ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനം നാളെ: പെരിയയില്‍ കൂടുതല്‍ പോലിസിനെ വിന്യസിക്കും
BY kasim kzm28 April 2018 4:40 AM GMT
kasim kzm28 April 2018 4:40 AM GMT
കാസര്‍കോട്്: പെരിയ കേന്ദ്ര സര്‍വകലാശാലയിലെ പുതിയ അക്കാദമിക് കോംപ്ലക്സ് ഉദ്ഘാടനം ചെയ്യാനെത്തുന്ന ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ ജില്ലാകലക്ടര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥ സംഘം വിലയിരുത്തി. കര്‍ശനമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്നുമുതല്‍ വിവിധ സ്ഥലങ്ങളിലെ പോലിസിനെ വിന്യസിക്കും.
സോഷ്യല്‍ മീഡിയ വഴിയുള്ള തെറ്റായ പ്രചാരണങ്ങളില്‍ അറിഞ്ഞോ അറിയാതെയോപോലും ഏര്‍പ്പെടരുതെന്ന് ജില്ലാ പോലിസ് മേധാവി നിഷ്കര്ഷു. സര്‍വകാലാശാല കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ കെ ജീവന്‍ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് ചാന്‍സലര്‍ എന്‍ ഗോപകുമാര്‍, ജില്ലാ പോലിസ് മേധാവി കെ ജി സൈമണ്‍ തുടങ്ങി വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു. യോഗത്തിനുശേഷം കലക്ടറും സംഘവും ഹെലിപാഡിലെത്തി ക്രമീകരണങ്ങള്‍ വിലയിരുത്തി. ഏകദേശം രണ്ടായിരത്തോളം ആളുകള്‍ പരിപാടിക്കെത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്.
അതീവ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് ജില്ലാ പോലിസ് മേധാവി അറിയിച്ചു. വാഹനങ്ങളെല്ലാം പ്രധാന കവാടത്തിലൂടെ മാത്രമേ അകത്ത്് പ്രവേശിക്കാന്‍ പാടൂള്ളൂ.
പ്രത്യേക പാസ് ഇല്ലാത്ത ആരെയും അകത്തേക്ക് കടക്കാന്‍ അനുവദിക്കുകയില്ല. രാവിലെ 10.20ന് കേന്ദ്ര സര്‍വകലാശാലയിലെ പ്രത്യേകം തയാറാക്കിയ ഹെലിപാഡില്‍ എത്തുന്ന ഉപരാഷ്ട്രപതി വേദിയിലേക്ക് പോകും. തുടര്‍ന്ന് ചടങ്ങുകള്‍ക്കുശേഷം 12ഓടെ ഉപരാഷ്ട്രപതി മടങ്ങും.
സോഷ്യല്‍ മീഡിയ വഴിയുള്ള തെറ്റായ പ്രചാരണങ്ങളില്‍ അറിഞ്ഞോ അറിയാതെയോപോലും ഏര്‍പ്പെടരുതെന്ന് ജില്ലാ പോലിസ് മേധാവി നിഷ്കര്ഷു. സര്‍വകാലാശാല കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ കെ ജീവന്‍ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് ചാന്‍സലര്‍ എന്‍ ഗോപകുമാര്‍, ജില്ലാ പോലിസ് മേധാവി കെ ജി സൈമണ്‍ തുടങ്ങി വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു. യോഗത്തിനുശേഷം കലക്ടറും സംഘവും ഹെലിപാഡിലെത്തി ക്രമീകരണങ്ങള്‍ വിലയിരുത്തി. ഏകദേശം രണ്ടായിരത്തോളം ആളുകള്‍ പരിപാടിക്കെത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്.
അതീവ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് ജില്ലാ പോലിസ് മേധാവി അറിയിച്ചു. വാഹനങ്ങളെല്ലാം പ്രധാന കവാടത്തിലൂടെ മാത്രമേ അകത്ത്് പ്രവേശിക്കാന്‍ പാടൂള്ളൂ.
പ്രത്യേക പാസ് ഇല്ലാത്ത ആരെയും അകത്തേക്ക് കടക്കാന്‍ അനുവദിക്കുകയില്ല. രാവിലെ 10.20ന് കേന്ദ്ര സര്‍വകലാശാലയിലെ പ്രത്യേകം തയാറാക്കിയ ഹെലിപാഡില്‍ എത്തുന്ന ഉപരാഷ്ട്രപതി വേദിയിലേക്ക് പോകും. തുടര്‍ന്ന് ചടങ്ങുകള്‍ക്കുശേഷം 12ഓടെ ഉപരാഷ്ട്രപതി മടങ്ങും.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT