ഉന്നാവോ പീഡനം: ബിജെപി എംഎല്‍എയുടെ സഹോദരന്‍ അറസ്റ്റില്‍

ലഖ്‌നോ: ഉന്നാവോ പീഡന കേസിലെ ഇരയുടെ പിതാവ് കസ്റ്റഡിയില്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് യുപിയില്‍ ബിജെപി എംഎല്‍എയുടെ സഹോദരന്‍ അറസ്റ്റിലായി. എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാറിന്റെ സഹോദരന്‍ അതുല്‍ സിങ് സെന്‍ഗാറാണ് അറസ്റ്റിലായത്. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവ് കൊല്ലപ്പെട്ട് ഒരു ദിവസം കഴിഞ്ഞാണ് അറസ്റ്റ് നടന്നത്. ലഖ്‌നോ ക്രൈംബ്രാഞ്ച് ആണ് അതുല്‍ സിങിനെ കസ്റ്റഡിയിലെടുത്തത്.
എംഎല്‍എ തന്നെ പീഡിപ്പിച്ചെന്നാരോപിച്ച് 18കാരി കുടുംബത്തോടൊപ്പം കഴിഞ്ഞദിവസം മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റൈ വസതിക്ക് മുന്നില്‍ ആത്മഹത്യാശ്രമം നടത്തിയിരുന്നു. തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത യുവതിയുടെ പിതാവ് പപ്പു സിങ് പിന്നീട് ആശുപത്രിയില്‍വച്ച് മരിച്ചു. പപ്പു സിങിനെ മര്‍ദിച്ചതിനെ തുടര്‍ന്നാണ് അതുല്‍ സിങിനെ അറസ്റ്റ് ചെയ്തതെന്ന് പോലിസ് പറഞ്ഞു.  കേസ്  അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തി. അന്വേഷണ സംഘം സംഭവങ്ങളെ പൂര്‍ണമായി വെളിച്ചത്ത് കൊണ്ടു വരുമെന്നും, ഇതുവരെ  ആര്‍ക്കും ശുദ്ധിപത്രം കൊടുത്തിട്ടില്ലെന്നും എഡിജി ആനന്ദ്കുമാര്‍ പറഞ്ഞു.
കസ്റ്റഡി മരണത്തില്‍ സര്‍ക്കാരിനും സംസ്ഥാന പോലിസ് മേധാവിക്കും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസയച്ചു. കസ്റ്റഡി മരണത്തെ കുറിച്ച് നോട്ടീസില്‍ വിശദമായ റിപോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. സംസഥാന ചീഫ് സെക്രട്ടറിക്കും, പോലിസ് മേധാവിക്കും വിശദീകരണമാവശ്യപ്പെട്ട് നോട്ടീസ് അയച്ചതായും മനുഷ്യാവകാശ കമ്മീഷന്‍ അറിയിച്ചു.
Next Story

RELATED STORIES

Share it