി എഫ് പിന്തുണച്ചതോടെ ബി ജെ പിയിലെ രൂപവാണി ആര് ഭട്ടും കെ പുട്ടപ്പയും തല്‍ സ്ഥാനങ്ങളില്‍ നിന്നും പുറത്തായിരുന്നു.എന്നാല്‍ പഞ്ചായത്ത് രാജ് ആക്ട് 157(3),157(4)വകുപ്പുകള്‍ അനുശാസിക്കുന്ന വിധം അവിശ്വാസ പ്രമേയത്തിന്മേലുള്ള ചര്‍ച്ചയും വോട്ടെടുപ്പും നടത്തണമെങ്കില്‍ ഇതു സംബന്ധിച്ച് അംഗങ്ങള്‍ക്ക് നോട്ടിസ് ലഭിച്ച് ഏഴ് പ്രവൃത്തി ദിവസം പൂര്‍ത്തീകരിക്കണമെന്ന് നിയമം അനുശാസിക്കുന്നുവെന്നും എന്നാല്‍ ബി ജെ പി അംഗങ്ങള്‍ക്ക് വ്യത്യസ്ഥമായ തിയ്യതികളിലാണ് നോട്ടീസ് ലഭിച്ചതെന്ന വാദം ഉന്നയിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷന് ബി ജെ പി അംഗങ്ങള്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് അവിശ്വാസ പ്രമേയം താല്കാലികമായി തടയുകയും ഇതുമായി ബന്ധപ്പെട്ട എല്ല രേഖകളും ഹാജരാക്കണമെന്ന് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ ഹാജരാക്കണമെന്ന് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കൂടിയായ കെ അബ്ദുല്ലയോട് ആവശ്യപ്പെട്ടിരുന്നു. രേഖകള്‍ പരിശോധിച്ചതിന്റെറ അടിസ്ഥാനത്തില്‍ ഏഴ് ദിവസം മുമ്പ് റജിസ്റ്റേര്‍ഡ് തപാല്‍ വഴി നോട്ടീസ് അയച്ചതായും കണ്ടെത്തി ഇതേ തുടര്‍ന്ന് ബി ജെ പി അംഗങ്ങളുടെ പരാതി തിരഞ്ഞെടുപ്പ് കമ്മീഷന് തള്ളികൊണ്ട് പ്രസിഡന്റ് വൈസ് പ്രസിഡന്റുമാരുടെ തിരഞ്ഞെടുപ്പ് നടത്തുന്നതിന് കമ്മീഷന് ഉത്തരവിറക്കി. പഞ്ചായത്തില്‍ ബി ജെപി ഏഴ് യു ഡി എഫ് ഏഴ്, സി പി എം രണ്ട്, സി പി ഐ ഒന്ന് എന്നിങ്ങനെയാണ് കക്ഷി നില. നേരത്തെ വോട്ടെടുപ്പില്‍ നിന്നും എല്‍ഡി എഫ് വിട്ടു നിന്നതിനാല്‍ നറുക്കെടുപ്പിലൂടെയാണ് ബി ജെ പി അധികാരത്തിലെത്തിയത്. വോട്ടെടുപ്പില്‍ യു ഡി എഫിനെ എല്‍ഡി എഫ് പിന്തുണച്ചാല്‍ ബി ജെ പിക്ക് ഭരണം നഷ്ടമാകും.
Next Story
RELATED STORIES
ഇന്ത്യയില്‍ ജുഡീഷ്യറിയെ അട്ടിമറിക്കുന്നു; ആശങ്കയറിയിച്ച് സുപ്രിംകോടതി...
28 March 2024 2:42 PM GMTപോലിസ് സ്റ്റേഷനുമുന്നില്‍ പെട്രോളൊഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു
28 March 2024 12:44 PM GMTദുഃഖ വെള്ളിയും ഈസ്റ്ററും പ്രവൃത്തി ദിനങ്ങളായി പ്രഖ്യാപിച്ച മണിപ്പൂര്‍ ...
28 March 2024 10:18 AM GMTപയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളില്‍ കരി ഓയില്‍...
28 March 2024 10:17 AM GMTതാജ്മഹൽ ശിവക്ഷേത്രമായി പ്രഖ്യാപിക്കണം; യു പി കോടതിയിൽ പുതിയ ഹരജി
28 March 2024 10:16 AM GMTസ്ഥിരമായി കാട്ടാന ആക്രമണം; നൂറ് കണക്കിന് മരങ്ങളും കൃഷിയും നശിപ്പിച്ചു; ...
28 March 2024 10:14 AM GMT