Kottayam Local

എട്ടു ദിവസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകം; മാതാവ് അറസ്റ്റില്‍

കട്ടപ്പന: എട്ടുദിവസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകം. മാതാവ് അറസ്റ്റില്‍. ചോരക്കുഞ്ഞിനെ മാതാവ് സന്ധ്യ തുണി ഉപയോഗിച്ചു കഴുത്തുഞെരിച്ചു കൊല്ലുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. കട്ടപ്പന കാഞ്ചിയാര്‍ മുരിക്കാട്ടുകുടി കണ്ടത്തിന്‍കര ബിനു-സന്ധ്യ ദമ്പതികളുടെ കുഞ്ഞിനെ വ്യാഴാഴ്ചയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിന്റെ കഴുത്തില്‍ പാടും മുറിവും കണ്ടതിനാല്‍ അസ്വാഭാവിക മരണത്തിന് പോലിസ് കേസെടുത്തിരുന്നു. സംഭവ സമയത്ത് സന്ധ്യയും ഇവരുടെ മാതാവുമാണ് വീട്ടിലുണ്ടായിരുന്നത്. തുടര്‍ന്നാണ് സന്ധ്യയെ പോലിസ് കസ്റ്റഡിയിലെടുത്തത്. പലതവണ ചോദ്യം ചെയ്ത ശേഷം രാത്രിയോടെ സന്ധ്യ കുറ്റം സമ്മതിച്ചു. കുട്ടി മരിച്ച വിവരം അറിയിച്ച ആശാ വര്‍ക്കറോട് തനിക്കിഷ്ടമല്ലാത്ത കുട്ടിയായതിനാല്‍ കൊലപ്പെടുത്തിയതാണെന്ന് സന്ധ്യ പറഞ്ഞതും കേസില്‍ വഴിത്തിരിവായി. വെളുത്ത കുഞ്ഞായതിനാല്‍ ഭര്‍ത്താവിന് സംശയം ഉണ്ടാവുമെന്ന് ഭയന്നിരുന്നതായും അവര്‍ പോലിസിനോട് പറഞ്ഞു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ കുഞ്ഞു മരിച്ചത് ശ്വാസം മുട്ടിയാണെന്ന സൂചനയുണ്ടായിരുന്നു. വിശദമായ ചോദ്യം ചെയ്യലില്‍ തോര്‍ത്തുമുണ്ട് ഉപയോഗിച്ച് കഴുത്തുമുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് സന്ധ്യ സമ്മതിച്ചു. ശനിയാഴ്ച രാവിലെയാണ് സന്ധ്യയെ അറസ്റ്റ് ചെയ്തത്. മുമ്പ് പല സ്ഥലത്ത് ഹോംനഴ്‌സായി സന്ധ്യ ജോലി ചെയ്തിട്ടുണ്ട്. 10 വര്‍ഷത്തിന് ശേഷം ഇവര്‍ക്ക് ജനിച്ച രണ്ടാമത്തെ കുട്ടിയാണിത്. നേര്‍ത്ത ചരടോ തുണിയെ ഉപയിഗിച്ച് കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റുമോര്‍ട്ടത്തിലും വ്യക്തമായി. വീട്ടിലുണ്ടായിരുന്ന തുണി കഴുത്തില്‍ മുറുക്കിയാണ് കൊന്നതെന്ന് സന്ധ്യ പോലിസിനോടു സമ്മതിച്ചു. ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.
Next Story

RELATED STORIES

Share it