malappuram local

എടപ്പാളിലെ അപകടത്തിന് കാരണം അമിതവേഗതയും അശ്രദ്ധയും

മലപ്പുറം: എടപ്പാളില്‍ നാലുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിനു കാരണം അശ്രദ്ധയും അപകടക്കാരായ ഡ്രൈവിങ്ങുമാണെന്ന് കണ്ടെത്തല്‍.
തിങ്കളാഴ്ച പുലര്‍ച്ചെ കൊണ്ടോട്ടിക്കടുത്ത് ബസ് ലോറിയിലിടിച്ച് അഞ്ചുപേര്‍ മരിച്ച സംഭവത്തിലും അപകടകരമായ ഡ്രൈവിങ്ങാണ് കാരണമെന്ന് ആര്‍ടിഒ റിപോര്‍ട്ട് നല്‍കിയിരുന്നു.
എടപ്പാളിലുണ്ടായ അപകടത്തില്‍പ്പെട്ട വാഹനം ചമ്രവട്ടത്ത് നിന്ന് എടപ്പാള്‍ ഭാഗത്തേയ്ക്കു പോവുകയായിരുന്നു. ബിയ്യം ചെറിയ പാലത്തിനടുത്ത് വച്ച് ഇലക്ട്രിക് പോസ്റ്റ് ഇടിച്ചു തകര്‍ത്ത് നിയന്ത്രണംവിട്ട് വലതു വശത്തെ മരത്തിലുരഞ്ഞ് കോണ്‍ക്രീറ്റ് തൂണ് തകര്‍ത്ത് നാലു മീറ്റര്‍ ആഴത്തിലേയ്ക്കു മറിയുകയായിരുന്നു.
അപകടത്തില്‍പ്പെട്ടത് സ്വകാര്യ വാഹനമായതിനാല്‍ ഇതു വാടകയ്ക്കു നല്‍കിയതാണെന്നു തെളിഞ്ഞാല്‍ ഡ്രൈവറുടെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതടക്കമുള്ള കൂടുതല്‍ നടപടിയുണ്ടാവുമെന്ന് ആര്‍ടിഒ അറിയിച്ചു.
പാലക്കാട് ജില്ലയിലെ ചുള്ളിമട സ്വദേശി എ സത്യന്‍ എന്നയാളായിരുന്നു വാഹനമോടിച്ചത്.
Next Story

RELATED STORIES

Share it