എംപിയുടെ ഇടപെടല്‍; ഗ്രാമീണ റോഡുകളുടെ വികസനത്തിന് 31.27 കോടി രൂപ അനുവദിച്ചു
BY Sumeera SMR13 March 2016 5:20 AM GMT
Sumeera SMR13 March 2016 5:20 AM GMT
പാലക്കാട്: പി കെ ബിജു എംപിയുടെ ഇടപെടലിനെ തുടര്‍ന്ന് ആലത്തൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ ഗ്രാമീണ റോഡുകളുടെ വികസനത്തിനായി 31.27 കോടി രൂപ കേന്ദ്ര ഗ്രാമവികസന വകുപ്പ് അനുവദിച്ചു.
ഗ്രാമീണ റോഡുകള്‍ക്ക് തുകയനുവദിക്കണമെന്നാവശ്യപ്പെട്ട് ഗ്രാമവികസന വകുപ്പ് മന്ത്രി ബീരേന്ദ്രസിങ്ങിനെ എംപി നേരിട്ട് കണ്ട് നല്കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് തുകയനുവദിച്ചത്. 14 പുതിയ റോഡുകള്‍ക്കായാണ് 31.27 കോടി രൂപ അനുവദിച്ചത്. എംപിയുടെ ഇടപെടലോടെ മണ്ഡലത്തിലെ ഗ്രാമീണ-മലയോര മേഖലകളുടെ വികസനത്തിന് ഗതിവേഗം ലഭിക്കുമെന്നുറപ്പായി. ടൂറിസം പദ്ധതികള്‍ നടപ്പിലാക്കാന്‍ അനുയോജ്യമായ പ്രദേശമായ പൂമലയിലേക്ക് എത്തിച്ചേരാവുന്ന ചീക്കോട്-പയ്യംക്കുണ്ട് 130.71 ലക്ഷം രൂപ, പ്രധാനി-ചേരംപാടം-കനാല്‍ ബണ്ട് 192.08 ലക്ഷം രൂപ, മുട്ടിമാംപളളം-വെളളാരംകല് 233.72 ലക്ഷം രൂപ, മുച്ചംക്കുണ്ട്-മോണ്ടിപതി-ചപ്പക്കാട് 454.72 ലക്ഷം രൂപ, കോട്ടായി പുളിനെല്ലി-പുളിന്തറ 300.96 ലക്ഷം രൂപ, പുളിന്തറ-കരിയന്‍കാട് 233.1 ലക്ഷം രൂപ, കുളവരമ്പ്-തെക്കേമാങ്ങോട് 143.91 ലക്ഷം രൂപ, വാളറ-കുട്ടിപ്പളളം 294.16 ലക്ഷം രൂപ തുടങ്ങിയ റോഡുകള്‍ക്കാണ് ചിറ്റൂര്‍, നെന്മാറ, ആലത്തൂര്‍, തരൂര്‍ എന്നീ നിയമസഭ മണ്ഡലങ്ങളിലായി അനുമതി നല്‍കിയിട്ടുളളത്.
പ്രസ്തുത റോഡുകളുടെ പട്ടിക എംപി കേന്ദ്ര ഗ്രാമവികസന വകുപ്പിന് സമര്‍പ്പിക്കുകയും പ്രാഥമിക സര്‍വ്വേയും വിശദമായ പദ്ധതി റിപ്പോര്‍ട്ടും എസ്റ്റിമേറ്റും സമയബന്ധിതമായി തയ്യാറാക്കിയതിനു ശേഷം ഉടന്‍ തന്നെ ഫണ്ടനുവദിപ്പിക്കുകയും ചെയ്തു.
ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാകുന്ന മുറക്ക് റോഡ് നിര്‍മാണം ആരംഭിക്കുമെന്നും എംപി അറിയിച്ചു. പതിനാറാം ലോകസഭയുടെ തുടക്കത്തില്‍ ഗ്രാമീണ പാതകള്‍ നവീകരിക്കുന്നതിന് 31.14 കോടി രൂപ എംപി ഇടപെട്ടതിനെ തുടര്‍ന്ന് കേന്ദ്രത്തില്‍ നിന്ന് അനുവദിച്ചിരുന്നു. ഗ്രാമീണ റോഡുകള്‍ക്ക് ഫണ്ടനുവദിക്കുന്നതിലെ അനിശ്ചിതത്വം എംപി കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ഒക്ടോബറില്‍ സംസ്ഥാനത്തിന് പ്രതേ്യകമായി 150 കോടി രൂപയും അനുവദിച്ചിരുന്നു.
