Flash News

ഉമര്‍ ഖാലിദിനെ വധിക്കുമെന്ന് ഹിന്ദു അധോലോക നേതാവ് രവി പൂജാരി

ഉമര്‍ ഖാലിദിനെ വധിക്കുമെന്ന് ഹിന്ദു അധോലോക നേതാവ് രവി പൂജാരി
X
UMAR

[related]

ന്യൂഡല്‍ഹി: ജെഎന്‍യുവിലെ ഫെബ്രുവരി ഒമ്പതിന് നടന്ന പരിപാടിയുടെ മുഖ്യ ആസൂത്രകന്‍ എന്ന് പോലിസാരോപിക്കുന്ന ഉമര്‍ ഖാലിദിനെ വധിക്കുമെന്ന് ഹിന്ദു അധോലോക നേതാവ് രവി പൂജാരി. ഉമറിന്റെ പിതാവ് ഇല്ല്യാസിന് കഴിഞ്ഞ ദിവസം ഫോണിലൂടെയാണ് വധഭീഷണി ലഭിച്ചത്. നിങ്ങളുടെ മകന്‍ പാകിസ്താനിലേക്കാണ് രക്ഷിപ്പെട്ടതെന്ന് തനിക്കറിയാമെന്നും അവനെ ഇല്ലാതാക്കുമെന്നാണ് വധഭീഷണി. ഇപ്പോള്‍ ആസ്‌ത്രേലിയയില്‍ ഉള്ള രവി പൂജാരി സ്വന്തം നമ്പറിലാണ് വിളിച്ചതെന്ന് പോലിസ് കണ്ടെത്തിയിട്ടുണ്ട്.



ravi-pujari-DON

സ്വയം ഹിന്ദു അധോലോക നേതാവെന്ന് വിശേഷിപ്പിക്കുന്ന ഗുണ്ടാനേതാവാണ് രവി പൂജാരി. നേരത്തെ കശ്മീരിലെ ഹുറിയത്ത് നേതാവ് ഗിലാനിയെ വധിക്കുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു. ജെഎന്‍യുവിലെ പ്രതിഷേധ പരിപാടിക്ക് ശേഷം കനയ്യ കുമാറടക്കം 10 വിദ്യാര്‍ത്ഥികള്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു. ഇതില്‍ ഉമര്‍ ഖാലിദടക്കം മൂന്നുപേര്‍ ഒളിവിലാണ്. ഇവര്‍ക്കെതിരേ പോലിസ് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇവരെപറ്റി വിവരം ലഭിക്കുന്നവര്‍ക്ക്  ഡല്‍ഹി പോലിസ് പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.
ദിവസങ്ങള്‍ക്ക് മുമ്പ് ഉമര്‍ ഖാലിദിന്റെ സഹോദരിയെ മാനഭംഗപ്പെടുത്തുമെന്ന് ഭീഷണിയും ആര്‍എസ്എസ് നടത്തിയിരുന്നു. ജെഎന്‍യുവിലെ പിഎച്ച്ഡി വിദ്യാര്‍ത്ഥിയാണ് ഉമര്‍ ഖാലിദ്. അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റയതിന്റെ വാര്‍ഷികം ആചരിക്കുമ്പോള്‍ രാജ്യത്തിനെതിരായി മുദ്രാവാക്യം വിളിച്ചെന്നാരോപിച്ചാണ് വിദ്യാര്‍ത്ഥികള്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.
Next Story

RELATED STORIES

Share it