ഉപഭോക്താക്കള്‍ക്ക് കനകധാരാ പദ്ധതിയുമായി മില്‍മ

തിരുവനന്തപുരം: ഉപഭോക്താക്കള്‍ക്കായി മില്‍മയുടെ തിരുവനന്തപുരം മേഖലാ യൂനിയന്‍ മില്‍മ കനകധാരാ സ്‌കീം നടപ്പാക്കുന്നു. 16 മുതല്‍ മാര്‍ച്ച് 31 വരെയുള്ള 45 ദിവസമാണ് സമ്മാനപദ്ധതിയുടെ കാലയളവ്. ഈ കാലയളവില്‍ ഉപഭോക്താക്കള്‍ വാങ്ങുന്ന മില്‍മ പാല്‍ കവറില്‍ പ്രിന്റു ചെയ്തിട്ടുള്ള എട്ടക്ക ഭാഗ്യനമ്പര്‍ നറുക്കിട്ടാണ് ജേതാക്കളെ തിരഞ്ഞെടുക്കുന്നത്. യൂനിയന്റെ കീഴില്‍ വരുന്ന തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലാണ് സമ്മാനപദ്ധതി നടപ്പാക്കുക.
മൂന്നു ഘട്ടങ്ങളിലായി 15 ദിവസം കൂടുമ്പോഴും നറുക്കെടുപ്പു നടത്തി 500 പേരെവീതം തിരഞ്ഞെടുത്ത് ആകെ 1500 പേര്‍ക്ക് ഒരുഗ്രാം വീതമുള്ള സ്വര്‍ണനാണയം സമ്മാനമായി നല്‍കും. നറുക്കെടുപ്പു കഴിയുംവരെ മില്‍മ പാല്‍ കവര്‍ സൂക്ഷിച്ചു വയ്ക്കുകയും സമ്മാനാര്‍ഹര്‍ ഈ കവറുമായി മേഖലാ യൂനിയന്റെ ഏതെങ്കിലും ജില്ലാ ഡയറിയെ സമീപിക്കുകയും വേണം. നറുക്കെടുപ്പ് മില്‍മയുടെ വെബ്‌സൈറ്റായ ംംം. ാശഹാമൃേരാുൗ. രീാല്‍ നിന്നോ അതതു സ്ഥലത്തെ മില്‍മ ഡയറികളില്‍നിന്നോ മില്‍മയുടെ അംഗീകൃത ഏജന്‍സികളില്‍നിന്നോ അറിയാം. ഉപഭോക്താക്കള്‍ക്കുള്ള സമ്മാനങ്ങള്‍ക്കൊപ്പം മില്‍മ പാല്‍ ഏജന്റുമാര്‍ക്കും സമ്മാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 200 വീതം മൂന്നു നറുക്കെടുപ്പിലൂടെ 600 ഏജന്റുമാര്‍ക്കും സ്വര്‍ണ സമ്മാനം നല്‍കും.
അടുത്തമാസം അഞ്ച്, 21, ഏപ്രില്‍ അഞ്ച് തിയ്യതികളിലാണ് ഭാഗ്യശാലികളെ കണ്ടെത്താനുള്ള നറുക്കെടുപ്പു നടത്തുക. ഇന്ത്യയില്‍ ആദ്യമായി ക്ഷീരകര്‍ഷകര്‍ക്കുവേണ്ടി ഡോ. വി കുര്യന്‍ സ്മാരകപദ്ധതി എന്ന പേരില്‍ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുന്നുണ്ട്. ഈ പദ്ധതിയിലൂടെ 2015-16ല്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ 2000 ക്ഷീരകര്‍ഷകര്‍ക്ക് 10,000 രൂപ വീതം രണ്ടുകോടി രൂപ മേഖലാ യൂനിയന്‍ തനതു ഫണ്ടില്‍നിന്നു നല്‍കും. തിരുവനന്തപുരം ജില്ലയിലെ 800 ക്ഷീരകര്‍ഷകരെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10,000 രൂപ വീതം വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം നാളെ തിരുവനന്തപുരം പാഞ്ചജന്യം ഓഡിറ്റോറിയത്തില്‍ നടക്കും.
മില്‍മ ഭവനപദ്ധതിയുടെ ഭാഗമായി ദാരിദ്ര്യമനുഭവിക്കുന്ന കര്‍ഷകര്‍ക്ക് ഒരു ജില്ലയില്‍ രണ്ട് എന്നനിലയില്‍ എട്ടു വീടുകള്‍ ഈവര്‍ഷം നല്‍കുമെന്നും മേഖലാ ചെയര്‍മാന്‍ കല്ലട രമേശ് അറിയിച്ചു.
Next Story

RELATED STORIES

Share it