ഗ്രാമീണ റോഡുകള്‍ക്ക് തുകയനുവദിക്കണമെന്നാവശ്യപ്പെട്ട് ഗ്രാമവികസന വകുപ്പ് മന്ത്രി ബീരേന്ദ്രസിങ്ങിനെ എംപി നേരിട്ട് കണ്ട് നല്കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് തുകയനുവദിച്ചത്. 14 പുതിയ റോഡുകള്‍ക്കായാണ് 31.27 കോടി രൂപ അനുവദിച്ചത്. എംപിയുടെ ഇടപെടലോടെ മണ്ഡലത്തിലെ ഗ്രാമീണ-മലയോര മേഖലകളുടെ വികസനത്തിന് ഗതിവേഗം ലഭിക്കുമെന്നുറപ്പായി. ടൂറിസം പദ്ധതികള്‍ നടപ്പിലാക്കാന്‍ അനുയോജ്യമായ പ്രദേശമായ പൂമലയിലേക്ക് എത്തിച്ചേരാവുന്ന ചീക്കോട്-പയ്യംക്കുണ്ട് 130.71 ലക്ഷം രൂപ, പ്രധാനി-ചേരംപാടം-കനാല്‍ ബണ്ട് 192.08 ലക്ഷം രൂപ, മുട്ടിമാംപളളം-വെളളാരംകല് 233.72 ലക്ഷം രൂപ, മുച്ചംക്കുണ്ട്-മോണ്ടിപതി-ചപ്പക്കാട് 454.72 ലക്ഷം രൂപ, കോട്ടായി പുളിനെല്ലി-പുളിന്തറ 300.96 ലക്ഷം രൂപ, പുളിന്തറ-കരിയന്‍കാട് 233.1 ലക്ഷം രൂപ, കുളവരമ്പ്-തെക്കേമാങ്ങോട് 143.91 ലക്ഷം രൂപ, വാളറ-കുട്ടിപ്പളളം 294.16 ലക്ഷം രൂപ തുടങ്ങിയ റോഡുകള്‍ക്കാണ് ചിറ്റൂര്‍, നെന്മാറ, ആലത്തൂര്‍, തരൂര്‍ എന്നീ നിയമസഭ മണ്ഡലങ്ങളിലായി അനുമതി നല്‍കിയിട്ടുളളത്.
പ്രസ്തുത റോഡുകളുടെ പട്ടിക എംപി കേന്ദ്ര ഗ്രാമവികസന വകുപ്പിന് സമര്‍പ്പിക്കുകയും പ്രാഥമിക സര്‍വ്വേയും വിശദമായ പദ്ധതി റിപ്പോര്‍ട്ടും എസ്റ്റിമേറ്റും സമയബന്ധിതമായി തയ്യാറാക്കിയതിനു ശേഷം ഉടന്‍ തന്നെ ഫണ്ടനുവദിപ്പിക്കുകയും ചെയ്തു.
ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാകുന്ന മുറക്ക് റോഡ് നിര്‍മാണം ആരംഭിക്കുമെന്നും എംപി അറിയിച്ചു. പതിനാറാം ലോകസഭയുടെ തുടക്കത്തില്‍ ഗ്രാമീണ പാതകള്‍ നവീകരിക്കുന്നതിന് 31.14 കോടി രൂപ എംപി ഇടപെട്ടതിനെ തുടര്‍ന്ന് കേന്ദ്രത്തില്‍ നിന്ന് അനുവദിച്ചിരുന്നു. ഗ്രാമീണ റോഡുകള്‍ക്ക് ഫണ്ടനുവദിക്കുന്നതിലെ അനിശ്ചിതത്വം എംപി കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ഒക്ടോബറില്‍ സംസ്ഥാനത്തിന് പ്രതേ്യകമായി 150 കോടി രൂപയും അനുവദിച്ചിരുന്നു.
Next Story
RELATED STORIES
കട്ടപ്പനയിൽ കാട്ടുപന്നി കിണറ്റിൽ വീണു; വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി...
20 April 2024 10:41 AM GMTത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMT