'എഎജിയെ മാറ്റിയത് പിണറായി ആഗ്രഹിക്കുന്ന വിധി കിട്ടാന്‍'
BY fousiya sidheek28 Oct 2017 3:10 AM GMT
fousiya sidheek28 Oct 2017 3:10 AM GMT
തിരുവനന്തപുരം: തോമസ് ചാണ്ടിക്കെതിരായ ഭൂമി കൈയേറ്റക്കേസില്‍ അഡീഷനല്‍ അഡ്വക്കറ്റ് ജനറല്‍ രഞ്ജിത് തമ്പാന് സര്‍ക്കാരിനു വേണ്ടി ഹാജരാവണമെന്ന റവന്യൂ മന്ത്രിയുടെ നിര്‍ദേശം തള്ളിയത് മുഖ്യമന്ത്രി ആഗ്രഹിക്കുന്ന വിധിക്കുവേണ്ടിയാണെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. റവന്യൂ കേസുകളില്‍ പരിചയമുള്ള അഭിഭാഷകന് ഹാജരാവുന്നതാണ് കേസ് ഫലപ്രദമായി നടത്തുന്നതിന് നല്ലത്. അതിനാലാണ് അഡീഷനല്‍ എജി ഹാജരാവണമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന് നിര്‍ദേശിച്ചത്. പക്ഷേ, അത് തോമസ് ചാണ്ടിക്കു ദോഷംചെയ്യുമെന്നു മുഖ്യമന്ത്രി ഭയപ്പെടുന്നുണ്ടാവണം. അതിനാലാണ് അഡീഷനല്‍ എജിയെ മാറ്റിയത്. തോമസ് ചാണ്ടിയെ രക്ഷിക്കാന്‍ മുഖ്യമന്ത്രി എല്ലാ അടവുകളും പയറ്റുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT