ഉന്നാവോ പീഡനം സാക്ഷിയുടെ മരണം വിഷം ഉള്ളില്‍ ചെന്നല്ലെന്നു പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്‌

ലക്‌നൗ: ഉന്നാവോ പീഡനക്കേസിലെ പ്രധാന സാക്ഷി യൂനുസ്ഖാന്റെ മരണ കാരണം വിഷം അകത്തു ചെന്നതല്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്. ഉന്നാവോ ബലാല്‍സംഗക്കേസിലെ പ്രധാനസാക്ഷിയായിരുന്ന യൂനുസ് ഖാന്‍ കഴിഞ്ഞമാസം 18നാണ് മരിച്ചത്. പോസ്റ്റ്‌മോര്‍ട്ടം നടത്താതെയായിരുന്നു മൃതദേഹം സംസ്‌കരിച്ചത്്. പോസ്റ്റ്‌മോര്‍ട്ടം നടത്താതെ മൃതദേഹം സംസ്‌കരിച്ചതില്‍ പ്രതിഷേധമുയര്‍ന്നിരുന്നു. തുടര്‍ന്നു കുടുബത്തിന്റെ അനുമതിയില്ലാതെ തന്നെ ആഗസ്ത് 26ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തുകയായിരുന്നു.വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് 2013 മുതല്‍ തന്നെ യൂനുസ് ഖാന്‍ ചികില്‍സയിലാണ് എന്നാണ് കുടുംബം പറയുന്നത്. എന്നാല്‍ യൂനുസ് ഖാന്‍ കൊല്ലപ്പെട്ടതാണെന്നും പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്നുമായിരുന്നു അമ്മാവന്റെ ആവശ്യം.ഉന്നാവോയില്‍ പീഡനത്തിനിരയായ 17കാരിയുടെ അച്ഛന്‍ പപ്പുസിങ് പോലിസ് കസ്റ്റഡിയിലിരിക്കെ മരിച്ചിരുന്നു. പപ്പു സിങിനെ ഉന്നാവോ ബലാല്‍സംഗക്കേസിലെ പ്രതിയും യുപി നിയമസഭാംഗവുമായ കുല്‍ദീപ് സിങ് സെംഗാറിന്റെ സഹോദരന്‍ അതുല്‍ സിങ് മര്‍ദിക്കുന്നതിന് യൂനുസ് ഖാന്‍ സാക്ഷിയായിരുന്നു.

Next Story

RELATED STORIES

Share it