ഉപസമിതിയുടെ പരിശോധന: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ പുതിയ ചോര്‍ച്ച
BY Sumeera SMR29 Nov 2015 3:31 AM GMT
Sumeera SMR29 Nov 2015 3:31 AM GMT
കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലും ബേബി ഡാമിലും നിരവധിയിടങ്ങളില്‍ പുതിയ ചോര്‍ച്ചകള്‍ കണ്ടെത്തി. സുപ്രിംകോടതി നിയോഗിച്ച മുല്ലപ്പെരിയാര്‍ മേല്‍നോട്ടസമിതിയുടെ ഭാഗമായ ഉപസമിതി നടത്തിയ പരിശോധനയിലാണ് ചോര്‍ച്ച കണ്ടെത്തിയത്.
ഇത്രയും ഗുരുതരമായ ചോര്‍ച്ച മുമ്പു കണ്ടിട്ടില്ലെന്ന് ഉപസമിതിയിലെ കേരള പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. അണക്കെട്ടിലെ 10, 11, 17, 18 ബ്ലോക്കുകളിലാണ് വ്യാപകമായി ചോര്‍ച്ച ദൃശ്യമായത്.
അണക്കെട്ടിന്റെ 130 അടിയില്‍ മധ്യഭാഗത്ത് നടപ്പാതയില്‍ കുമിളകളായി വെള്ളം മേല്പ്പോട്ട് ഉയരുന്നുണ്ട്. ജലനിരപ്പ് ആശങ്കാജനകമായി ഉയരുമ്പോഴും അണക്കെട്ടിന്റെ ഷട്ടറുകള്‍ പ്രവര്‍ത്തനക്ഷമമാണോയെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്. ഷട്ടറുകള്‍ പ്രവര്ത്തിപ്പിച്ചുകാണിക്കണമെന്ന് മുമ്പ് സന്ദര്‍ശനം നടത്തിയപ്പോഴെല്ലാം ആവശ്യപ്പെട്ടിരുന്നതാണ്. എന്നാല്‍, ഇതുവരെ ഷട്ടറുകളുടെ പ്രവര്‍ത്തനക്ഷമത ഉപസമിതിയെ ബോധ്യപ്പെടുത്തിയിട്ടില്ല. ജലനിരപ്പ് ഉയരുമ്പോള്‍ അടിയന്തര സാഹചര്യമുണ്ടായാല്‍ വെള്ളം പുറത്തേക്ക് ഒഴുക്കണമെങ്കില്‍ ഷട്ടറുകള്‍ പ്രവര്‍ത്തനക്ഷമമാവണം. ഇതു പ്രവര്‍ത്തിപ്പിച്ചുകാണിക്കാന്‍ തമിഴ്നാട് വൈമനസ്യം കാട്ടുകയാണ്.
ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ മേല്‍നോട്ടസമിതി നാളെ അണക്കെട്ട് സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായാണ് ഉപസമിതിയുടെ പരിശോധന. അണക്കെട്ടിലെ ജലനിരപ്പ് ഇന്നലെ 138.4 അടിയിലെത്തി. തമിഴ്നാട് കൊണ്ടുപോവുന്ന വെള്ളത്തിന്റെ അളവില്‍ മാറ്റം വരുത്തിയിട്ടില്ല. 511 ഘനയടി വെള്ളം മാത്രമാണ് പെന്‍സ്റ്റോക്ക് പൈപ്പിലൂടെ തമിഴ്നാട് കൊണ്ടുപോവുന്നത്.
ഇത്രയും ഗുരുതരമായ ചോര്‍ച്ച മുമ്പു കണ്ടിട്ടില്ലെന്ന് ഉപസമിതിയിലെ കേരള പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. അണക്കെട്ടിലെ 10, 11, 17, 18 ബ്ലോക്കുകളിലാണ് വ്യാപകമായി ചോര്‍ച്ച ദൃശ്യമായത്.
അണക്കെട്ടിന്റെ 130 അടിയില്‍ മധ്യഭാഗത്ത് നടപ്പാതയില്‍ കുമിളകളായി വെള്ളം മേല്പ്പോട്ട് ഉയരുന്നുണ്ട്. ജലനിരപ്പ് ആശങ്കാജനകമായി ഉയരുമ്പോഴും അണക്കെട്ടിന്റെ ഷട്ടറുകള്‍ പ്രവര്‍ത്തനക്ഷമമാണോയെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്. ഷട്ടറുകള്‍ പ്രവര്ത്തിപ്പിച്ചുകാണിക്കണമെന്ന് മുമ്പ് സന്ദര്‍ശനം നടത്തിയപ്പോഴെല്ലാം ആവശ്യപ്പെട്ടിരുന്നതാണ്. എന്നാല്‍, ഇതുവരെ ഷട്ടറുകളുടെ പ്രവര്‍ത്തനക്ഷമത ഉപസമിതിയെ ബോധ്യപ്പെടുത്തിയിട്ടില്ല. ജലനിരപ്പ് ഉയരുമ്പോള്‍ അടിയന്തര സാഹചര്യമുണ്ടായാല്‍ വെള്ളം പുറത്തേക്ക് ഒഴുക്കണമെങ്കില്‍ ഷട്ടറുകള്‍ പ്രവര്‍ത്തനക്ഷമമാവണം. ഇതു പ്രവര്‍ത്തിപ്പിച്ചുകാണിക്കാന്‍ തമിഴ്നാട് വൈമനസ്യം കാട്ടുകയാണ്.
ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ മേല്‍നോട്ടസമിതി നാളെ അണക്കെട്ട് സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായാണ് ഉപസമിതിയുടെ പരിശോധന. അണക്കെട്ടിലെ ജലനിരപ്പ് ഇന്നലെ 138.4 അടിയിലെത്തി. തമിഴ്നാട് കൊണ്ടുപോവുന്ന വെള്ളത്തിന്റെ അളവില്‍ മാറ്റം വരുത്തിയിട്ടില്ല. 511 ഘനയടി വെള്ളം മാത്രമാണ് പെന്‍സ്റ്റോക്ക് പൈപ്പിലൂടെ തമിഴ്നാട് കൊണ്ടുപോവുന്നത്.
Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT