എടിഎമ്മിലേക്കുള്ള 22.5 കോടി തട്ടിയ ഡ്രൈവര്‍ പിടിയില്‍

ന്യൂഡല്‍ഹി: എടിഎമ്മില്‍ നിക്ഷേപിക്കാനുള്ള 22.5 കോടി രൂപയുമായി കടന്ന വാന്‍ ഡ്രൈവര്‍ പിടിയില്‍. ഡല്‍ഹി ഗോവിന്ദ്പുരി സ്വദേശി പ്രദീപ് ശുക്ലയെയാണ് മെട്രോ സ്‌റ്റേഷന്‍ പരിസരത്തെ ഗോഡൗണില്‍നിന്ന് പോലിസ് അറസ്റ്റ് ചെയ്തത്.

പണമടങ്ങിയ പെട്ടിയുമായി ഇയാള്‍ ഗോഡൗണില്‍ ഒളിച്ചിരിക്കുകയായിരുന്നു. ഇയാളില്‍നിന്നു മുഴുവന്‍ തുകയും പിടിച്ചെടുത്തതായി പോലിസ് പറഞ്ഞു. പ്രദീപ് ഓടിച്ചിരുന്ന വാന്‍ വ്യാഴാഴ്ചതന്നെ പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു.
ആയുധധാരികളായ സുരക്ഷാസൈനികരെ വെട്ടിച്ചാണ് പണമടങ്ങുന്ന വാനുമായി ഇയാള്‍ വ്യാഴാഴ്ച കടന്നുകളഞ്ഞത്. ആക്‌സിസ് ബാങ്കിന്റെ വിവിധ എടിഎമ്മുകളില്‍ പണം നിക്ഷേപിക്കുന്ന എസ്‌ഐഎസ് എന്ന കമ്പനിയുടെ ഡ്രൈവറാണ് പ്രദീപ് ശുക്ല. വികാസ്പുരിയില്‍ നിന്നു ഒക്‌ലയിലേക്കു പണം കൊണ്ടുപോവുമ്പോഴായിരുന്നു സംഭവം. ഡല്‍ഹിയില്‍ നടന്ന ഏറ്റവും വലിയ എടിഎം കൊള്ളയാണിത്.
Next Story

RELATED STORIES

Share it