Flash News

ഉറക്കം തടസ്സപ്പെടുത്തി; യുവതി പിഞ്ചുകുഞ്ഞിന്റെ വിരലുകള്‍ മുറിച്ചു

ബീജിങ്;  ഉറക്കം തടസ്സപ്പെടുത്തിയ പിഞ്ചുകുഞ്ഞിന്റെ കൈവിരലുകളും ജനനേന്ദ്രിയം യുവതി മുറിച്ചെടുത്തു. പടിഞ്ഞാറന്‍ ചൈനയിലാണ് സംഭവം. ആറു വയസ്സുള്ള സിയോമിങ് എന്ന കുഞ്ഞിനാണ് ദാരുണമായി പരിക്കേറ്റത്. കൈവിരലുകള്‍ മുറിക്കുകയും തലയിലും മുഖത്തും കത്തികൊണ്ട് കുത്തിപരിക്കേല്‍ക്കുകയും ചെയ്ത കുട്ടിയുടെ നില ഗുരുതരമാണ്.

ലിയു എന്ന യുവതിയാണ് കുഞ്ഞിന്റെ വിരലുകള്‍ മുറിച്ചെടുത്തത്. ലിയു ഉറങ്ങുന്നതിനിടക്ക് അയല്‍വാസിയുടെ കുഞ്ഞായ സിയോമിങ് കളിക്കാന്‍ റൂമിലേക്ക് വന്നിരുന്നു. ഉറക്കത്തിന് തടസ്സമുണ്ടാക്കുന്ന തരത്തില്‍ റൂമില്‍ നിന്ന് കളിച്ച കുഞ്ഞിനെ ലിയു ആദ്യം എടുത്ത് പുറത്തേക്ക് വച്ചു വാതിലടച്ചു. എന്നാല്‍ കുറച്ച് സമയത്തിന് ശേഷം കുഞ്ഞ് വീണ്ടും റൂമിലേക്ക് വന്നു കളിക്കുകയായിരുന്നു.

തന്റെ ഉറക്കം തടസ്സപ്പെടുത്തിയ ദേഷ്യത്തില്‍ ലിയു അടുക്കളിയില്‍ പോയി കത്തിയും കത്രികയും എടുത്ത് കുഞ്ഞിന്റെ ചില വിരലുകളും ജനനേന്ദ്രിയവും  മുറിച്ചെടുക്കുകയായിരുന്നു. തുടര്‍ന്ന് കത്തികൊണ്ട് കുഞ്ഞിന്റെ ശരീരത്തില്‍ കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തു. സംഭവത്തിന് ശേഷം ലിയു ഒളിവില്‍ പോയി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പോലിസ് ലിയുവിനെ കണ്ടെത്തി.  10 വര്‍ഷം വരെ ശിക്ഷ കിട്ടാവുന്ന കുറ്റമാണ് ലിയു ചെയ്തത്.
Next Story

RELATED STORIES

Share it